ശ്രീജിത്ത് രവിയുടെ ചിത്രം റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയ്യാറാകുന്നില്ല; കോടികള്‍ മുടക്കിയ ചിത്രത്തിന്റെ ഭാവി പ്രതിസന്ധിയില്‍;നടന്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷ നിര്‍മ്മാതാവിന്; സജീവന്‍ അന്തിക്കാടിന് പറയാനുള്ളത്

Malayalilife
 ശ്രീജിത്ത് രവിയുടെ ചിത്രം റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയ്യാറാകുന്നില്ല; കോടികള്‍ മുടക്കിയ ചിത്രത്തിന്റെ ഭാവി പ്രതിസന്ധിയില്‍;നടന്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷ നിര്‍മ്മാതാവിന്; സജീവന്‍ അന്തിക്കാടിന് പറയാനുള്ളത്

പോക്സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം റിലീസിനായി എടുക്കാന്‍ തീയറ്ററുകള്‍ തയ്യാറാകുന്നില്ലെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്. ലാ ടൊമാറ്റിന എന്ന സിനിമയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.സംഭവം ഒടിടി റിലീസിനേയും ബാധിച്ചു. ഒരു കോടി നാല്‍പതുലക്ഷം മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണെന്നും സജീവന്‍ അന്തിക്കാട് പറഞ്ഞു. 

ലാ ടൊമാറ്റിന എന്ന സിനിമയിലെ രണ്ടു നായകന്മാരില്‍ ഒരാളാണ് ശ്രീജിത്ത് രവി. ശ്രീജിത്ത് പോക്സോ കേസില്‍ പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ജനുവരി 15ന് തന്നെ ഷൂട്ടിങ് പൂര്‍ത്തിയായി. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നത് കെഎസ്എഫ്ഡിസി ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ്. ചില പോരായ്മകള്‍ കാരണം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മൂന്ന് മാസത്തോളം മുടങ്ങി.

തടസങ്ങള്‍ പരിഹരിച്ച് സിനിമ റിലീസിങ്ങിന് തയ്യാറെടുക്കുമ്പോഴാണ് ശ്രീജിത്ത് രവി പോക്സോ കേസില്‍ അറസ്റ്റിലാകുന്നത്. ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അയാളാണ് ശിക്ഷ അനുഭവിക്കേണ്ടത്. സിനിമയുടെ നിര്‍മ്മാതാവ് എന്തിന് ശിക്ഷിക്കപ്പെടണമെന്നും സംവിധായകന്‍ ചോദിച്ചു. ശ്രീജിത്ത് രവി അഭിനയിച്ചിട്ടുണ്ട് എന്നതിന്റെ പേരില്‍ സിനിമക്ക് റിലീസ് ചെയ്യാനായി തിയറ്ററുകള്‍ കിട്ടുന്നില്ല. 

സിനിമയിലെ കഥാപാത്രവും ആ കഥാപാത്രമായി അഭിനയിച്ച വ്യക്തിയും രണ്ടാണ്. എന്നാല്‍ കുറ്റകൃത്യം ചെയ്ത വ്യക്തി തന്നെയാണ് വെള്ളിത്തിരയില്‍ കാണുന്ന വ്യക്തി എന്ന നിലയിലേക്ക് പ്രേക്ഷകര്‍ എത്തിച്ചേരുന്നു. സിനിമയെന്ന മാധ്യമത്തിന്റെ ശക്തിയാണിതെന്നും എന്നാല്‍ ആ ശക്തിക്ക് ഇരയാകുന്നത് നിര്‍മാതാക്കളാണെന്നും സജീവന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

പോക്സോ കേസില്‍ ജൂലൈ ഏഴിനാണ് ശ്രീജിത്ത് രവി അറസ്റ്റിലാകുന്നത്. നഗ്നതാ പ്രദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റിന് മുന്നില്‍ നിന്നിരുന്ന പതിനൊന്നും അഞ്ചും പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ ശ്രീജിത്ത് രവി നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. കുട്ടികള്‍, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.

sreejith ravis films director

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES