ഒന്നാം വയസില്‍ അച്ഛനുപേക്ഷിച്ചു.. പിന്നാലെ അമ്മയും മരിച്ചു; പിന്നാലെ അനാഥാലയത്തിലേക്ക്; അനാഥാലയത്തിലെത്തിയ മകള്‍ അവിടെ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച; ഒന്നാം വയസില്‍ ഉപേക്ഷിച്ചു പോയ അച്ഛനെ 18ാം വയസില്‍ തിരിച്ചുകിട്ടിയസങ്കീര്‍ത്തനയുടെ കഥ

Malayalilife
ഒന്നാം വയസില്‍ അച്ഛനുപേക്ഷിച്ചു.. പിന്നാലെ അമ്മയും മരിച്ചു; പിന്നാലെ അനാഥാലയത്തിലേക്ക്; അനാഥാലയത്തിലെത്തിയ മകള്‍ അവിടെ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച; ഒന്നാം വയസില്‍ ഉപേക്ഷിച്ചു പോയ അച്ഛനെ 18ാം വയസില്‍ തിരിച്ചുകിട്ടിയസങ്കീര്‍ത്തനയുടെ കഥ

 

ഒരു കുഞ്ഞിന്റെ ഹൃദയത്തില്‍ അവന്‍/അവള്‍ പറയാതെ സൂക്ഷിച്ചിട്ടുള്ള ഒരുപാട് പ്രതീക്ഷകളും കാത്തിരിപ്പുകളുമുണ്ട്. ആ കുരുന്ന് മനസ്സുകളില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ഒരുപരിധി വരെ ഉത്തരം നല്‍കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. എന്നാല്‍ അവര്‍ ഇല്ലാത്തവരോ. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആരും കാണില്ല. മറ്റുള്ളവര്‍ക്ക് അതിന് കഴിഞ്ഞെന്നും വരില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാത്തിരിപ്പിനും ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം ലഭിക്കുകയാണെങ്കിലോ. അതിനെക്കാള്‍ മറ്റൊരു സന്തോഷം തന്നെ കാണില്ല. അത്രമേല്‍ അതിന് മൂല്യമുണ്ട്. പത്തനാപുരത്തെ ഗാന്ധിഭവനില്‍ താമസിക്കുന്ന സങ്കീര്‍ത്തന എന്ന പെണ്‍കുട്ടിക്ക് ഒരുപാട് നാളായി അവളുടെ മനസ്സില്‍ ഒരു പ്രത്യേക കാത്തിരിപ്പുണ്ടായിരുന്നു. അതിനും ആ കാത്തിരിപ്പിനെ സ്‌നേഹത്താല്‍ നിറച്ച ഉത്തരം ഒടുവില്‍ കിട്ടി. അതാണ് ഇപ്പോള്‍ അവളെ ആഹ്ലാദത്തില്‍ നനഞ്ഞുനില്ക്കാന്‍ ഇടയായത്. എത്രയും ലളിതമായ ആ ആനന്ദം  ലോകം തന്നെയൊരുപാട് മാറിയതായി അവളെ അനുഭവിപ്പിക്കുന്നു. 18 വര്‍ഷം മുന്‍പ് കാണാതായ തന്റെ അച്ഛന്‍ തന്നെ തേടി എത്തിയിരിക്കുകയാണ്. 

മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സങ്കീര്‍ത്തനയുടെ അച്ഛന്‍ ചെറുപ്പത്തിലേ വീടുവിട്ട് പോകേണ്ടി വന്നു. അതിനുശേഷം ഒരു നീണ്ട കാലം കുടുംബം അദ്ദേഹത്തെ വളരെ തിരഞ്ഞു. എങ്കിലും ആ അന്വേഷണങ്ങള്‍ക്ക് ഒരു ഫലവുമുണ്ടായില്ല. അങ്ങനെ ഒരിക്കലും അച്ഛനെ തിരിച്ചുകിട്ടാനാകില്ലെന്ന ധാരണയോടെ സങ്കീര്‍ത്തനയുടെ ജീവിതം മുന്നോട്ടുപോയി. അച്ഛന്റെ അഭാവത്തില്‍ അവളുടെ ഒെേരാരു ആശ്രയമായിരുന്നു അമ്മ. എല്ലായ്‌പ്പോഴും അമ്മയായിരുന്നു അവളെ പരിചരിച്ചിരുന്നത്, സംരക്ഷിച്ചിരുന്നത്, സ്നേഹിച്ചിരുന്നത്. എന്നാല്‍ നാല് വര്‍ഷം മുന്‍പ് ആ താങ്ങായ അമ്മയും അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. ആ ഞെട്ടലിലും ദു:ഖത്തിലുമെല്ലാം ഒറ്റക്കായി സങ്കീര്‍ത്തന. ഒരു അമ്മയെയും അച്ഛനെയും ഇല്ലാത്ത അവളെ അനാഥയായി മാറ്റിയിരുന്നു ജീവിതം. അതിനുശേഷമാണ് ശിശുക്ഷേമ സമിതി ഇടപെട്ട് സങ്കീര്‍ത്തനയെ കൊല്ലം പത്തനാപുരത്തുള്ള ഗാന്ധിഭവനില്‍ എത്തിച്ചത്. അച്ഛനും അമ്മയും ഇല്ലാത്ത അവള്‍ അവിടെയാണ് കഴിഞ്ഞത്. 

പഠനത്തില്‍ വളരെ മിടുക്കിയായിരുന്നു സങ്കീര്‍ത്തന. ഗാന്ധിഭവനിലെ ജീവിതം തുടങ്ങിയപ്പോള്‍ അവള്‍ക്ക് അത് ആദ്യം ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പിന്നീട് അവിടെ അവള്‍ അവിടം ആയി പൊരുത്തപ്പെട്ടു. അവളുടെ സൗമ്യമായ പെരുമാറ്റം, വിനയവും സ്നേഹവും നിറഞ്ഞ മുഖഭാവം കാണുമ്പോള്‍ തന്നെ എല്ലാവര്‍ക്കും അവളെ ഇഷ്ടമായി. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ എല്ലാവരുടെയും പ്രിയപ്പെട്ട 'പാറുക്കുട്ടി' ആയി മാറി. മാതാപിതാക്കളോടുള്ള സ്നേഹവും ആഴത്തിലുള്ള അടുപ്പവുമൊക്കെ അവളുടെ ഹൃദയത്തിലുണ്ടായിരുന്നു. ആ സ്നേഹമാണ് അവള്‍ അവിടെയുള്ള മറ്റ് കുട്ടികളോടും വൃദ്ധരോടും ജീവനക്കാരോടും പങ്കുവെച്ചത്. ആര്‍ക്കൊക്കെ വേണ്ടിയാണോ അവള്‍ അതുവരെ സ്നേഹം നിലനിര്‍ത്തിയിരുന്നത്, ആ സ്‌നേഹം ഇനി പുതിയ വ്യക്തികളിലേക്കായി അവള്‍ നല്‍കി. 

ഇത്രയധികം നഷ്ടങ്ങളെയും ദു:ഖങ്ങളെയും ഏറ്റുവാങ്ങിയ ശേഷമാകുമ്പോള്‍ സങ്കീര്‍ത്തനയുടെ ഹൃദയത്തില്‍ ഒരു ശാന്തിയുടെയും ആശ്വാസത്തിന്റെയും പേരായ ഈശ്വരനോടുള്ള ആകര്‍ഷണം ബലപ്പെട്ടിരുന്നു. ആരുമില്ലാത്തവര്ക്ക് അവസാനം ആശ്രയമാകുന്നത് ദൈവമാണെന്നുള്ള ചിന്ത അവളെ പ്രാര്‍ഥനയിലേക്കെത്തിച്ചു. ദിവസേനയായും പ്രത്യേക സന്ദര്‍ഭങ്ങളിലായും അവള്‍ പ്രാര്‍ഥനകളില്‍ പങ്കെടുത്തു. അവളുടെ ഹൃദയം നിസ്സഹായതയുടെ ആഴങ്ങളിലൂടെയായിരുന്നു ദൈവത്തോടുള്ള അപേക്ഷകള്‍ അര്‍പ്പിച്ചിരുന്നത്. ആര്‍ക്കുവേണ്ടിയാണ് അവള്‍ ദിവസം തോറും കരംകൂപ്പി കണ്ണടച്ച് പ്രാര്‍ഥിക്കുന്നത് എന്നത് ഗാന്ധിഭവനിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. അവളുടെ ആ പ്രാര്‍ഥനയും ആഗ്രഹവും സഫലമാകട്ടെയെന്നുള്ളത് അവിടെ ഉള്ളവരുടെയും ആഗ്രഹമായി. അതിനായി അവരും കൂടെ ദൈവത്തോടൊപ്പം കൈകൂപ്പി നിന്നു.

അങ്ങനെയിരിക്കെ ഒരു പ്രാര്‍ഥനാ  വേളയിലാണ്  പാറു എന്ന വിളി അവള്‍ കേട്ടത്. മനസ്സിന്റെ ചില കോണുകളില്‍ പണ്ടെങ്ങോ പതിഞ്ഞ ആ ശബ്ദത്തിന്റെ ഉടമയെ നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ തിരിച്ചറിഞ്ഞു. ആ ശബ്ദവും കാലൊച്ചകളും അടുത്തേയ്ക്ക് വന്നപ്പോള്‍ അത് തന്റെ അച്ഛനാണെന്ന് അവളറിഞ്ഞു. 18 വര്‍ഷത്തിലേറെയായി കേള്‍ക്കാന്‍ കൊതിച്ച ശബ്ദവും കാണാന്‍ കൊതിച്ച രൂപവും ഇതാ മുന്നില്‍. ആരും നോക്കാനില്ലാതെ  മെഡിക്കല്‍ കോളജില്‍ നിന്നിറങ്ങിയ അച്ഛന്‍ സജീവ് പാറുവിനെ കണ്ട് തിരിച്ചറിഞ്ഞ ആ നിമിഷം സിനിമകളിലെ ക്ലൈമാക്‌സ് രംഗം പോലെയായിരുന്നു. 

ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ പാറുവിനൊപ്പം അച്ഛനും കൂടെയുണ്ട്. തന്നെ സനാഥയാക്കിയ അച്ഛന്‍ അടുത്തുണ്ടെന്നറിഞ്ഞതു മുതല്‍ പാറു അനുഭവിക്കുന്ന സുരക്ഷിതത്വത്തിന് അതിരുകളില്ല. സങ്കീര്‍ത്തന ഇപ്പോള്‍ പ്ലസ് ടു പഠനത്തിനുശേഷം നിയമപഠനത്തിനായി കാത്തിരിക്കുകയാണ്. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ പാറുവിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം  അഭിഭാഷക ആകുക എന്നതാണ്.  'അച്ഛനെ പൊന്നുപോല നോക്കണം'-  പാറുവിന്റെ വാക്കുകള്‍. പ്രതിസന്ധികളെ നേരിട്ട പാറുവിനിപ്പോഴൊരു കുടുംബമുണ്ട്, അവളും അച്ഛനും മാത്രമുള്ള കുഞ്ഞുകുടുംബം.

sangeerthana life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES