മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഉർവശി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു \താരത്തെ തേടി സിനിമ മേഖലയിൽ നിന്നും എത്തിയിരുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അച്ചുവിന്റെ അമ്മ,മഴവിൽക്കാവടി, വർത്തമാന കാലം, തലയിണ മന്ത്രം കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം, കഴകം, മധുചന്ദ്രലേഖ ഹ്യൂടങ്ങിയയെല്ലാം താരത്തിന്പറെ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ തെന്നിന്ത്യൻ നടൻ സൂര്യയെ കുറിച്ച് താരം പറഞ്ഞ് വക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.
സൂര്യ നായകവേഷത്തിൽ തിളങ്ങിയ ചിത്രമായ സൂരറൈ പോട്രിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. എന്നാൽ ഇപ്പോളിൾ നെടുമാരന്' എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സൂര്യ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നു പറയുകയാണ് ഉര്‍വശി.ഒരു ഓണ്‍ലെെന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സൂര്യയുടെ കഥാപാത്രത്തിനായുളള സമര്‍പ്പണം അത്ഭുതകരമായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു.
ഉര്‍വശിയുടെ വാക്കുകള്‍
ഈ സിനിമയുടെ സമയത്ത് തന്നെ വളരെ കുറച്ച് ഭക്ഷണം മാത്രം കഴിച്ചാണ് സൂര്യ ജീവിച്ചത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമൊന്നും കഴിക്കില്ല, പച്ചക്കറികളും പഴങ്ങളും സലാഡും മാത്രം. കഠിനമായി വ്യായാമം ചെയ്യും. ലൊക്കേഷനില്‍ ഒരിത്തിരി സമയം ഒഴിവു കിട്ടിയാല്‍ പോലും വെറുതെ ഇരിക്കില്ല. നടത്തവും വ്യായാമവുമൊക്കെ തന്നെ ഉര്‍വശി പറഞ്ഞു.