മലയാളസിനിമയില് നായകനായും ഹാസ്യ താരമായും സ്വഭാവനടനായുമെല്ലാം സ്ഥാനമുറപ്പിച്ച ആളാണ് ജഗദീഷ്. 1984 നവോദയയുടെ 'മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ' അഭിനയ രംഗത്തെത്തി. സ്ഥലത്തെ പ്രധാന പയ്യൻസ്, ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങി 250-ഓളം സിനിമകളിൽ അഭിനയിച്ചു. എന്നാൽ ഇപ്പോൾ 2016 ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പത്തനാപുരത്തു നിന്നും ഗണേഷ് കുമാറിനോട് മത്സരിച്ച് ഗണേഷ് തോറ്റിരുന്നു. അന്ന് ഗണേഷ് കുമാറിനായി മോഹൻലാലെത്തിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് മോഹൻലാലുമായി പിണക്കമൊന്നുമില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
മോഹൻലാലുമായിട്ട് ഒരിക്കലും പിണക്കമുണ്ടായിട്ടില്ല. മോഹൻലാൽ എന്തുകൊണ്ട് ഗണേഷ് കുമാറിന് വേണ്ടി പോയി എന്നത് എനിക്കറിയാവുന്ന കാര്യമാണ്. വ്യക്തിപരമായിട്ടുള്ള ചില കാര്യങ്ങൾ രാഷ്ട്രീയത്തിൽ കൂട്ടിക്കുഴയ്ക്കാൻ പാടില്ല.എന്നോടുള്ള അനിഷ്ടം കൊണ്ടോ, ഗണേഷിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടോ അല്ല. പിന്നെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് ആ സമയത്ത് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഇപ്പോഴും ഞങ്ങൾ നല്ല സൗഹൃദത്തിൽ തന്നെയാണ്.
മറ്റൊരു കാര്യം കൂടി പറയാം. ആ സമയത്ത് ഞാൻ പിരിവ് നടത്തിയിട്ടില്ലെങ്കിലും, തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേണ്ടി എനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹൻലാൽ. ആദ്യമായിട്ട് ആ രഹസ്യം വെളിപ്പെടുത്തുന്നു. എന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേണ്ടി പൈസ തന്ന വ്യക്തിയാണ് മോഹൻലാൽ. അപ്പോൾ മോഹൻലാലിന് ഞാൻ ജയിച്ചുവരണമെന്ന് ഉള്ളിൽ ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. പക്ഷേ അദ്ദേഹം ഗണേഷ് കുമാറിന് വേണ്ടി പോയി. അതിൽ പിണക്കമില്ല.
മമ്മൂട്ടി സാമ്പത്തികമായിട്ട് തന്നിട്ടില്ല.കള്ളം പറയാൻ പറ്റില്ലാലോ. അദ്ദേഹം ഫേസ്ബുക്കിലൊക്കെ എന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ചില ഫോട്ടോകളൊക്കെ ഇട്ടിരുന്നു. ഞാൻ അദ്ദേഹത്തോട് പൈസ ചോദിച്ചിട്ടില്ല, തന്നിട്ടുമില്ല. ഒരുപക്ഷേ ആർക്കും കൊടുത്തിട്ടില്ലായിരിക്കാം. ഗണേഷ് കുമാറിനും കൊടുത്തതായിട്ട് എനിക്ക് അറിവില്ല.