അഗസ്റ്റിന്റെ മകളായി വന്ന് പിന്നീട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച മലയത്തിന്റെ യുവനടി തന്നെയാണ് ആന്‍അഗസ്റ്റിന്‍. രണ്ട് വര്‍ഷത്തെ പ്രണയത്തെത്തുടര്‍ന്ന് 2014 ല്‍ ആയിരുന്നു ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായി ആനിന്റെ വിവാഹം. ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിവാഹമായിരുന്നു ഇരുവരുടേയും. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞതും വാര്‍ത്തയായിരുന്നു.
വിവാഹ ശേഷം അഭിനയത്തില്‍നിന്ന് വിട്ട് നിന്ന് ആന്‍ അഗസ്റ്റിന്‍, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഈ തിരിച്ചുവരവില്‍ അഭിനയത്തില്‍ മാത്രമല്ല, പിതാവിനെപ്പോലെ ചലച്ചിത്ര നിര്‍മ്മാണത്തിലും സജീവമാകുകയാണ് ആന്‍ അഗസ്റ്റിന്‍. അടുത്തിടെ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടി തന്റെ വിശേഷങ്ങള്‍ പങ്ക് വച്ചു.
അച്ഛന്റെ മരണവും ജീവിതത്തില്‍ ഉണ്ടായ പല പ്രശ്‌നങ്ങളും അഭിനയിക്കണമെന്ന മോഹം ഇല്ലാതാക്കി. അവസരങ്ങളൊക്കെ വേണ്ടെന്നു വ ച്ചു. ആ ദിവസങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാനാകുന്നതിനും അപ്പുറമായിരുന്നുവെന്ന് നടി പറയുന്നു.ജീവിതത്തില്‍ തിരിച്ചടികളുണ്ടായി. ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്.
ഒരു ദിവസം തീരുമാനിച്ചു- ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തു വന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച് ബെംഗളൂരുവിലേക്ക് പോന്നു. പ്രൊഡക്ഷന്‍ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി. ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു. ബെംഗളൂരുവില്‍ മിരമാര്‍ ഫിലിംസ് എന്ന പ്രൊഡക് ഷന്‍ ഹൗസ് ആന്‍ നടത്തുന്നുണ്ട്. കേരള, കര്‍ണാടക ടൂറിസത്തിന്റെയും, വിസ്താര, ബ്രിട്ടാനിയ പോലെയുള്ള പല രാജ്യാന്തര ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ചെയ്യുന്നുണ്ട്.
പെട്ടെന്നു തീരുമാനമെടുക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ ഞാന്‍ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്. അതിലൊന്നും കുറ്റബോധവുമില്ല. തെറ്റായ ആ തീരുമാനങ്ങള്‍ കൊണ്ടാണ് ഇന്നു സന്തോഷത്തോടു കൂടി ഇരിക്കുന്നത്.വിധിയില്‍ വിശ്വസിക്കുന്ന ആളാണു ഞാന്‍. ജീവിതത്തില്‍ ഇതെല്ലാം എ ന്നായാലും സംഭവിക്കേണ്ടതു തന്നെയായിരുന്നു. തെറ്റുകള്‍ മനസ്സിലാക്കി മുന്നോട്ടു നടക്കാനായെന്നത് വലിയ കാര്യമായി തോന്നുന്നു
പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹം. ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി തന്നെയാണ് ഞാന്‍ കാണുന്നത്.
ആ സങ്കടകാലത്ത് അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. എന്നും പ്രാര്‍ഥിക്കുന്ന ആളാണ് ഞാന്‍. ദൈവാനുഗ്രഹമാകാം, ഒരുപാടു പേരുടെ പ്രാര്‍ഥനയാകാം ആ ദിവസങ്ങള്‍ മറികടക്കാന്‍ സഹായിച്ചത്. കരഞ്ഞു തകര്‍ന്ന് ഉറങ്ങാന്‍ കിടന്നാലും അടുത്ത ദിവസം എഴുന്നേല്‍ക്കുമ്പോ ള്‍ മനസ്സു പറയും- സങ്കടപ്പെട്ടിട്ടു കാര്യമില്ല. എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഇങ്ങനെ വിഷമങ്ങളില്‍ നിന്നൊക്കെ ഉണര്‍ന്നെണീറ്റ് മുന്നോട്ടു പോകാനായത് എന്റെ മാത്രം കഴിവു കൊണ്ടല്ല. അദൃശ്യമായി ആരൊക്കെയോ ധൈര്യം തന്നു.
അതിനെ കുറിച്ചൊന്നും ആലോചിക്കാറില്ല. ഞാന്‍ മാത്രം ഉള്‍പ്പെട്ട കാര്യമാണല്ലോ. അത് എനിക്കു മാത്രം അറിയാവുന്ന ഒന്നായി നില്‍ക്കട്ടെ അല്ലേ? ഇതാണ് ജീവിതം. എല്ലാവര്‍ക്കും പ്രശ്‌നങ്ങളില്ലേ? എന്നെക്കാള്‍ എത്രയോ വ ലിയ സങ്കടങ്ങള്‍ നേരിടുന്നവരുണ്ടാകും.
ഓരോരുത്തരുടെയും സന്തോഷം വ്യത്യസ്തമല്ലേ? നമ്മുടെ 'സന്തോഷമരുന്ന്' നമ്മള്‍ തന്നെ കണ്ടെത്തിയാല്‍ മതി.കുറേ കരഞ്ഞാല്‍ തന്നെ മനസ്സിന് നല്ല ആശ്വാസം കിട്ടും എന്നാണ് വിശ്വാസം. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും കരയുന്നത് അത്ര വലിയ നാണക്കേടൊന്നുമല്ല. അതോടെ മനസ്സൊന്നു തണുക്കും.
അമ്മയെ വിഷമിപ്പിക്കണ്ടല്ലോ എന്നു കരുതി പല കാര്യങ്ങളും പറഞ്ഞിരുന്നില്ല. പക്ഷേ, അമ്മയുടെ മനസ്സിന് കരുത്തു കൂടുതലാണെന്നു തിരിച്ചറിഞ്ഞതോടെ തുറന്നു പറയാന്‍ തുടങ്ങി. ഇങ്ങനെ ആരോടെങ്കിലും തുറന്നു പറയുക.പിന്നെ, ജീവിതത്തിലെ തിരക്കുകള്‍ ആസ്വദിക്കാന്‍ പഠിക്കുക. പണ്ട് അച്ഛന്റെ കൂടെ 'പാതിരാ ഡ്രൈവിനു' പോ കും. ബീച്ചിലൊക്കെ ഒന്നു കറങ്ങും. ജ്യൂസുകുടിച്ച് തിരിച്ചു പോരും. ആ ശീലം ഇപ്പോഴുമുണ്ട്. െബംഗളൂരുവില്‍ ഒ സയ്‌ക്കൊപ്പമാണ് രാത്രിയാത്രകള്‍. എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം ചെറുതാണ്. ഒരു കുഞ്ഞു ചോക് ലെറ്റ് കിട്ടിയാല്‍ മതി എനിക്കു സന്തോഷിക്കാനെന്നും നടി പറഞ്ഞു.
അഭിനയത്തിനൊപ്പം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവായാണ് ആന്‍ അഗസ്റ്റിന്‍ എത്തുന്നത്. ആന്‍ അഗസ്റ്റിനും വിവേക് തോമസും ചേര്‍ന്ന് നടത്തുന്ന മിരാമര്‍ ഫിലിംസ് ആണ് സിനിമയുടെ സഹനിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന 19ആമത്തെ ചിത്രമാണ് 'എങ്കിലും ചന്ദ്രികേ'. പത്തൊമ്പതു സിനിമകളില്‍ പതിനഞ്ചു സിനിമകളും പുതുമുഖങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നത്.