ചേച്ചിമാരെ അനിയത്തിമാരെ നിങ്ങളെ പോലെ തന്നെ ഒരു പെണ്‍കുട്ടിയാണ് ഞാനും; രാത്രിയും പകലും ഞാന്‍ വര്‍ക്ക് ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്; ഇന്നു വരെ ഇനിക്ക് ലൊക്കേഷനില്‍ നിന്ന് ഒരു ദുരനുഭവവവും ഉണ്ടായിട്ടില്ല; എന്നെ എടീയെന്ന് വിളിച്ചയാളെ മ്മൂക്ക ശാസിച്ചു; ലാലേട്ടനും നിറഞ്ഞ സ്‌നേഹമാണ്; മീ.ടു കത്തിപ്പടരുന്ന കാലത്ത് വ്യത്യസ്ത മി.ടുവുമായി സിനിമയിലെ സഹസംവിധായക

Malayalilife
topbanner
  ചേച്ചിമാരെ അനിയത്തിമാരെ  നിങ്ങളെ പോലെ തന്നെ ഒരു പെണ്‍കുട്ടിയാണ് ഞാനും; രാത്രിയും പകലും ഞാന്‍ വര്‍ക്ക് ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്; ഇന്നു വരെ ഇനിക്ക് ലൊക്കേഷനില്‍ നിന്ന് ഒരു ദുരനുഭവവവും ഉണ്ടായിട്ടില്ല; എന്നെ എടീയെന്ന് വിളിച്ചയാളെ മ്മൂക്ക ശാസിച്ചു; ലാലേട്ടനും നിറഞ്ഞ സ്‌നേഹമാണ്; മീ.ടു  കത്തിപ്പടരുന്ന കാലത്ത് വ്യത്യസ്ത മി.ടുവുമായി സിനിമയിലെ സഹസംവിധായക

സിനിമാ ലോകത്തെ കത്തിപ്പടരുന്ന ചര്‍ച്ചയാണ് മി.ടി ക്യാമ്പയിനുകള്‍. പല പ്രമുഖ താരങ്ങള്‍ക്കെതിയെും മി.ടു വെളിപ്പെടുത്തലുമായി സിനിമാ ലോകത്തെ സനിമാരും ഗായികമാരും രംഗത്ത് വന്നതോടെയാണ് മി.ടു കത്തിക്കയറിയത്. തെലുങ്കിലെ ശ്രി റെഡ്ഡി, പിന്നീട് തനുശ്രി ദത്ത തുടങ്ങിയവര്‍ ആരംഭിച്ച മി.ടു വെളിപ്പെടുത്താല്‍ ഇപ്പോള്‍ സിനിമ ഇന്‍ഡസ്ട്രി മുഴുവന്‍ നിന്ന് കത്തുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞദിവസം ്മലയാള സിനിമയിലെ നടന്‍ മുരകേഷിനെതിരെയും നടന്‍ അലന്‍സിയറിനെതിരേയും മി.ടി കത്തിക്കയറിത്. 

ആരോപണങ്ങള്‍ മലയാള സിനിമയിലെ നടന്മാരെ ഒന്നിനു പിറകെ ഒന്നായി വേട്ടയാടുമ്പോഴാണ് വ്യത്യസ്തമായ മി.ടുവുമായി സിനിമയിലെ സഹസംവിധായക രംഗത്തെത്തിയത്.സിനിമാ മേഖലയില്‍ താന്‍ പത്തു വര്‍ഷമായി ജോലി ചെയ്യുകയാണെന്നും ഇതേ വരെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഐഷ സുല്‍ത്താന പറയുന്നു.മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ തന്നോട് വളരെ മാന്യമായാണ് പെരുമാറിയിട്ടുള്ളതെന്നും മറ്റുള്ള ആളുകളോട് നമ്മള്‍ എങ്ങനെ പെരുമാറുന്നുവോ അതാണ് നമുക്ക് തിരിച്ച് കിട്ടുന്നതെന്നും ഐഷ പറയുന്നു. തന്റെ ഫേസ്ബുക്ക് പോജിലൂടെയാണ് ഐഷ അഭിപ്രായം തുറന്നുപറഞ്ഞത്് ഞാന്‍ 2008ല്‍ ആണ് ലക്ഷദ്വീപില്‍ നിന്നും കേരളത്തില്‍ എത്തുന്നത് അന്ന് മുതല്‍ ഞാന്‍ ചാനലുകളില്‍ വര്‍ക് ചെയ്തത് തുടങ്ങി. ആര്‍ജെ, വിജെ, മോഡലിങ്, ആക്ടിങ്, പ്രോഗ്രാം പ്രൊഡ്യൂസര്‍ പിന്നെ സ്വന്തമായി ഒരു അഡ്വടൈസിങ് ഫേം കൂടി ഓപ്പണ്‍ ചെയ്തു, അതിനു ശേഷമാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ് ജോലി ചെയ്യാന്‍ തുടങ്ങിയത്.

 രാത്രിയും പകലും ഞാന്‍ വര്‍ക്കേ ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്, ഇപ്പോഴും ഞാന്‍ വര്‍ക്ക് ചെയ്യുന്നത് ഡയറക്ഷന്‍ വിഭാഗത്തില്‍ ആണ്, ഒട്ടുമുക്കാല്‍ ദിവസങ്ങളിലും പകലും രാത്രിയും ഷൂട്ടില്‍ ഞാന്‍ മാത്രമായിരിക്കും ഒരു പെണ്‍കുട്ടി ആ ലൊക്കേഷനില്‍ ഉണ്ടാവുന്നത്,രണ്ട് പെണ്‍കുട്ടികള്‍ സഹ സംവിധാനം ചെയ്യാന്‍ ചെന്നപ്പോള്‍ ലൊക്കേഷനില്‍ വെച്ച് അവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായി എന്നും പറഞ്ഞു വാര്‍ത്തകള്‍ കണ്ടിരുന്നു, ചേച്ചിമാരെ അനിയത്തിമ്മാരെ പുതിയ സഹ സംവിധായികമാരെ നിങ്ങളെ പോലെ തന്നെ ഒരു പെണ്‍കുട്ടിയാണ് ഞാനും, ഇന്നുവരെ എനിക് ഒരു ദുരനുഭവം പോലും ലൊക്കേഷനില്‍ ഉണ്ടായിട്ടില്ല, ഇതേ ആണുങ്ങളുടെ കൂടെയാ ഞാനും വര്‍ക്ക് ചെയ്യുന്നത്, ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളിലെ സംവിധായകര്‍ എന്നോട് ആദരവോട് കൂടിയാണ് പെരുമാറിയിട്ടുള്ളത്. 

ഒരുദിവസം ഞാന്‍ ലൊക്കേഷനില്‍ പോവതിരുന്നപ്പോള്‍ അടുത്തദിവസം ലൊക്കേഷനില്‍ എത്തിയ എന്നെ മമ്മൂക്ക വിളിച്ചിട്ട് എന്താണ് ഇന്നലെ വരാതിരുന്നത് എന്ന് ചോദിച്ചു ' ഇന്നലെ കൂെട അധികം വെയിലു കൊണ്ടപ്പോള്‍ ക്ഷീണം തോന്നിയിട്ട് റസ്റ്റ് എടുത്തതെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ 'നിന്നെ ഇവിടെ ആരും പെണ്ണായിട്ട് കാണുന്നില്ല അതുകൊണ്ട് എത്ര വെയില്‍ ആയാലും മഴ ആയാലും ആണുങ്ങള്‍ പണിയെടുക്കുന്ന പോലെ നീയും പണിയെടുക്കണം' എന്നാണ് മമ്മൂക്ക പറഞ്ഞത്,,,, ഇതും എനിക്ക് കിട്ടിയൊരു അവാര്‍ഡ് ആണ് മമ്മൂക്കയുടെ ഈ വാക്കുളെന്നും യുവതി പറയുന്നു.

MEE TOO campaign assistent director response work with mammooty and mohanlal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES