മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് അലി അക്ബർ. ബാംബൂ ബോയ്സ്, ജൂനിയർ മാൻഡ്രേക്ക്, കുടുംബവാർത്തകൾ , പൈ ബ്രദേഴ്സ് എന്നിവയുൾപ്പെടെ 20 ലധികം മലയാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുമ്പാണ് അദ്ദേഹം രാമസിംഹനായി തന്റെ പേര് മാറ്റിയതും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവച്ച ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അലി അക്ബറിൽ നിന്ന് രാമസിംഹനിലേക്കുള്ള തന്റെ മാറ്റത്തിന് കാരണമായിരിക്കുന്നത് എല്ലാത്തിനും ഉപരി രാഷ്ട്രമാണ് വലുത് എന്ന് ഉറച്ച് വിശ്വസിക്കുന്ന ആർഎസ്എസ് എന്ന സംഘടനയാണ് എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിൽ തുറന്ന് പറയുന്നുണ്ട്.
രാമസിംഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഒരു മുസൽമാനായ്ക്കൊണ്ടാണ് ആർഎസ്എസിനെ ഇഷ്ടപ്പെട്ടത്..
പൂന്തുറ കലാപവുമായി ബന്ധപ്പെട്ടാണ് അവരെന്റെ വീട്ടിലെത്തിയത്, ഞാനാകട്ടെ അന്ന് കമ്യുണിസ്റ്റും..
അന്ന് എല്ലാ മുസ്ലീങ്ങളും മാറി നിന്നപ്പോൾ എന്റെ കുടുംബം ഓടിപ്പോകരുതെന്ന് പറഞ്ഞ് കാവൽ നിന്നവരായിരുന്നു അവർ..
സംസ്‌കാരത്തോടൊപ്പം നിലകൊള്ളുന്നവനായിരുന്നു ഞാൻ എന്നതാണ് അവർ എന്നോട് പറഞ്ഞ ന്യായം..
അങ്ങയെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്..
ഒരു കമ്മ്യുണിസ്റ്റ്കാരന് കിട്ടിയ മെഡൽ..
അന്നുമുതൽ ഇന്ന് വരെ അവരെ ഞാനറിഞ്ഞു, സ്നേഹിച്ചു.
പിന്നെയാണ് ഞാനറിഞ്ഞത് അവർക്ക് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല, രാഷ്ട്രം രാഷ്ട്രം മാത്രം..
ഞാൻ കമ്മ്യൂണിസം വിട്ടു, ഇസ്ലാമിസം വിട്ടു..
ഇപ്പോൾ ആർഎസ്എസ് എന്ന മഹാ പ്രസ്ഥാനത്തെ നമിക്കുന്നു, ഉൾക്കൊള്ളുന്നു, രാഷ്ട്രമാണ് വലുത് രാഷ്ട്രം മാത്രം.
ലോകാ സമസ്താ സുഖിനോ ഭവന്തു
അതാണെന്റെ മതം.