Latest News

ആന്റണിയുടെ കല്യാണം നടക്കുന്നത് മാന്ത്രികം സമയത്താണ്; കല്യാണം കഴിഞ്ഞ് ആന്റണിക്ക് പോകാന്‍ പജേറൊ കാറും ഏതു രാജ്യത്ത് പോകാനും ഫ്‌ളൈറ്റ് ടിക്കറ്റും കൊടുത്തുവിട്ടു; ലാലേട്ടന്‍ വരുന്നത് അംബാസിഡര്‍ കാറിലാണ്; ഓര്‍മ്മകള്‍ പങ്ക് വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ രാജന്‍ പൂജപ്പുര

Malayalilife
ആന്റണിയുടെ കല്യാണം നടക്കുന്നത് മാന്ത്രികം സമയത്താണ്; കല്യാണം കഴിഞ്ഞ് ആന്റണിക്ക് പോകാന്‍ പജേറൊ കാറും ഏതു രാജ്യത്ത് പോകാനും ഫ്‌ളൈറ്റ് ടിക്കറ്റും കൊടുത്തുവിട്ടു; ലാലേട്ടന്‍ വരുന്നത് അംബാസിഡര്‍ കാറിലാണ്; ഓര്‍മ്മകള്‍ പങ്ക് വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ രാജന്‍ പൂജപ്പുര

ലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മാന്ത്രികം. തമ്പി കണ്ണന്താനം ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച കലാകാരന്‍ ആയിരുന്നു അന്തരിച്ച സംവിധായകന്‍ തമ്പി കണ്ണന്താനം സിനിമയുടെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ പൂജപ്പുര.ചിത്രത്തിലെ നായികയായിരുന്ന പ്രിയ രാമനുമായി വഴക്കിട്ടതിനെക്കുറിച്ചും ആന്റണി പെരുമ്പാവൂര്‍ വിവാഹത്തെക്കുറിച്ചും അദ്ദേഹം പങ്ക് വച്ചു.

മാന്ത്രികത്തിലെ ദ്വീപ് സീനുകള്‍ ചിത്രീകരിച്ചത് പോണ്ടിച്ചേരിയിലാണ്. ആന്റണിയുടെ കല്യാണം നടക്കുന്നത് മാന്ത്രികം സമയത്താണ്. കല്യാണം കഴിഞ്ഞ് ആന്റണിക്ക് പോകാന്‍ പജേറൊ കാറും ഏതു രാജ്യത്ത് പോകാനും ഫ്‌ളൈറ്റ് ടിക്കറ്റും കൊടുത്തുവിട്ടു. മോഹന്‍ലാല്‍ അന്ന് ഷൂട്ടിംഗ് സ്ഥലത്തു നിന്ന് പോകുന്നത് അംബാസിഡര്‍ കാറിലായിരുന്നു. എസി കാര്‍ എന്നു പറയുന്നതു തന്നെ അന്നൊക്കെ വളരെ ചുരുക്കമാണ്. ഒരു തരത്തിലുള്ള പരാതിയും ലാലേട്ടന് ഉണ്ടായിരുന്നില്ല. ഭക്ഷണ കാര്യത്തിലടക്കം ഒരു പരാതിയുമില്ല.

മാന്ത്രികത്തിന്റെ ഫൈറ്റുകളൊക്കെ ഡ്യൂപ്പില്ലാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. സൂപ്പര്‍ സുബ്ബരായനായിരുന്നു ഫൈറ്റ് മാസ്റ്റര്‍. ഡ്യൂപ്പിടാമെന്ന് സുബ്ബരായന്‍ പറഞ്ഞപ്പോഴും സമ്മതിക്കാത്തത് ലാലേട്ടനായിരുന്നുവെന്നും അദ്ദേഹം പറയുന്നു.മാന്ത്രികം സിനിമയുടെ ഷൂട്ട് നടന്നത് മദ്രാസിലും പോണ്ടിച്ചേരിയിലുമായിരുന്നു. സെറ്റൊക്കെ സെറ്റിട്ടിരിക്കുന്നത് മദ്രാസിലെ ഫിലിം സിറ്റിയിലായിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ ഒരു വ്യക്തി വന്നിട്ടുണ്ട്. മോഹന്‍ലാലിന്റെ കൂടെ അഭിനയം എനിക്കണം എന്ന് ചാന്‍സ് ചോദിച്ചു വന്നതായിരുന്നു. ഷൂട്ട് തുടങ്ങിയപ്പോള്‍ അയാളെ കാണാതെയായി. അപ്പോള്‍ രാജാ നീ പോയി താടി വടിച്ച് മേക്കപ്പിട്ട് വാ എന്ന് പറഞ്ഞ് മോഹന്‍ലാല്‍ എന്നെ അഭിനയിപ്പിക്കാന്‍ പിടിച്ചു നിര്‍ത്തി. ഞാന്‍ താടിയൊക്കെ എടുത്തു വന്നപ്പോള്‍ അയാള്‍ എത്തി.

പക്ഷെ ഇനി രാജന്‍ വന്നാല്‍ മതി അയാളെ പറഞ്ഞു വിട്ടേക്കൂവെന്ന് ലാലേട്ടന്‍ പറഞ്ഞു. ഞാന്‍ താടിയൊക്കെ എടുത്തു വന്നു നില്‍ക്കുകയായിരുന്നു. ആദ്യമായിട്ടാണ് താടിയെടുക്കുന്നത്. പക്ഷെ ഞാന്‍ എതിര്‍ത്തു. അയാള്‍ ആഗ്രഹം കാരണം അവസരം ചോദിച്ച് വന്നതല്ലേ അതിനാല്‍ അയാള്‍ തന്നെ അഭിനയിക്കട്ടെ എന്ന് പറഞ്ഞു. താടി പിന്നേയും വളര്‍ന്നു വന്നുകൊള്ളുമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അയാള്‍ തന്നെ അഭിനയിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

നല്ലൊരു സിനിമയായിരുന്നു മാന്ത്രികം. ഇന്ന് സൂപ്പര്‍ താരമായി മാറിയിരിക്കുന്ന വിനായകനൊക്കെ കയറി വന്ന സിനിമയായിരുന്നു. ചിത്രത്തില്‍ നായികമാരായി പ്രിയ രാമനും മറ്റുമുണ്ടായിരുന്ന സിനിമയാണ്. പ്രിയ രാമനും ഞാനും തമ്മില്‍ ഇച്ചിരി വഴക്കുണ്ടാക്കിയ സിനിമയാണത്. ചിത്രത്തിലെ പാട്ടെടുക്കുന്നത് അപ്പച്ചന്റെ സ്റ്റുഡിയോയിലാണ്. ഓരോ സ്പോട്ടിനും എനിക്ക് 60000 രൂപ വേണമെന്ന് പറഞ്ഞതായിരുന്നു

പ്രിയ രാമനോട് രാവിലെ ആറ് മണിയ്ക്ക് റെഡിയായി എത്തണം വണ്ടി അയക്കുമെന്ന് പറഞ്ഞിരുന്നു. പ്രിയ താമസിക്കുന്ന വീട്ടില്‍ നിന്നും സെറ്റിലേക്ക് ഇരുപത് കിലോമീറ്ററുണ്ട്. പ്രിയ എത്താന്‍ വൈകി. ലാലേട്ടനൊക്കെ വന്ന് മേക്കപ്പിട്ട് ഇരിക്കുകയായിരുന്നു. എന്നോട് സമയം പറഞ്ഞിരുന്നില്ലെന്ന് പ്രിയ പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. പ്രിയയോടും പ്രിയയുടെ ചേച്ചിയോടും അമ്മയോടും വരെ സമയം പറഞ്ഞിരുന്നു. ഇനി ആരോടാണ് പറയേണ്ടതെന്ന് ഞാന്‍ ചോദിച്ചു. ഇത് കേട്ട് ലാലേട്ടന്‍, സമയം പറഞ്ഞിട്ടുണ്ടെങ്കില്‍ ആ സമയത്ത് എത്തണമെന്ന് പറഞ്ഞു.

അവരെ അപമാനിച്ചുവെന്ന പേരില്‍ അവര്‍ എന്റെയടുത്ത് പിണങ്ങി. അപമാനിച്ചതല്ല സത്യം പറഞ്ഞതാണ്. അടുത്ത ദിവസമായപ്പോള്‍ പ്രശ്നമൊന്നുമില്ലായിരുന്നു. ഒരു സംശയം വന്നത് ക്ലിയര്‍ ചെയ്തതാണ്. വെളുപ്പിനെ ആറ് മണിയ്ക്ക് എത്തണമെന്ന് പറഞ്ഞാല്‍ അഞ്ച് മണിയ്ക്ക് എത്തുന്ന വ്യക്തിയാണ് ലാലേട്ടന്‍. തമ്പി സാര്‍ പറയും ലാലിനോട് അഞ്ച് മണി പറ എന്ന്. എന്നിട്ട് തമ്പി സാര്‍ ആറ് മണിക്കേ വരൂ. ലാലേട്ടന്‍ എവിടെ രാജാ സംവിധായകന്‍ എന്ന് ചോദിക്കും എന്നിട്ട് വരുന്നത് വരെ ഞാന്‍ ഇവിടെ കിടന്നുറങ്ങാം എന്ന് പറഞ്ഞ് പോയിക്കിടക്കുമെന്നും അദ്ദേഹം പറയുന്നു.

rajan poojappura manthrikam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES