ചിരവ കൊണ്ട് മുഖത്തിനിട്ട് അടിച്ചു; ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ചും ഉപദ്രവം; മരിക്കാന്‍ വേണ്ടി ഇവിടെ വരേണ്ട കാര്യം ഉണ്ടോ എന്ന് ബന്ധുക്കള്‍; ആയിഷയോട് ബഷീറുദ്ദീന്‍ കാട്ടിയത് കൊടും ക്രൂരത

Malayalilife
ചിരവ കൊണ്ട് മുഖത്തിനിട്ട് അടിച്ചു; ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ചും ഉപദ്രവം; മരിക്കാന്‍ വേണ്ടി ഇവിടെ വരേണ്ട കാര്യം ഉണ്ടോ എന്ന് ബന്ധുക്കള്‍; ആയിഷയോട് ബഷീറുദ്ദീന്‍ കാട്ടിയത് കൊടും ക്രൂരത

കഴിഞ്ഞ ദിവസം 23 വയസുകാരി ആയിഷ് റഷ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവും അറിഞ്ഞത്. ഓണത്തിന്റെ അവധിക്ക് നാട്ടില്‍ എത്തിയ ആയിഷ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വേങ്ങേരി കണ്ണാടിക്കല്‍ ഷബ്‌ന മന്‍സിലില്‍ ബഷീറുദ്ദീന്‍ മഹമൂദ് അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആത്മഹത്യ എന്നാണ് കരുതുന്നത് എങ്കിലും ആയിഷയുടെ മരണം കൊലപാതകം ആകാനാണ് സാധ്യത. ഇതിന് കാരണം ബഷിറുദ്ദീന്‍ മുന്‍പും ആയിഷയെ ഉപദ്രവിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ജിം ട്രെയിനറാണ് ബഷീറുദ്ദീന്‍. ഇയാള്‍ ആയിഷയോട് കാട്ടിയത് കൊടും ക്രൂരതകളാണ്. 

മൂന്നു വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. തിങ്കളാഴ്ച ജിമ്മിലെ ഓണാഘോഷപരിപാടിക്ക് ബഷീറുദ്ദീന്‍ പങ്കെടുക്കാന്‍ പോകുന്നതിനെ ആയിഷ എതിര്‍ത്തിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് മൊഴി. എതിര്‍പ്പ് അവഗണിച്ച് ബഷീറുദ്ദീന്‍ ജിമ്മിലേക്ക് പോയി. ഉച്ചയോടെ 'എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും' എന്ന് ബഷീറുദ്ദീന്റെ മൊബൈലിലേക്ക് ആയിഷ വാട്സാപ് സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം ആയിഷ തൂങ്ങി മരിക്കുകയായിരുന്നു. ഓണാഘോഷം കഴിഞ്ഞ് വാടക വീട്ടില്‍ മടങ്ങി എത്തിയ ബഷീറുദ്ദീന്‍ വാതില്‍ പൂട്ടിയിട്ടിരിക്കുന്നത് കണ്ട് ചവിട്ടി തുറക്കുകയായിരുന്നു. വാതില്‍ തുറന്ന അയാള്‍ കണ്ടത് ആയിഷയെ തൂങ്ങി നിലയില്‍ എന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. 

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടെ ഉള്ളവരോട് ആദ്യം പറഞ്ഞത് ഭര്‍ത്താവ് എന്നാണ്. പിന്നീട് ഇത് മാറ്റി സുഹൃത്ത് എന്നാക്കി. ഇത് ആശുപത്രിയില്‍ ഉള്ളവര്‍ക്ക് സംശയത്തിന് ഇടയാക്കി. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി ബഷിറുദ്ദീനെ പിടിക്കുകയും ചെയ്തു. ആയിഷയെ മുന്‍പും ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ട്. വഴക്കിട്ടതിനെ തുടര്‍ന്ന് ചിരവ് കൊണ്ട് അടിച്ചിട്ട് ഇയാള്‍. സുഹൃത്തുക്കള്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മറ്റൊരു കാര്യമാണ് ആയിഷ അവരോട് പറഞ്ഞത്. ഇയാള്‍ ആയിഷയ്ക്ക് വാട്‌സാപ്പില്‍ മെസേജുകള്‍ അയച്ചിരുന്നു. മാനസികമായി ബുദ്ധിമുട്ടിലാക്കുന്ന തരത്തിലാണ് ഇയാള്‍ ആയിഷയ്ക്ക് മെസേജ് അയച്ചിരുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. 

ആയിഷ ആത്മഹത്യ ചെയ്യില്ലെന്നും മരിക്കാനായി മംഗളൂരുവില്‍ നിന്ന് വരണോയെന്നുമാണ് ബന്ധു പ്രതികരിച്ചത്. എങ്ങനെയാണ് മംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി ഇവിടെ എത്തിയത് എന്നതില്‍ കുടുംബത്തിന് യാതൊരു വ്യക്തതയുമില്ല. ഓഗസ്റ്റ് 24ന് ആയിഷ കോഴിക്കോട്ടേക്ക് വന്നെന്നാണ് ബന്ധു പറഞ്ഞത്. ആയിഷ റഷയെ ആണ്‍ സുഹൃത്ത് ചിരവകൊണ്ട് അടിച്ചതായി സുഹൃത്ത് പറഞ്ഞിരുന്നു. ആയിഷ മരിക്കുന്നതിന് കുറച്ചു മുന്‍പ് തന്റെ ഭാര്യയ്ക്ക് മെസേജ് അയച്ചതായും ബന്ധു പറഞ്ഞു. പിന്നീട് നാലുമണിക്കൂറോളം ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവുമായിരുന്നു. പത്തുമണിക്ക് ശേഷം ഒരു ബന്ധു വിളിച്ച് ആശുപത്രിയില്‍ ആയിഷയുണ്ട് ഒന്ന് പോകണം എന്ന് പറഞ്ഞു. അങ്ങനെയാണ് ആശുപത്രിയിലെത്തുന്നത് അപ്പോളേക്കും മരിച്ചിരുന്നു. ബഷീറുദ്ദീന്‍ എന്നയാളാണ് ഇവിടെയെത്തിച്ചത്. ആശുപത്രിയില്‍ ആദ്യം ഭാര്യയെന്നാണ് ആണ്‍സുഹൃത്ത് പറഞ്ഞത്. പിന്നീട് സുഹൃത്തെന്ന് മാറ്റിപ്പറയുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് നടക്കാവ് പൊലീസിനെ വിവരം അറിയിക്കുന്നത്. അന്വേഷിച്ചപ്പോള്‍ യുവാവ് കയ്യിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധു പറയുന്നു. ബഷീറുദ്ദീന്‍ ശാരീരകമായും ഉപദ്രവിച്ചിരുന്നു. വീട്ടുപകരണങ്ങള്‍ കൊണ്ട് അടിച്ചിരുന്നു. ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് ആയിഷയെ ഉപദ്രവിക്കുമായിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം സുഹൃത്തുക്കളാണ് പറയുന്നത്. 

ഒരു കാരണവശാലും ഓണം അവധിക്ക് ഇവിടേക്കുവരേണ്ട ആവശ്യം അവള്‍ക്കില്ല. ഒരാഴ്ചയായിട്ട് കോഴിക്കോട് ഉണ്ടെന്ന് കേള്‍ക്കുന്നു. എന്നാല്‍ അത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. അടിമുടി ദുരൂഹതയാണ് ഈ മരണത്തിലുള്ളത്. അതുകൊണ്ടുതന്നെ സമഗ്ര അന്വേഷണം വേണം, യഥാര്‍ഥ കാരണം എന്തെന്ന് കണ്ടെത്തണമെന്നും ബന്ധു പറയുന്നു. ആയിഷയെ മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ വാട്സാപ് സന്ദേശങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ചതായാണ് വിവരം. ബഷീറുദ്ദീന്റെ ലാപ്ടോപ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

violence against ayisha basheerudheen

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES