Latest News

സിനിമയില്‍ ബാലതാരമായി തുടക്കം; ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷയില്‍ നിരവധി ചിത്രങ്ങള്‍; സൂപ്പര്‍ സ്റ്റാറുകളുടെ നായിക; ജീവിതം മാറ്റിമറിച്ച വിവാഹം; അമേരിക്കയില്‍ ഡോക്ടറാകാന്‍ പഠനം; ആശുപത്രി ഉടമ; നടി രൂപിണിയുടെ ജീവിത കഥ

Malayalilife
സിനിമയില്‍ ബാലതാരമായി തുടക്കം; ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷയില്‍ നിരവധി ചിത്രങ്ങള്‍; സൂപ്പര്‍ സ്റ്റാറുകളുടെ നായിക; ജീവിതം മാറ്റിമറിച്ച വിവാഹം; അമേരിക്കയില്‍ ഡോക്ടറാകാന്‍ പഠനം; ആശുപത്രി ഉടമ; നടി രൂപിണിയുടെ ജീവിത കഥ

മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു നടി രൂപിണി. മലയാളത്തിലെ നിരവധി സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം കുറച്ച് അധികം നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു. ഹിന്ദി ചിത്രത്തിലൂടെയാണ് താരത്തിന്റെ തുടക്കം. 1980കളുടെ തുടക്കത്തിലും 90 കളിലും അഭിനയിച്ചിട്ടുള്ള നടിയാണ് രൂപിണി. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നാടുവാഴികള്‍ എന്ന ചിത്രത്തിലെ രാവിന്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ ഈ ഗാനം ഇന്നത്തെ തലമുറക്കും പ്രിയം ആകുന്നതിനും കാരണം രൂപിണിയുടെ കൂടി അഭിനയമികവാണ്. താരത്തിന്റെ വിശേഷങ്ങളെയിലേക്ക്.

ബാലതാരമായാണ് രൂപിണി സിനിമയിലേക്ക് പ്രവേശിക്കുന്നത്. കോമള്‍ മഹുവാകള്‍ എന്നായിരുന്നു ആദ്യത്തെ പേര്. അമിതാഭ് ഭച്ചന്‍, ജയ ഭാദുരി എന്നിവര്‍ക്കൊപ്പം മിലി എന്ന ഹിന്ദി ചിത്രത്തിലാണ് രൂപിണി ബാലതാരമായി ആദ്യം അഭിനയിക്കുന്നത്. പിന്നീടാണ് നിരവധി ചിത്രങ്ങളില്‍ വേഷമിടുകയും ചെയ്തു. കൂലിക്കാരന്‍ എന്ന സിനിമയിലൂടെയാണ് കോമള്‍ എന്ന പേര് മാറ്റി രൂപിണി എന്ന പേര് സ്വീകരിക്കുന്നത്. വിജയ്കാന്ത്, കമല്‍ഹാസന്‍, പ്രഭു, രജനീകാന്ത് തുടങ്ങിയ മെഗാസ്റ്റാറുകളുടെ എല്ലാം നായികയായി. കുണുക്കിട്ട കോഴി', നാടോടി, ബന്ധുക്കള്‍ ശത്രുക്കള്‍ തുടങ്ങിയ സിനിമകളിലെല്ലാം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ ഹൃദയം കവര്‍ന്നു.

നടിയായി നിറഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ വിവാഹം. 1995ലായിരുന്നു രൂപിണിയുടെ വിവാഹം. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ വിവാഹ ജീവിതം അത്രയ്ക്ക് നന്നായി പോയതുമില്ല. മോഹന്‍ കുമാര്‍ രായണയാണ് ഭര്‍ത്താവ്. 2003ല്‍ ഈ ബന്ധം വേര്‍പിരിയുകയാണ് ചെയ്തത്. വിവാഹം ചെയ്തതിന് ശേഷമാണ് രൂപിണി അഭിനയരംഗത്തോട് വിട പറയുന്നത്. എന്നാല്‍ വിവാഹ ജീവിതം അത്ര തൃപ്തികരം ആയിരുന്നില്ല. അഭിനയിക്കാന്‍ എത്തിയതോടെ പാതിവഴിയില്‍ വിദ്യാഭ്യാസവും മുടങ്ങിയിരുന്നു. വിവാഹ ജീവിതം അത്ര നല്ലതല്ലാത്തതുകൊണ്ട് തന്നെ ജീവിക്കാന്‍ ജോലി വേണം എന്ന ചിന്ത താരത്തെ തന്റെ മുടങ്ങിയ വിദ്യാഭ്യാസം തുടരാന്‍ പ്രേരിപ്പിച്ചു. 

പഠനത്തില്‍ പൂര്‍ണ ശ്രദ്ധ ചെലുത്തിയ താരം അമേരിക്കയില്‍ പോയി വിദ്യഭ്യാസം പൂര്‍ത്തിയാക്കി. ഡോക്ടര്‍ ആവാനാണ് പഠിച്ചത്. പഠനത്തിന് ശേഷം താരം മുംബൈയില്‍ തിരികെ എത്തി. ചെമ്പൂരില്‍ ഹോസ്റ്റപിറ്റല്‍ തുടങ്ങി. യൂണിവേഴ്‌സല്‍ ഹേര്‍ട്ട് ഹോസ്റ്റപിറ്റല്‍ എന്ന പേരിലാണ് താരം ആശുപത്രി തുടങ്ങിയിരിക്കുന്നത്. ഇപ്പോള്‍ ഡോക്ടറായി താരം തിരക്കിലാണ്. 95ന് ശേഷം സിനിമയില്‍ നിന്നും വലിയ ബ്രേക്ക് എടുത്ത താരം 2020 ല്‍ ടെലിവിഷന്‍ പരമ്പരയിലൂടെ ഒരു മടങ്ങിവരവ് നടത്തിയിരുന്നു. 
അനീഷ എന്നൊരു മകളുമുണ്ട് രൂപിണിക്ക്. മകളുമൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റയിലും ട്വിറ്ററിലും ഏറെ ആക്ടീവായ രൂപിണി പങ്കിടുന്ന വിശേഷങ്ങള്‍ ഒക്കെയും ഞൊടിയിടയിലാണ് വൈറല്‍ ആകുന്നത്.

മുംബൈയില്‍ നല്ല വിദ്യാഭ്യാസമുള്ള കുടുംബത്തിലാണ് മഹുവാകര്‍ ജനിച്ചത്. അച്ഛന്‍ അഭിഭാഷകനും അമ്മ ഡയറ്റീഷ്യനുമായിരുന്നു. ചലച്ചിത്ര നിര്‍മാതാവ് ഋഷികേശ് മുഖര്‍ജി യാദൃച്ഛികമായി അവളെ കണ്ടെത്തി, മിലി, കോട്വാള്‍ സാബ്, ഖുബ്‌സൂറത്ത് തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ ബാല വേഷങ്ങള്‍ വാഗ്ദാനം ചെയ്തു. നാലാം വയസ്സില്‍ മുംബൈയിലെ ലച്ചു മഹാരാജില്‍ നിന്ന് രൂപിണി നൃത്തം പഠിക്കാന്‍ തുടങ്ങി. ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസി, കഥക് എന്നിവയുള്‍പ്പെടെ എല്ലാത്തരം ക്ലാസിക്കല്‍ നൃത്തങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ പഠിച്ചു.

ഡെസ് പാര്‍ഡെസ്, പയല്‍ കി ഝങ്കാര്‍, മേരി അദാലത്ത്, സാഞ്ച് കോ ആഞ്ച് നഹിന്‍, നാച്ചെ മയൂരി എന്നിങ്ങനെയുള്ള കുറച്ച് ഹിന്ദി സിനിമകളില്‍ കോമള്‍ മഹുവാകര്‍ എന്ന പേരില്‍ അഭിനയിച്ച അവര്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ 1980-കളുടെ അവസാനത്തില്‍ അവിടേക്ക് മാറി. തമിഴ്, കന്നഡ, തെലുങ്ക് മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ രജനീകാന്ത്, കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, വെങ്കിടേഷ്, ബാലകൃഷ്ണ, ജഗദീഷ്, സത്യരാജു, വിജയകാന്ത്, ഡോ വിഷ്ണുവര്‍ദ്ധന്‍, വി രവിചന്ദ്രന്‍, മുകേഷ്, മോഹന്‍ രാമരാജന്‍ തുടങ്ങിയ നായകരോടൊപ്പം അഭിനയിച്ചു. 

actress rupini life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES