വഴക്കിട്ട് ഭാര്യ പിണങ്ങി പോയി; മടങ്ങിവരാന്‍ പിഞ്ചുകുഞ്ഞിനെ ബലി നല്‍കി അമ്മാവന്‍; രക്തം സിറിഞ്ചില്‍ എടുത്തു; ഭാര്യ മടങ്ങി വരാന്‍ അമ്മാവന്‍ ചെയ്തത് കൊടും ക്രൂരത

Malayalilife
വഴക്കിട്ട് ഭാര്യ പിണങ്ങി പോയി; മടങ്ങിവരാന്‍ പിഞ്ചുകുഞ്ഞിനെ ബലി നല്‍കി അമ്മാവന്‍; രക്തം സിറിഞ്ചില്‍ എടുത്തു; ഭാര്യ മടങ്ങി വരാന്‍ അമ്മാവന്‍ ചെയ്തത് കൊടും ക്രൂരത

ദുരാചാരത്തിന്റെ പേരില്‍ നിരവധിയാളുകളെ ചൂഷണം ചെയ്യുന്ന നാടാണ് നമ്മുടേത്. ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഒക്കെ നിരവധി കൊലപാതകങ്ങളും നടന്നിട്ടുണ്ട്. അത്തരത്തില്‍ ജനങ്ങളെ ഞെട്ടിക്കുന്ന ഒരു കൊലപാതകത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പിണങ്ങി പോയ ഭാര്യ തിരികെ വരുന്നതിന് കേണ്ടി പിഞ്ചുകുഞ്ഞിനെ ബല നല്‍കിയിരിക്കുകയാണ് കുട്ടിയുടെ സ്വന്തം അമ്മാവന്‍. അഞ്ച് വയസ്സുകാരനെയാണ് ദുരാചാരത്തിന്റെ പേരില്‍ കൊന്ന് കളഞ്ഞത്. കേരളത്തില്‍ അല്ല ഈ നടുക്കുന്ന സംഭവം എങ്കില്‍ നമ്മുടെ നാട്ടിലും ഇത്തരം ദുരാചാരങ്ങള്‍ എല്ലാം നടക്കുന്നുമുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. അമ്മാവനെ പോലീസ് പിടികൂടിയിട്ടുമുണ്ട്. 

കുട്ടിയുടെ മൃതദേഹം ആളൊതുങ്ങിയ ഒരു വീട്ടില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണവുമായി എത്തിയത്. അപ്പോള്‍ മനോജും അവിടെ ഉണ്ടായിരുന്നു. അതേസമയം, മനോജിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ഭീകരമായ സത്യം പുറത്തായത്. ഭാര്യയുമായി നേരത്തെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് മനോജ് ഒറ്റക്കായിരുന്നു താമസം. ഭാര്യ വിട്ട് പോയതിനെ തുടര്‍ന്ന് മാനസികമായി വലിയ പിരിമുറുക്കത്തിലായിരുന്നു മനോജ്. എങ്ങനെയും ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലായിരുന്നു അയാള്‍. നിരവധി തവണ അയാളുടെ ഭാര്യയോട് സംസാരിച്ച് നോക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരികെ വാന്‍ ഭാര്യ സമ്മതിച്ചില്ല. തുടര്‍ന്ന് വളരെയധികം മാനസികമായി തകര്‍ന്ന മനോജ് അവസാനം ഒരു ദുര്‍മന്ത്രവാദിയുടെ അടുത്ത് എത്തുകയായിരുന്നു. 

മനോജിന്റെ ഭാര്യ വഴക്കിനെ തുടര്‍ന്ന് തന്റെ വീട്ടിലേക്ക് മാറിയതായിരുന്നു. അവളെ വീണ്ടും തന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മനോജിന് വളരെയധികം ആവശ്യമുണ്ടായിരുന്നു. ഇതുകൊണ്ടാണ് അദ്ദേഹം ഒരു മന്ത്രവാദിയുമായി ബന്ധപ്പെടുന്നത്. തന്റെ കുടുംബജീവിതം വീണ്ടും മുന്‍പത്തെ പോലെയാകണമെന്നുള്ള ആഗ്രഹം കൊണ്ട് അന്യായമായ വഴികളിലും കരുതി. മന്ത്രവാദി മനോജിനോട് പറഞ്ഞു  അതിനായി പ്രത്യേക പൂജയും കര്‍മ്മങ്ങളും ചെയ്യേണ്ടതുണ്ടെന്നും, അതിന് 12,000 രൂപയും, കൂടാതെ ഒരു കുഞ്ഞിന്റെ ബലിയും അവശ്യമാണെന്നും. കുഞ്ഞിന്റെ രക്തം ഈ കര്‍മ്മങ്ങള്‍ക്കായി നിര്‍ബന്ധമായും വേണമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയെ തിരികെ കിട്ടാനായി മനോജ് ഇത് വിശ്വസിക്കുകയും, അതിനനുസരിച്ചാണ് ഭീകരമായ ആഗ്രഹങ്ങള്‍ മനസ്സില്‍ വളര്‍ത്തുകയും ചെയ്തു. സ്വന്തം വ്യക്തിജീവിതം പുനര്‍നിര്‍മിക്കാന്‍ മറ്റൊരു നിഷ്ഠുരമായി ഒന്നും അറിയാത്ത ഒരു പാവം കുഞ്ഞിനെ കൊല്ലുന്നതിലേക്ക് വരെ എത്തിച്ചു കാര്യങ്ങള്‍. 

ശനിയാഴ്ചയായിരുന്നു മനോജ് തന്റെ ക്രൂരതയിലേക്ക് തുടക്കം കുറിച്ചത്. ആ ദിവസം മനോജ് ഒരു സഹോദരിയുടെ കുട്ടിയെ തന്നെ ലക്ഷ്യമാക്കി. ആദ്യം, കുട്ടിയുമായി സൗഹൃദത്തിലായി. മിഠായി നല്‍കി വിശ്വസിപ്പിച്ചു. പിന്നീട് ആ വിശ്വാസം മുതലെടുത്ത് കുട്ടിയെ ആളൊഴിഞ്ഞ ഒരു വീട്ടിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. അവിടെ, ആ വീട്ടിനുള്ളില്‍ തന്നെയായിരുന്നു മനോജ് ഭീകരമായ അതിക്രമം നടത്തിയത്. അവന്‍ കുട്ടിയെ കൊന്നു. പിന്നീട്, കുഞ്ഞിന്റെ ശരീരം കാണാതാക്കാന്‍ ലക്ഷ്യമിട്ട് മൃതദേഹം വൈക്കോലിനടിയില്‍ ഒളിപ്പിച്ചു. ഇതുമാത്രമല്ല, മന്ത്രവാദി ആവശ്യപ്പെട്ടതുപോലെ കുട്ടിയുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്തം സിറിഞ്ച് ഉപയോഗിച്ച് എടുത്തു. ഈ രക്തം മന്ത്രവാദത്തിനായുള്ള കര്‍മ്മങ്ങള്‍ക്കായാണ് ശേഖരിച്ചത്. കുറ്റകൃത്യത്തിനു ശേഷം ഇയാള്‍ ഉപയോഗിച്ച സിറിഞ്ച് സംഭവസ്ഥലത്ത് നിന്ന് പൊലീസ് പിടിച്ചെടുത്തു. അന്വേഷണത്തിലൂടെ മനോജിന് പുറമെ, അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ച മന്ത്രവാദിയും പിടിയിലായി. കുട്ടിയെ കൊന്ന് രക്തം ശേഖരിക്കാന്‍ നിര്‍ദേശിച്ചതിന് പൊലീസ് മന്ത്രവാദിയെയും അറസ്റ്റ് ചെയ്തു. ഈ ഭീകര സംഭവത്തില്‍ പിന്നില്‍ ഭയാനകമായ അന്ധവിശ്വാസവും ക്രൂരതയും ചേര്‍ന്നതാണ്.

uncle sacrificed kid for black majic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES