മലയാള സിനിമ പ്രേമികളുടെ പ്രിയ നടന്മാരിൽ ഒരാളായിരുന്നു കൊച്ചിൻ ഹനീഫ2010 ഫെബ്രുവരി രണ്ടിനായിരുന്നു മലയാളക്കരയെ മുഴുവനും കണ്ണീരിലാഴ്ത്തി കൊച്ചിൻ ഹനീഫ അന്തരിച്ചത്. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയത്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിടും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ കൊച്ചിൻ ഹനീഫക്ക് ആളുകളെ തമ്മിലടിപ്പിക്കുന്ന സ്വാഭവമായിരുന്നെന്നാണ് ജോഷിയുടെ സുഹൃത്തായിരുന്ന മോഹൻ രാജ് പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
ഒരിക്കൽ മദ്രസിലെ സംവിധായക കോളനിയിൽ വീട് കിട്ടിയപ്പോൾ തൻ്റെ ഹോട്ടലിലെ ജീവനക്കാരനെയാണ് അങ്ങോട്ട് വിട്ടത്. അന്ന് അത് തന്റെ ബിനിനസിനെ ബാധിച്ചിട്ടു പോലും താൻ അത് അദ്ദേഹത്തിനെ അറിയിച്ചിരുന്നില്ലെന്നും മോഹൻ പറയുന്നു. താൻ ജോഷിയുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്ത് ഒരു ദിവസം ഭരതിരാജയുടെ അസിസ്റ്റൻ്റ് എന്ന പേരിൽ കൊച്ചിൻ ഹനിഫ തന്നെ വിളിച്ച് ഒരു സിനിമ അസിസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചു.
ചെയ്യാം എന്ന് താനും പറഞ്ഞു. അടുത്ത ദിവസം ഇക്കാര്യം ചോദിച്ച് ജോഷി തൻ്റെ അടുത്ത വന്നിട്ട് എന്താണ് നീ ഭരതിരാജയുടെ അസിസ്റ്റൻ്റ് വിളിച്ച കാര്യം പറയാതിരുന്നതെന്ന് ചോദിച്ചു. അത് എങ്ങനെ ജോഷി അറിഞ്ഞന്ന് താൻ തിരിച്ച് ചോദിച്ചപ്പോൾ അത് ഒക്കെ അറിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് ഭരതിരാജയുടെ അസിസ്റ്റൻ്റ് അല്ല കൊച്ചിൻ ഹനിഫയാണ് തന്നെ പറഅറിച്ചതാണെന്ന് പറഞ്ഞിട്ടും അദ്ദേഹം വിശ്വസിച്ചിരുന്നില്ല എന്നാണ് മോഹൻ പറയുന്നത്. കൊച്ചിൻ ഹനീഫയുടെ മുൻപിൽ താഴ്ന്ന് നിൽക്കാത്തവരെ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.