Latest News

ചെറുതുരുത്തിയിലെ സ്‌കൂളില്‍ എത്തിയത് മൂന്ന് ദിവസം മുന്‍പ്; ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സിന്ധു തിരിച്ചെത്തിയില്ല; ട്രെയിനില്‍ നിന്ന് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍; ചെറുതുരുത്തി സ്‌കൂളിലെ സിന്ധു ടീച്ചര്‍ക്ക് സംഭവിച്ചത്

Malayalilife
ചെറുതുരുത്തിയിലെ സ്‌കൂളില്‍ എത്തിയത് മൂന്ന് ദിവസം മുന്‍പ്; ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സിന്ധു തിരിച്ചെത്തിയില്ല; ട്രെയിനില്‍ നിന്ന് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍; ചെറുതുരുത്തി സ്‌കൂളിലെ സിന്ധു ടീച്ചര്‍ക്ക് സംഭവിച്ചത്

എന്തിനും ഏതിനും ആത്മഹത്യയിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോഴത്തെ ജീവിതങ്ങള്‍. കാരണങ്ങള്‍ ഇല്ലാതെയും കാരണങ്ങള്‍ ഉണ്ടാക്കിയും ആത്മഹത്യ ചെയ്യന്നവര്‍ നിരവധി. ചിലര്‍ എന്താണ് ആത്മഹത്യക്ക് ഉള്ള കാരണങ്ങള്‍ എഴുതി വച്ചിട്ടാണ് ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ മറ്റുചിലര്‍ ഒരു കാരണവും അറിയിക്കാതെയാണ് മരണത്തിലേക്ക് കടക്കുന്നത്. മക്കള്‍ മരിച്ചത് എന്തിന് വേണ്ടിയായിരുന്നു എന്ന് അറിയാതെ ബാക്കി ഉള്ള കാലം സങ്കടത്തോടെ ജീവിക്കുകയാണ് ആ മാതാപിതാക്കളുടെ വിധി. ഇപ്പോള്‍ അത്തരത്തിലൊരു ആത്മഹത്യ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത അധ്യാപികയുടെ വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.  

ചാലക്കുടി സ്വദേശി ജയപ്രകാശിന്റെ ഭാര്യയും ഹയര്‍ സെക്കന്ററി അധ്യാപികയുമായ സിന്ധുവാണ് (40) ദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് ഈ ഹൃദയവേദനാജനകമായ സംഭവം ഉണ്ടായത്. ട്രെയിനില്‍ യാത്രചെയ്തുകൊണ്ടിരുന്ന രണ്ട് യുവാക്കള്‍ തന്നെയാണ് സിന്ധു ചാടുന്നത് കണ്ടത്. ട്രെയിന്‍ റെയില്‍വേ പാലത്തിന് സമീപം എത്തിച്ചേര്‍ന്നപ്പോള്‍ കൈയില്‍ ബാഗുമായി പാലത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ട യുവാക്കള്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചാടുന്നതിനിടയില്‍ റെയില്‍വേ പാലത്തിന്റെ കൈവരിയില്‍ തട്ടി സ്ത്രീയുടെ ശരീരത്തിന് പരിക്കേല്‍ക്കുന്നതായും യുവാക്കള്‍ സാക്ഷ്യപ്പെട്ടു.

കൂടെ ഉണ്ടായിരുന്ന ടീച്ചര്‍ സിന്ധു ഇറങ്ങേണ്ടുന്ന സ്റ്റേഷനില്‍ ഒപ്പം ഇറങ്ങിയിട്ടില്ലെന്നും പോലീസിനോട് പറഞ്ഞിട്ടുണ്ടായി. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീം നടത്തിയ പരിശോധനയില്‍ പാലത്തിന്റെ അടിയില്‍ നിന്നും സിന്ധുവിന്റെ ബോഡി കിട്ടുകയായിരുന്നു. യുവതിയുടെ ദേഹത്ത് പാലത്തില്‍ നിന്നും ഇടിച്ചതിന്റെ പാടും ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറിലധികം നീണ്ടു നിന്ന കഠിന പരിശ്രമത്തിനൊടുവിലാണ് സിന്ധുവിന്റെ മൃതദേഹം വെള്ളത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞത്. സാമൂഹ്യവിഷയങ്ങളിലെ അറിവ് പകര്‍ന്നുകൊടുക്കുന്ന അധ്യാപികയായ സിന്ധു കോഴിക്കോട് ഫറോക്ക് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്നേഹവും ബഹുമാനവും നേടി നിലകൊണ്ടിരുന്ന ഒരു അധ്യാപികയുടെ അപ്രതീക്ഷിതമായ ഈ മരണം വിദ്യാലയത്തെയും നാട്ടിലെയും സമൂഹത്തെയും അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

മൂന്ന് ദിവസം മുന്‍പ് മാത്രമാണ് സിന്ധു ചെറുതുരുത്തിയിലെ പുതിയ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജോലിക്ക് പ്രവേശിച്ചത്. അപ്പോഴേക്കും പുതിയ ജോലിയോടുള്ള പ്രതീക്ഷകളും, അധ്യാപനത്തിലൂടെ കൂടുതല്‍ കുട്ടികളിലേക്ക് അറിവ് പകരാനുള്ള ആഗ്രഹവുമെല്ലാം മനസ്സില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ആ സ്വപ്നങ്ങള്‍ നിലനില്‍ക്കുന്നതിന് മുമ്പേ, ജോലിക്കു നിന്ന് മടങ്ങുന്ന വഴിയിലായിരുന്നു സിന്ധു തന്റെ ജീവനൊടുക്കിയത് എന്നതും ഏറെ ദുരഭിമാനകരവുമാണ്. സാമ്പത്തികമായോ വ്യക്തിജീവിതത്തിലോ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും അവളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും അടുത്തവര്‍ വ്യക്തമാക്കുന്നു. മാനസിക സമ്മര്‍ദമോ മറ്റ് പ്രശ്നങ്ങളോ അവളെ തളര്‍ത്തിയിരുന്നതായും ഒരുമിച്ച് താമസിച്ചിരുന്നവര്‍ക്ക് തോന്നിയിരുന്നില്ല. മരണത്തിന്റെ കാരണം വ്യക്തമാകാതെ പോകുമ്പോള്‍ അതിന്റെ മറവില്‍ അവള്‍ സിന്ധു അനുഭവിച്ച ദുഃഖങ്ങളാകാം. സംഭവശേഷം മൃതദേഹം ഫൊറന്‍സിക് പരിശോധനയക്ക് വിധേയയാക്കി. അതിനുശേഷം കുടുംബാംഗള്‍ക്ക് കൈമാറുമെന്നാണ് വിവരം. അവരുടെ ആനന്ദകരമായ ജീവിതം അപ്രതീക്ഷിതമായി വിരാമം കാണുമ്പോള്‍, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ദുഃഖം വാക്കുകള്‍ക്കപ്പുറത്താണ്. സംഭവത്തിന്റെ അതീവ ദാരുണതയും, അതിലുണ്ടായ വേദനയും ഒരിക്കല്‍ കൂടി സമൂഹത്തെ ഞെട്ടിച്ചു. ഏത് മാനസിക സംഘര്‍ഷമാണ്  ഇത്രയധികം തളര്‍ത്തിയതെന്ന് ആരും അറിയില്ല, പക്ഷേ ഓരോ ആത്മഹത്യയുടെയും പശ്ചാത്തലത്തില്‍ പറയപ്പെടാതെ പോകുന്ന വലിയൊരു വേദനയുണ്ട് എന്നതാണ് സത്യവും.

school teacher suicide

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES