ഷൈന്‍ ടോം ചാക്കോയുടെ ഓട്ടത്തിന് പിന്നാലെ ശ്രീനാഥ് ഭാസ ഭാസിയേയും വെട്ടിലാക്കി വെളിപ്പെടുത്തല്‍. ശ്രീനാഥ് ഭാസിയുടെ സിനിമയുടെ നിര്‍മ്മതാവ് ഹസീബ് മലബാറിന്റേതാണ് വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയാ കുറിപ്പിലൂടെയാണ് 'നമുക്ക് കോടതിയില്‍ കാണാം' എന്ന സിനിമയുടെ നിര്‍മ്മാതാവ് ആരോപണം ഉന്നയിച്ചത്. തന്നെ ശ്രീനാഥ് ഭാസി കഷ്ടപ്പെടുത്തിയെന്നും കൂട്ടിച്ചേര്‍ത്തു.
കാരവാന് ലഹരി പിടിക്കാന്‍ കഴിവുണ്ടായിരുന്നുവെങ്കില്‍ കേരളത്തില്‍ ഏറ്റവും അപകടമുണ്ടാക്കുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേതാകുമെന്നാണ് ഹസീബ് മലബാറിന്റെ വെളിപ്പെടുത്തല്‍. ശ്രീനാഥിനെ കൊണ്ട് മടുത്തെന്നും നിര്‍മ്മാതവ് പറയുന്നു പുലര്‍ച്ചെ വിളിച്ച് കഞ്വാവ് ആവശ്യപ്പെട്ടുവെന്നും നിര്‍മ്മതാവ് കൂട്ടിച്ചേര്‍ത്തു. ലഹരി നല്‍കാത്തതിന് 58 ദിവസം സെറ്റില്‍ നടന്‍ എത്തിയില്ല. ഡബിംഗുമായും സഹകരിച്ചില്ലെന്നും നിര്‍മ്മാതാവ് പറഞ്ഞു. പുലര്‍ച്ചെ ഫോണില്‍ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍. നടന്‍ സ്ഥിരമായി വരാത്തതിനാല്‍ ഷൂട്ടിംഗും ഡബ്ബിംഗുമെല്ലാം നീണ്ടു പോയെന്നും നിര്‍മ്മാതാവ് പറയുന്നു.
പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങള്‍ ഒരുക്കി ശക്തമായ ഒരു കുടുംബചിത്രമെന്ന തലത്തില്‍ 'നമുക്കു കോടതിയില്‍ കാണാം' എന്ന ചിത്രത്തിന്റെ ചിത്രീകരണം 2022 ജുണ്‍ പന്ത്രണ്ടിനാണ് കോഴിക്കോട്ടാരംഭിച്ചത്. ഹബീബ് ഫിലിംസ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ജയ് ഹോയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് സംജിത് ചന്ദ്രസേനനാണ്. ത്രയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ഇത്. ഈ രണ്ടു ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബര്‍ ഈ ചിത്രത്തിന്റേയും തിരക്കഥ രചിച്ചു. പക്ഷേ സിനിമ ഇത്രയും വര്‍ഷമായിട്ടും തിയേറ്ററില്‍ എത്തിയില്ല. നിര്‍മ്മാതാവിന് വലിയ നഷ്ടമാണ് ഇതുണ്ടാക്കിയത്. മുമ്പും ലഹരി വിവാദത്തില്‍ കുടുങ്ങിയിരുന്നു ശ്രീനാഥ് ഭാസി. ഹൈബ്രിഡ് കഞ്ചാവുമായി കുടുങ്ങിയ തസ്ലീമയുടെ ഇടപാടുകാരുടെ കൂട്ടത്തിലും നടനുണ്ട്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുണ്ടാകുന്നത്.
കുറച്ചു ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ലഹരിയ്ക്കെതിരായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. പോലീസിനും എക്സൈസിനും എല്ലാ അധികാരവും നല്‍കുമെന്നും പറയുന്നു. അപ്പോഴും വിഐപികളിലേക്ക് അന്വേഷണം കടന്നാല്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുമെന്ന ആശങ്ക പോലീസിനും എക്സൈസിനുമുണ്ട്. ആലപ്പുഴയില്‍ ഒരു വിഐപിയുടെ മകനെ പിടിച്ചതിനെ തുടര്‍ന്ന് പലരും പുലിവാല് പിടിച്ചു.
എങ്കിലും നിലവിലെ സാഹചര്യത്തില്‍ സിനിമയിലെ മാഫിയയെ തളയ്ക്കേണ്ടതുണ്ടെന്നാണ് പോലീസിന്റേയും എക്സൈസിന്റേയും വിലയിരുത്തല്‍. മുഖ്യമന്ത്രി എല്ലാ പിന്തുണയും നല്‍കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇവര്‍ക്ക് മട്ടാഞ്ചേരി മാഫിയയുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കും. വിശദ ചോദ്യം ചെയ്യലാണ് പോലീസും എക്സൈസും ആലോചിക്കുന്നത്. മോളിവുഡിനെ ക്ലീനാക്കന്‍ മുഖ്യമന്ത്രി പിണറായിയുടെ ശക്തമായ പിന്തുണ സേനകള്‍ക്ക് ആവശ്യമാണെന്നതാണ് വസ്തുത.
സിനിമ സെറ്റില്‍ തനിക്കെതിരെ മോശമായി പെരുമാറിയ നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് വിന്‍സി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചേമ്പറിനും ഐ സി സിക്കും അമ്മയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റില്‍ വെച്ചാണ് നടന്‍ മോശമായി പെരുമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചിതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട വീഡിയോയില്‍ കൂടി താരം വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയുണ്ടായി. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെയാണ് ആരോപണമെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ഹൈബ്രിഡ് കഞ്ചാവുകേസില്‍ ആലപ്പുഴയില്‍ പിടിയിലായ തസ്ലിമ സുല്‍ത്താന ഫോണില്‍ വിളിച്ചിരുന്നതായി ശീനാഥ് ഭാസി സമ്മതിച്ചിരുന്നു. ഇവരുമായുള്ള വാട്സാപ് ചാറ്റ് പുറത്തുവന്നതോടെ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലായിരുന്നു വിശദീകരണം. കേസ് പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയശേഷം 22ന് വാദം കേള്‍ക്കാന്‍ മാറ്റിയെങ്കിലും പിന്നാലെ ശ്രീനാഥ് ഭാസി ഹര്‍ജി പിന്‍വലിച്ചു. നിലവില്‍ എക്‌സൈസ് പ്രതിചേര്‍ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഇതോടെ ഹര്‍ജി തീര്‍പ്പാക്കി. കഞ്ചാവ് ഇടപാടുമായി ബന്ധമില്ലെന്നും ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എക്സൈസ് പരാമര്‍ശിച്ച സാഹചര്യത്തില്‍, തന്നെ തെറ്റായി കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഏപ്രില്‍ ഒന്നിന് ഓമനപ്പുഴയില്‍ മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്ലിമ സുല്‍ത്താനയുടെ ഫോണിലാണ് ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റുകള്‍ കണ്ടത്.
ക്രിസ്റ്റീനയെന്ന് പരിചയപ്പെടുത്തി തസ്ലിമ മുമ്പ് ലൊക്കേഷനില്‍ വന്ന് കണ്ടിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്ന് ഫോണ്‍ നമ്പറും വാങ്ങി. പിന്നീട് ഫോണില്‍ സന്ദേശമയച്ചപ്പോള്‍ 'കാത്തിരിക്കൂ' എന്ന് മറുപടി നല്‍കുകമാത്രമാണുണ്ടായത്. അതിനുമുമ്പ് തസ്ലിമ ഫോണില്‍ വിളിച്ച് കഞ്ചാവ് വേണോ എന്ന് ചോദിച്ചു. കളിയാക്കുകയാണെന്ന് കരുതി പ്രതികരിച്ചില്ല. തസ്ലിമയില്‍നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ല. അറസ്റ്റ് ചെയ്താല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം മുടങ്ങുമെന്നും ഏതു ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു. ഇതേ ക്രിസ്റ്റീനയുടെ ഫോണില്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട തെളിവുകളുമുണ്ടായിരുന്നു. രണ്ടു നടന്മാരേയും ചോദ്യം ചെയ്യാന്‍ എക്സൈസ് തീരുമാനിച്ചിരുന്നു.
എന്നാല്‍ ചില ഇടപെടല്‍ കാരണം നീണ്ടു പോയി. ഇതിനിടെയാണ് വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ സിനിമാ മേഖലയില്‍ പൊട്ടിത്തെറിയായി മാറിയത്. ഷൈനാണ് വില്ലനെന്ന വിവരം പുറത്തായതോടെ സിനിമയിലെ ലഹരി മാഫിയയില്‍ പുതിയ സംശയങ്ങളുയരുകയാണ്. ശ്രീനാഥ് ഭാസിയുടേയും ഷൈന്‍ ടോം ചാക്കോയുടേയും മുടിയും നഖവും പരിശോധിക്കാനാണ് പോലീസ് നീക്കം. കോടതി അനുമതി വാങ്ങിയാകും ഈ നടപടികള്‍. ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നിര്‍മാതാവ് ഹസീബ് മലബാര്‍ രംഗത്തു വന്നിട്ടുണ്ട്. 'നമുക്ക് കോടതിയില്‍ കാണാം' സിനിമയുടെ ലോക്കേഷനിലാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. പുലര്‍ച്ചെ മൂന്നിന് ഫോണില്‍ വിളിച്ച് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനാഥ് ഭാസിയെക്കൊണ്ട് മടുത്തെന്നും നിര്‍മാതാവ് പറയുന്നു. നടന്‍ സ്ഥിരമായി വരാത്തതിനാല്‍ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് മലബാര്‍ പറഞ്ഞു.