മലയാളികൾക്ക് ഏറെ സുപരിചിതനായ നർത്തകനും നടനുമാണ് വിനീത്. 1985-ല്‍ ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം അഭിനയരംഗത്ത് എത്തിയിട്ട് 35 വര്‍ഷം പിന്നിടുകയാണ്. ക്ളാസിക്കല്‍ നൃത്തം പഠിക്കുന്ന പുരുഷന്മാര്ക്കെല്ലാം സ്ത്രൈണ ഭാവം ഉണ്ടാകുമെന്നത് വെറും തെറ്റിദ്ധാരണയാണ് എന്ന് തുറന്ന് പറയുകയാണ് താരം ഇപ്പോൾ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് ഇക്കാര്യം താരം തുറന്ന് പറയുന്നത്.
നൂറ്റി ഇരുപതിലധികം സിനിമയില്‍ അഭിനയിച്ചു. കഴിവു കൊണ്ട് മാത്രം സിനിമയില്‍ തിളങ്ങാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഭാഗ്യം കൂടി വേണം. ഭാഗ്യം കൊണ്ടു മാത്രം സിനിമയില്‍ വിജയിക്കുന്ന നടന്മാരുണ്ട്. വേണ്ടത്ര കഴിവോ കഠിനാദ്ധ്വാനമോയില്ലാതെ ഒരുപാട് ഉയരങ്ങളില്‍ ചിലര്‍ എത്താറുണ്ട്.അതാണ് സിനിമ. ഇതുവരെ ലഭിച്ച കഥാപാത്രങ്ങളെല്ലാം അനുഗ്രഹമായി കാണുന്നു. അങ്ങനെ നോക്കുമ്ബോള്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചെന്ന് പറയാം. സിനിമയുടെ എണ്ണത്തിനപ്പുറം അവയുടെ നിലവാരത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്ബോഴാണ് ഭരതേട്ടന്റെ വൈശാലി സിനിമയുടെ സ്ക്രീന്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നത്. ഞാനും എന്റെ ബന്ധുവും കൂടി ചെന്നൈയില്‍ ഭരതേട്ടന്റെ വീട്ടില്‍ പോയാണ് കഥ കേട്ടത്. ഒരു പുതുമുഖം എന്നതിലുപരി തന്റെ കഥാപാത്രമായാണ് അന്ന് ഭരതേട്ടന് എന്നോട് പെരുമാറിയത്. എം.ടി സാറിന്റെ തിരക്കഥ മുഴുവന്‍ ഭരതേട്ടന് വിശദമായി വായിച്ചു കേള്‍പ്പിച്ചത് ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട് ഋശ്യ ശൃംഗന് എന്ന കഥാപത്രമായി എന്നെ തീരുമാനിച്ചതായി അപ്പോള്‍ ഭരതേട്ടന് പറഞ്ഞു. എന്നാല്‍ പിന്നീട് എന്തുകൊണ്ടോ ആ പ്രോജക്ട് നടന്നില്ല.അതിനു ശേഷം 1988 ലാണ് വൈശാലി വീണ്ടും സംഭവിക്കുന്നത്. എന്നാല്‍ ഇടനാഴിയില്‍ ഒരു കാലൊച്ച തമിഴില്‍ ചെയ്യാന്‍ നാല്പതു ദിവസത്തെ ഡേറ്റ് ഭദ്രന് സാര്‍ നേരത്തേ ബ്ളോക്ക് ചെയ്തിരുന്നു. അതിനാല്‍ വൈശാലി ചെയ്യാന്‍ കഴിഞ്ഞില്ല.മണിച്ചിത്രത്താഴിലെ രാമനാഥന്റെ വേഷം ചെയ്യാന്‍ ഫാസില്‍ സാറും വിളിച്ചതാണ്. പരിണയത്തിന്റെ തിരക്കിലായതുകൊണ്ടു പോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ മണിച്ചിത്രത്താഴിന്റെ തമിഴ്-ഹിന്ദി റീമേക്കുകളില്‍ രാമനാഥന്റെ വേഷം ചെയ്യാന്‍ ഭാഗ്യം ലഭിച്ചു.
ഹരിഹരന് സാര്‍ ആണ് എന്നെ അഭിനയം പഠിപ്പിച്ചത് . ഹരിഹരന് സാറിന്റെ എട്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്ബോള്‍ ഞാനും മോനിഷയും രണ്ടു മരക്കഷണങ്ങളെ പോലെയായിരുന്നു. അത് കൊത്തി മിനുക്കി ശില്പമാക്കിയത് ഹരിഹരന് സാറാണ് . ഫാസില്‍ സാറും ഭരതേട്ടനും പദ്മരാജന് സാറും കമല്‍ സാറും അരവിന്ദന് സാറും എന്നിലെ നടനെ കൂടുതല്‍ മികച്ച രീതിയില്‍ പരുവപ്പെടുത്തിയെടുത്തു.
സംവിധായകന് വി.കെ.പ്രകാശിന്റെ മകള്‍ കാവ്യയുടെ ചിത്രത്തിന് വേണ്ടിയാണ് അടുത്തിടെ നൃത്തസംവിധാനം ചെയ്തത്. കാവ്യയുടെ ആദ്യ സിനിമയാണ്. കാംബോജിയിലെ നൃത്തസംവിധാനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.നൃത്ത സംവിധാനം നിര്‍വഹിക്കാന്‍ ഫെഫ്കയുടെ കാര്‍ഡ് എടുത്തിട്ടുണ്ട്.തമിഴില്‍ കൊറിയോഗ്രാഫറായി കാര്‍ഡ് ലഭിക്കണമെങ്കില്‍ അഞ്ചു വര്‍ഷം ഏതെങ്കിലും കൊറിയോഗ്രാഫറുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കണം. വെറുതേയുള്ള ഡാന്‍സ് മാത്രമല്ല നൃത്ത സംവിധാനം. ഏതു ഷോട്ട് വയ്ക്കണമെന്നും അതിനനുസരിച്ച് ലെന്‍സും എഡിറ്റിംഗും ഉള്‍പ്പെടെ ആ പാട്ടിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വ്യക്തമായ അവബോധം ഉണ്ടാവുകയും വേണം.
അഭിനയവും നൃത്തവും കൊണ്ടുപോവാന്‍ ശ്രമിക്കാറുണ്ട് . സിനിമയില്‍ എന്റെ താരമൂല്യം വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. എന്നെ തേടി വരുന്ന വേഷങ്ങള്‍ ചെയ്യുന്നു എന്നതിനപ്പുറം മറ്റൊന്നിലും ശ്രദ്ധിക്കാറില്ല. തമിഴിലും താരമൂല്യ സാദ്ധ്യത ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ എന്റെ താത്പര്യങ്ങളും ഇഷ്ടങ്ങളും മറ്റ് പലതുമായിരുന്നു.
ക്ളാസിക്കല്‍ നൃത്തം പഠിക്കുന്ന പുരുഷന്മാര്ക്കെല്ലാം സ്ത്രൈണ ഭാവം ഉണ്ടാകുമെന്നത് വെറും തെറ്റിദ്ധാരണയാണ് അത് ഒരു ആണ്‍കുട്ടിക്ക് സ്ത്രൈണത വരാന്‍ നിരവധി കാരണങ്ങളുണ്ട്. അതിന് നൃത്തം പഠിക്കണമെന്നില്ല. വ്യക്തിത്വ പ്രശ്നം അനുഭവിക്കുന്ന നിരവധി പുരുഷന്മാരുണ്ട്. മനസുകൊണ്ട് സ്ത്രീയും ശരീരം കൊണ്ട് പുരുഷനുമായി ജീവിക്കുന്നവര്‍. മാനസികമായ ചില പ്രശ്നങ്ങള്‍, ചില പ്രത്യേക ഹോര്‍മോണിന്റെ കുറവുകള്‍ അങ്ങനെ പലതുകൊണ്ടും ഒരു കുട്ടിക്ക് സ്ത്രൈണ ഭാവം വരാം. ട്രാന്‍സ് ജെന്‍ഡേഴ്സ് വിഭാഗം ഏതു നൃത്ത രൂപം പഠിച്ചിട്ടാണ് സ്ത്രൈണതയില്‍ ജീവിക്കുന്നത്. നൃത്തം പഠിപ്പിക്കുന്നത് പ്രധാനമായും സ്ത്രീകളുടെ ശൈലിയിലാണ്. അത് കൃത്യമായി പറഞ്ഞുകൊടുത്താല്‍ ഒരിക്കലും ഒരു നര്ത്തകന് സ്ത്രൈണത വരില്ല.
നൃത്തത്തില്‍ വലിയ സ്വപ്നങ്ങളില്ല. ആഗ്രഹങ്ങളും.ഗുരു ഡോ. പദ്മ സുബ്രഹ്മണ്യത്തിന്റെ ഭരതനാട്യത്തിലെ ചില നൃത്തശില്പങ്ങള് ഇപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുകയാണ്. പൂന്താനത്തിന്റെ ജ്ഞാനപ്പാനയാണ് അടുത്തിടെ ചിട്ടപ്പെടുത്തിയ പുതിയ നൃത്ത ശില്പം. അത് കണ്ടു ഒരുപാട് ആളുകള്‍ വിളിച്ചു അഭിനന്ദിച്ചു.
വര്‍ഷങ്ങളായി ഇപ്പോൾ ചെന്നൈയിലാണ്. കേരളത്തിലേക്ക് മടങ്ങാന്‍ തീരെ സാദ്ധ്യതയില്ല. പൂര്‍ണമായും ചെന്നൈ നഗരത്തിന്റെ ഭാഗമായി മാറി. ഭാര്യ പ്രിസില മേനോന് . ബഹറിനിലാണ് പ്രിസില ജനിച്ചതും വളര്ന്നുന്നതും. എന്റെ ജോലിയും കലാജീവിതവും പൂര്‍ണമായി മനസിലാക്കി അവര്‍ ജീവിക്കുന്നു . പ്രിസില നൃത്തം പഠിച്ചിട്ടുണ്ട് . മകള്‍ അവന്തിക എട്ടാം ക്ലാസില്‍ പഠിക്കുന്നു. മകളും എന്നെപ്പോലെ ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുന്നുണ്ട്.