മലയാള സിനിമയില്‍ തന്നെ ഒരുപിടി നല്ല കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന നടനാണ് ഉമ്മർ. നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് മകന്‍ അഷ്‌റഫ്. ട്രോളുകളില്‍ ഉപ്പയുടെ സംഭാഷണം ഉപയോഗിക്കുന്നത് കാണുമ്ബോള്‍ തനിക്ക് ഏറെ സന്തോഷം തോന്നാറുണ്ടെന്നും അഷ്‌റഫ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെവെളിപ്പെടുത്തുകയാണ്.
'ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം ഉപ്പയ്ക്ക് ലഭിച്ചിട്ടുണ്ട്. ക്രൂരനായ ഉമ്മറിനെയാണ് അധികം ആളുകള്‍ക്കും പരിചയം. ഉപ്പയുടെ സീന്‍ വരുമ്ബോള്‍ എടാ ദുഷ്ടാ എന്ന് തിയേറ്ററില്‍ നിന്ന് സ്ത്രീകളൊക്കെ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞതായി കേട്ടിട്ടുണ്ട്. അഭിനയം അത്ര സ്വാഭാവികമായി ചെയ്തത് കൊണ്ടായിരിക്കില്ലേ ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ വന്നത്. കരിനിഴലിലെയും, കരുണയിലെയും സുജാതയിലെയും, മരത്തിലെയും, ഉപ്പയുടെ വേഷങ്ങള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്.
അതില്‍ തന്നെ മരത്തിലെ കഥാപാത്രത്തോടാണ് ഇഷ്ടം ഏറെ. ഉപ്പ പറഞ്ഞ ചില ഡയലോഗുകള്‍ ട്രോളുകളില്‍ ഉപയോഗിക്കുന്നത് കാണുമ്ബോള്‍ സന്തോഷമുണ്ട്. അതൊക്കെ ശ്രദ്ധിക്കാറുണ്ട്. മരിച്ച് ഇത്രയും കാലം കഴിഞ്ഞിട്ടും ഉപ്പ ഉള്‍പ്പടെ പഴയ പല അഭിനേതാക്കളും വീണ്ടും പുതിയ വഴികളിലൂടെ ഓര്‍മ്മിക്കപ്പെടുന്നു'.