Latest News

ട്രാക്കിലെ താരം; എന്‍.ശ്രീധരന്റെ മകള്‍; പ്രതിഷേധങ്ങളെ നിഷ്പ്രഭമാക്കി;ഇത് ചിഞ്ചുറാണിയെ തേടി വന്ന അംഗീകാരം; പിണറായ മന്ത്രിസഭയിലേക്ക് ചിഞ്ചു റാണിയും എത്തുമ്പോള്‍

Malayalilife
ട്രാക്കിലെ താരം;  എന്‍.ശ്രീധരന്റെ മകള്‍; പ്രതിഷേധങ്ങളെ നിഷ്പ്രഭമാക്കി;ഇത് ചിഞ്ചുറാണിയെ തേടി വന്ന അംഗീകാരം;  പിണറായ മന്ത്രിസഭയിലേക്ക് ചിഞ്ചു റാണിയും എത്തുമ്പോള്‍

കൊല്ലം പട്ടണത്തിലെ അറിയപ്പെടുന്ന കായിക താരമായിരുന്നു ഒരു കാലത്ത് ജെ ചിഞ്ചുറാണി. കളിക്കളത്തില്‍ നിന്നാര്‍ജിച്ച ആത്മവിശ്വാസം കൈമുതലാക്കിയാണ് പഞ്ചായത്തംഗത്തില്‍ നിന്ന് സംസ്ഥാന മന്ത്രിസഭയിലെ അംഗത്വത്തിലേക്കുള്ള ചിഞ്ചുവിന്റെ വളര്‍ച്ച.

ഡല്‍ഹിയില്‍ റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച ക്രോസ് കണ്‍ട്രി റെയ്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ വനിതാ എന്‍സിസി കേഡറ്റ് കൂടിയാണ് ചിഞ്ചുറാണിയുടെ. അന്നത്തെ പ്രധാനമന്തി ഇന്ദിരാഗാന്ധിയില്‍ നിന്ന് സമ്മാനമേറ്റുവാങ്ങിയ ആ പെണ്‍കുട്ടി പിന്നീട് ഓടിക്കയറിയത് കേരളത്തിന്റെ അതിവിശാലമായ രാഷ്ട്രീയ ഭൂമികയിലേക്കാണ്.

ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും മത്സരിച്ച് വിജയിച്ച ശേഷമാണ് ചിഞ്ചുറാണി ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സിപിഐ പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധങ്ങളും വെല്ലുവിളികളും തരണം ചെയ്ത് കൊല്ലം ചടയമംഗലത്ത് വിജയിച്ച ജെ ചിഞ്ചു റാണി, സിപിഐ പ്രഖ്യാപിച്ച നാല് മന്ത്രിമാരില്‍ ഒരേയൊരു വനിത കൂടിയാണ് ചിഞ്ചുറാണി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം പ്രാദേശിക സിപിഐ പ്രവര്‍ത്തകര്‍ തന്നെ ചിഞ്ചുറാണിക്കെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിഞ്ചു റാണിയെ തോല്‍പ്പിക്കും, ചിഞ്ചു റാണി ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ത്തിയാണ് സിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. എ മുസ്തഫയെ അനുകൂലിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രകടനം.

എന്നാല്‍, ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ അവഗണിച്ചുകൊണ്ടാണ് ചിഞ്ചുറാണിയെ സിപിഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കൊല്ലം ജില്ലയില്‍ വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നായിരുന്നു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലെ ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക പ്രതിഷേധങ്ങള്‍ പരിഗണിക്കാതെ ചിഞ്ചു റാണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

കോളജ് പഠനകാലം മുതല്‍ക്കെ രാഷ്ട്രായ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു ചിഞ്ചുറാണി. പലതവണ തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ഇവരുടെ പേര് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നിരവധി തവണ ഉയര്‍ന്ന് കേട്ടിരുന്നു.

1988 ല്‍ ഇരുപത്തിയഞ്ചാം വയസില്‍ ഇരവിപുരം പഞ്ചായത്ത് ഭരണസമിതി അംഗമായി. പിന്നെ കൊല്ലം ജില്ലാ പഞ്ചായത്തംഗവും, ഉപാധ്യക്ഷയുമായി. കൊല്ലം കോര്‍പറേഷന്റെ ആദ്യ ഭരണ സമിതിയിലും ചിഞ്ചുവുണ്ടായിരുന്നു. എ ഐ എസ് എഫിന്റെ യൂണിറ്റ് കമ്മിറ്റിയില്‍ നിന്ന് സി പി ഐ യുടെ ദേശീയ നിര്‍വാഹക സമിതി അംഗത്വത്തോളം ഇതിനിടെ ചിഞ്ചുവിലെ സംഘടനാ പ്രവര്‍ത്തകയും വളര്‍ന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന പൗള്‍ട്രി കോര്‍പറേഷന്റെ അധ്യക്ഷയായി. കൊല്ലം പട്ടണത്തിലെ അറിയപ്പെടുന്ന സിപിഐ നേതാവായിരുന്ന എന്‍ ശ്രീധറിന്റെ മകള്‍ അപ്പോഴൊക്കെയും ലാളിത്യത്തിലൂന്നിയ കമ്മ്യൂണിസ്റ്റ് ജീവിതം തുടര്‍ന്നു.

വിഭാഗീയത രൂക്ഷമായ കൊല്ലത്തെ സിപിഐയില്‍ കായിക താരത്തിന്റെ മെയ് വഴക്കത്തോടെയാണ് തെരഞ്ഞെടുപ്പ് കാലത്തുയര്‍ന്ന വെല്ലുവിളികളെ ചിഞ്ചു പൊരുതി തോല്‍പ്പിച്ചത്. ആ സ്‌പോര്‍ട്‌സ് സ്പിരിറ്റിനു കൂടിയുള്ള അംഗീകാരമാണ് പാര്‍ട്ടി നല്‍കിയ മന്ത്രി സ്ഥാനം. കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ തന്നെയായ സുകേശനാണ് ചിഞ്ചുറാണിയുടെ ജീവിത സഖാവ്. മക്കളായ നന്ദുവും, നന്ദനയും നല്‍കുന്ന പിന്തുണ കൂടിയാണ് ചിഞ്ചുറാണിയിലെ രാഷ്ട്രീയക്കാരിയുടെ ഊര്‍ജം.

സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗവും പതിനഞ്ചാം കേരള നിയമസഭയില്‍ ചടയമംഗലം മണ്ഡലത്തിനെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തകയുമാണ് ജെ. ചിഞ്ചു റാണി. 2021-ലെ തിരഞ്ഞെടുപ്പില്‍ കെപിസിസി സെക്രട്ടറിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ എം.എം. നസീറിനെ 13,009 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ചിഞ്ചു റാണി നിയമസഭയിലേക്ക് എത്തിയത്. 67,252 വോട്ടുകളാണ് ചിഞ്ചുറാണിക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 53,574 വോട്ടുകളും ലഭിച്ചു.

 

Read more topics: # chinchu rani,# realistic life story
chinchu rani realistic life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES