കള്ളവണ്ടി കയറിയെങ്കിലും വരാം, ഒരു പാസിംഗ് ഷോട്ട് എങ്കിലും തരണം; കുറുപ്പില്‍ എത്തിയതിന്റെ കഥ വെളിപ്പെടുത്തി നടൻ സൈജു കുറുപ്പ്

Malayalilife
topbanner
കള്ളവണ്ടി കയറിയെങ്കിലും വരാം, ഒരു പാസിംഗ് ഷോട്ട് എങ്കിലും തരണം; കുറുപ്പില്‍ എത്തിയതിന്റെ കഥ വെളിപ്പെടുത്തി നടൻ  സൈജു കുറുപ്പ്

യൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് സൈജു കുറുപ്പ്. നടന്‍ സിനിമ ലോകത്തേക്ക് ചേക്കേറിയിരിക്കുന്നത് ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. നായകൻ, സഹനടൻ , വില്ലൻ, കോമഡി കഥാപാത്രങ്ങൾ എല്ലാം തന്നെ തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു.സെെജു കുറുപ്പിന്റെ കരിയറില്‍  ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള പടങ്ങള്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ താന്‍ ചാന്‍സ് ചോദിച്ചാണ് കുറുപ്പിന്റെ ഭാഗമായതെന്നാണ് താരം പറയുന്നത്.

‘ഞാന്‍ ചാന്‍സ് ചോദിച്ചാണ് സിനിമയുടെ ടീമിലെത്തിയത്. ഇവര്‍ പടം അനൗണ്‍സ് ചെയ്തു, എന്റെ ടൈറ്റില്‍ എടുത്തു, എന്നിട്ടും എന്നെ സിനിമയിലേക്ക് വിളിച്ചില്ല. ഞാനങ്ങനെ ദുല്‍ഖറിനെയും ശ്രീനാഥിനേയും സണ്ണി വെയ്‌നെയും വിനി വിശ്വലാലിനേയും മാറി മാറി വിളിച്ചു. ഇവരുടെ ഓരോ ഷെഡ്യൂളിലും ഞാന്‍ മാറി മാറി ഫോളോഅപ് ചെയ്തു.

അങ്ങനെ മംഗലാപുരത്തെ ഷെഡ്യൂള്‍ നടക്കുമ്പോഴും ഞാന്‍ വിളിച്ചു. ഞാന്‍ എങ്ങനെയെങ്കിലും കള്ളവണ്ടി പിടിച്ചെങ്കിലും വരാം, കുറുപ്പില്‍ ഒരു വേഷം തരണം. ദുല്‍ഖറിന്റെ കൂടെ ഒരു പാസിംഗ് ഷോട്ട് എങ്കിലും മതി.  വെറുമൊരു പാസിംഗ് ഷോട്ടിന് വേണ്ടി ഒരു ടാലന്റ് വേസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ശ്രീനാഥ് പറഞ്ഞെതെന്നും, അക്കാര്യം തനിക്ക് വല്ലാതെ സുഖിച്ചെന്നും സൈജു പറയുന്നു. എന്നാല്‍ തനിക്ക് എങ്ങനെയെങ്കിലും സിനിമയുടെ ഭാഗമാകണം എന്നായിരുന്നു ആഗ്രഹമെന്നും സൈജു പറയുന്നു.

Actor saiju kurup words about kurup movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES