ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു എം.ജി. സോമൻ. മലയാള ചലച്ചിത്രങ്ങളിൽ എഴുപതുകളിൽ സുകുമാരൻ, ജയൻ എന്നിവരോടൊപ്പം നായകവേഷം കൈകാര്യം ചെയ്ത നടനായിരുന്നു ഇദ്ദേഹം. 24 വർഷത്തെ സിനിമാ ജീവിതത്തിൽ ഏകദേശം നാനൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. എന്നാൽ അദ്ദേഹം ഉലകനായകന്‍ കമല്‍ ഹാസന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് കമല്‍ഹാസന്‍. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് നടന്‍ ഫ്‌ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത സ്പെഷ്യല്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മനസ്സുതുറന്നത്.
സോമനുമായി എടാ പോടാ ബന്ധമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പ്രായം അറിഞ്ഞപ്പോള്‍ ബഹുമാനം നല്‍കാതിരുന്നതില്‍ വിഷമം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം സോമനുമായിട്ടുള്ള നല്ല അനുഭവങ്ങളും പങ്കുവെച്ചു. വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു സോമന്‍. ആദ്യകാലത്ത് സ്ത്രീ സഹപ്രവര്‍ത്തകര്‍ത്ത് വസ്ത്രം മാറാന്‍ വേണ്ടി മുണ്ടും പിടിച്ച് നിന്നിട്ടുണ്ടെന്നും കമല്‍ഹാസന്‍ തുറന്നുപറഞ്ഞു.
സോമന്‍ സിനിമയില്‍ എത്തിയത് 1973 ല്‍ ഗായത്രി എന്ന ചിത്രത്തിലൂടെയാണ് . എയര്‍ഫോഴ്സ് ഉദ്യോഗസ്ഥാനയ നടന്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് സജീവമാകുന്നത്. വളരെ പെട്ടെന്ന് ചുരുക്കം വേഷങ്ങളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം ഉറപ്പിക്കാന്‍ അദ്ദേഹത്തിനായി.