കാമുകനെ കാണാന്‍ പോയത് 600 കിലോമീറ്റര്‍ കാറോടിച്ച്; വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച യുവതിയെ കണ്ടത് മരിച്ച നിലയില്‍; ആദ്യം കരുതിയത് അപകടമരണം എന്ന്; എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തി കാമുകന്‍

Malayalilife
കാമുകനെ കാണാന്‍ പോയത് 600 കിലോമീറ്റര്‍ കാറോടിച്ച്; വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച യുവതിയെ കണ്ടത് മരിച്ച നിലയില്‍; ആദ്യം കരുതിയത് അപകടമരണം എന്ന്; എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തി കാമുകന്‍

പ്രണയത്തിനായി കിലോമീറ്ററുകള്‍ പിന്നിട്ട്, സ്വന്തം കാറില്‍ ഒറ്റയ്ക്ക് യാത്ര തിരിച്ചു കാമുകനെ കാണാന്‍ പോയ വനിതയ്ക്ക്, ആ യാത്ര തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറിയത്. ഹൃദയത്തില്‍ നിറഞ്ഞിരുന്നത് സ്‌നേഹത്തിന്റെ പ്രതീക്ഷയും, ഭാവി ഒരുമിച്ച് നെയ്യാനുള്ള സ്വപ്‌നങ്ങളുമായിരുന്നു. പക്ഷേ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ അവളെ കാത്തിരുന്നത് സ്‌നേഹത്തിന്റെ വരവേല്‍പ്പല്ല, മറിച്ച് വഞ്ചനയും ക്രൂരതയും നിറഞ്ഞ കൊലപാതകമായിരുന്നു. സന്തോഷത്തിനായുള്ള യാത്ര തന്നെ അവളുടെ മരണത്തിലേക്കുള്ള വഴിയായി മാറി.

കാമുകനെ കാണാനായി 600 കിലോമീറ്റര്‍ ദൂരം കാറോടിച്ച് എത്തിയ മുപ്പത്തിയേഴുകാരിക്ക്, ആ യാത്ര തന്നെയാണ് മരണത്തിലേക്കുള്ള വഴിയായി മാറിയത്. ഏറെ പ്രതീക്ഷകളോടെയും, സ്വന്തം ജീവിതത്തിന് ഒരു പുതിയ തുടക്കം കിട്ടുമെന്ന സ്വപ്‌നത്തോടെയുമായിരുന്നു അവള്‍ കാമുകന്റെ വീട്ടിലെത്തിയത്. പക്ഷേ സ്‌നേഹത്തിന്റെ പേരില്‍ നടന്ന ആ യാത്ര ക്രൂരമായ കൊലപാതകത്തില്‍ അവസാനിച്ചു. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട അവളുടെ ആവര്‍ത്തിച്ച നിലപാടാണ് ഇരുവരും തമ്മില്‍ വഴക്കിന് കാരണമായത്. വഴക്ക് അതിക്രമത്തിലേക്ക് മാറിയപ്പോള്‍, സ്‌കൂള്‍ അധ്യാപകനായ കാമുകന്‍ മനാറാം ഇരുമ്പ് വടി എടുത്ത് അവളെ ആക്രമിച്ചു. അതില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍, തന്റെ പ്രിയതമയെ തന്നെ കൊന്ന കുറ്റക്കാരനായി മനാറാം പൊലീസ് പിടിയിലാകുകയും ചെയ്തു. 

അങ്കണവാടി സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന മുകേഷ് കുമാരി, നേരത്തെ വിവാഹ മോചനം നേടിയ സ്ത്രീയായിരുന്നു. ജീവിതത്തില്‍ പുതിയൊരു തുടക്കം പ്രതീക്ഷിച്ച അവള്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫെയ്സ്ബുക്ക് വഴിയാണ് സ്‌കൂള്‍ അധ്യാപകനായ മനാറാമിനെ പരിചയപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗ് ചെറിയൊരു സൗഹൃദമായി തുടങ്ങി, ദിവസങ്ങള്‍ കടന്നപ്പോള്‍ അത് പ്രണയത്തിലേക്ക് മാറി. ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍ക്കപ്പുറം, അവര്‍ പലപ്പോഴും നേരില്‍ കണ്ടുമുട്ടുകയും ബന്ധം കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.

ഏറെ ദൂരെയായിരുന്നു മുകേഷ് താമസിച്ചിരുന്നത്.  പലപ്പോഴും 300 കിലോമീറ്ററിലേറെ ദൂരം കാര്‍ ഓടിച്ച് തന്റെ കാമുകനെ കാണാന്‍ എത്തുമായിരുന്നു. ബന്ധത്തില്‍ ആത്മാര്‍ത്ഥതയും പ്രതീക്ഷകളും നിറഞ്ഞ അവള്‍ക്ക്, വിവാഹമോചനം കിട്ടിയതോടെ ഭാവിയെക്കുറിച്ച് പുതിയ സ്വപ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍, മനാറാമിന്റെ വിവാഹമോചന കേസ് അന്നും കോടതിയില്‍ പരിഗണനയിലായിരുന്നു. അതിനിടയിലും, തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം മുകേഷ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഈ ആവശ്യമാണ് പലപ്പോഴും ഇരുവരുടെയും ഇടയില്‍ വാക്കേറ്റത്തിനും വഴക്കിനും കാരണമായി. 

സെപ്റ്റംബര്‍ 10-ന് മുകേഷ് തന്റെ കാറില്‍ മണിക്കൂറുകള്‍ യാത്രചെയ്ത് മനാറാമിന്റെ ഗ്രാമത്തിലെത്തി. അവിടെത്തിയ ഉടന്‍, സമീപവാസികളോട് ചോദിച്ചറിഞ്ഞാണ് അവള്‍ കാമുകന്റെ വീട് കണ്ടെത്തിയത്. വീട്ടിലെത്തിയ മുകേഷ്, മനാറാമിന്റെ കുടുംബാംഗങ്ങളോടൊപ്പം ഇരുന്നു അവരുടെ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞു. തന്റെ ജീവിതത്തില്‍ ഇനി മുന്നോട്ടുപോകേണ്ടത് മനാറാമിനോടൊപ്പം മാത്രമാണെന്നും വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹവും അവള്‍ വെളിപ്പെടുത്തി.

എന്നാല്‍ ഈ സംഭവവികാസങ്ങള്‍ മനാറാമിനെ പ്രകോപിപ്പിച്ചു. ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ കേള്‍ക്കേണ്ടി വന്നത് അയാളെ സ്വസ്ഥനാക്കി. ഇരുവരും തമ്മില്‍ വാക്കേറ്റം ശക്തമായി വഴക്കിലേക്കും നീങ്ങി. സംഭവം കടുത്ത സംഘര്‍ഷത്തിലേക്ക് പോകുമെന്ന് തിരിച്ചറിഞ്ഞ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയും, പൊലീസ് വീട്ടിലെത്തി ഇടപെടുകയും ചെയ്തു. പോലീസുകാര്‍ ഇരുവരോടും സമാധാനത്തോടെ വിഷയം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. കാര്യങ്ങള്‍ ഇനി ശാന്തമാകും എന്നുറപ്പിച്ച പൊലീസുകാര്‍, പ്രശ്നം പരിഹരിച്ചുവെന്ന് കരുതി സ്ഥലത്ത് നിന്ന് മടങ്ങി. പുറത്ത് കാണിച്ച ശാന്തതയ്ക്കപ്പുറം, മനാറാം മുകേഷിനോട് മനസ്സ് തുറന്ന് സംസാരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ആ ഉറപ്പ് പിന്നീടുണ്ടാകാന്‍ പോകുന്ന ദുരന്തത്തിന്റെ തുടക്കമായി മാറി.

അന്ന് വൈകിട്ട് ഇരുവരും സംസാരിക്കുന്നതിനിടെയാണ് മുകേഷിന്റെ തലയില്‍ മനാറാം ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കാറിന്റെ ഡ്രൈവിങ് സീറ്റില്‍ കിടത്തി അപകടമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു മനാറാമിന്റെ ശ്രമം. ഇതിനുശേഷം മുറിയിലേക്ക് മടങ്ങിയ മനാറാം സുഖമായി ഉറങ്ങി. ആദ്യം അപകട മരണമാണെന്നാണ് പൊലീസ് സംശയിച്ചതെങ്കിലും പിന്നീട് നടന്ന അന്വേഷണത്തില്‍ മരണസമയത്ത് മനാറാമിന്റെയും മുകേഷിന്റെയും ഫോണ്‍ ലൊക്കേഷനുകള്‍ ഒരിടത്ത് ആയിരുന്നുവെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍, മനാറാമിനു പിടിച്ചുനില്‍ക്കാനായില്ല. മുകേഷിന്റെ മൃതദേഹം ഇപ്പോള്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

lover found dead in car

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES