Latest News

ഞാന്‍ വിവാഹം കഴിക്കാത്തതില്‍ ആര്‍ക്കാ പ്രശ്നം; ഇതൊക്കെ എന്റെ ഇഷ്ടം; നിങ്ങളോട് ചെലവ് ഞാന്‍ ചോദിച്ചോ?; എനിക്കൊരു സങ്കടവുമില്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മായാ വിശ്വനാഥ് 

Malayalilife
 ഞാന്‍ വിവാഹം കഴിക്കാത്തതില്‍ ആര്‍ക്കാ പ്രശ്നം; ഇതൊക്കെ എന്റെ ഇഷ്ടം; നിങ്ങളോട് ചെലവ് ഞാന്‍ ചോദിച്ചോ?; എനിക്കൊരു സങ്കടവുമില്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മായാ വിശ്വനാഥ് 

സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ച് നടി മായാ വിശ്വനാഥ് രംഗത്ത്. 'വിവാഹം കഴിച്ചിട്ട് എന്തു കിട്ടാനാണ്' എന്ന തരത്തില്‍ തലക്കെട്ടു നല്‍കി തന്റെ പേരില്‍ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെയാണ് താരം രംഗത്തു വന്നിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മായയുടെ പ്രതികരണം. 

താരത്തിന്റെ വാക്കുകള്‍... 'എനിക്ക് ഇക്കാര്യത്തില്‍ സങ്കടമൊന്നുമില്ല. പക്ഷേ, ദേഷ്യമുണ്ട്. എങ്കിലും ഞാന്‍ ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. എന്നെ ഇഷ്ടപ്പെടുന്ന ചിലരുണ്ടല്ലോ, അവര്‍ക്കു വേണ്ടിയാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. ഞാന്‍ പറയാത്ത ഒരു സ്റ്റേറ്റ്‌മെന്റ് കുറച്ചു ദിവസങ്ങളായി ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ ഒരു ഓണ്‍ലൈന്‍ ചാനലിന്റെ ഉടമസ്ഥന് കുറേ നാള്‍ മുന്‍പേ ഞാന്‍ താക്കീത് നല്‍കിയതാണ്. ഞാന്‍ അവര്‍ക്ക് ഒരു സ്റ്റേറ്റ്‌മെന്റും കൊടുത്തിട്ടില്ല. ഞാന്‍ ചില ഓണ്‍ലൈന്‍ മീഡിയയോട് സംസാരിച്ചിട്ടുണ്ട്. 

എന്നാല്‍ അതില്‍ പറയാത്തതൊക്കെ കൂട്ടിച്ചേര്‍ത്ത് ഞാന്‍ സ്റ്റേറ്റ്‌മെന്റ് കൊടുത്തവര്‍ പോലും കണ്ടന്റ് പബ്ലിഷ് ചെയ്യുന്നതിനും മുന്‍പേയാണ് ഇവര്‍ ഇതൊക്കെ പോസ്റ്റ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ പരാതി കൊടുക്കാന്‍ പോകുകയാണ്' മായാ വിശ്വനാഥ് പറഞ്ഞു. 'ഞാന്‍ വിവാഹം കഴിക്കാത്തതില്‍ ആര്‍ക്കാണ് കുഴപ്പം. എന്റെ കുടുംബത്തിനില്ല, സുഹൃത്തുക്കള്‍ക്കില്ല. നിങ്ങളുടെ ആരുടെയെങ്കിലും വീട്ടില്‍ വന്ന് ഞാന്‍ ചെലവ് ചോദിച്ചിട്ടുണ്ടോ? ചെറുപ്പം മുതലേ സ്വയം അധ്വാനിച്ചു ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. 

ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല. സീരിയലില്‍ അഭിനയിക്കുന്ന നടിയായതു കൊണ്ട് എന്തും പറയാം എന്നാണോ? കഷ്ടപ്പെട്ടു തന്നെയാണ് ജോലി ചെയ്യുന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എനിക്കൊരു ചാനലുണ്ട്. അതിലൂടെ പറയും. കമന്റ് ഇടുന്നവരുടെ വീട്ടിലുള്ളവരെപ്പറ്റിയാണ് ഇങ്ങനെയൊക്കെ പറയുന്നതെങ്കില്‍ നിങ്ങള്‍ ക്ഷമിക്കുമോ?', എന്നും മായാ വിശ്വനാഥ് തുറന്നടിച്ചു.
ലൈഫ് ലൈന്‍ പ്രൊട്ടക്ട്‌
 

maya viswanath about fake news

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES