തുടക്കം ആയിരത്തൊന്ന് രൂപയില്‍; മമ്മൂക്ക എഴുതി തന്നത് ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്; ഓർമ്മകൾ പങ്കുവച്ച് വിനീത്

Malayalilife
topbanner
തുടക്കം ആയിരത്തൊന്ന് രൂപയില്‍; മമ്മൂക്ക എഴുതി തന്നത് ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്; ഓർമ്മകൾ പങ്കുവച്ച്  വിനീത്

ലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനും നർത്തകനുമാണ്  വിനീത്. ഇന്നും മലയാള സിനിമയിൽ നായകനായും വില്ലനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റആയും ഒക്കെ വിനീത് സജീവമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ചിത്രങ്ങളിലും വിനീത് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ  ഇപ്പോള്‍ സിനിമാ ജീവിതത്തിലെ ഓര്‍മകള്‍ പങ്കുവെച്ചുള്ള വിനീതിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഓര്‍മകളും അനുഭവങ്ങളും പങ്കുവെച്ചത്.

ലൂസിഫറിലെ വില്ലന് ശബ്ദം കൊടുക്കാന്‍ ക്ഷണം വന്നപ്പോള്‍ എനിക്ക് ഭയമായിരുന്നു. ആദ്യം വിശ്വസിച്ചിരുന്നില്ല. അത്രത്തോളം വലിയ ബിഗ്ബ ജറ്റ് സിനിമയായിരുന്നുവല്ലോ പിന്നെ രാജുവാണ് ക്ഷണിച്ചത്. അവര്‍ നിരവധി പരീക്ഷിച്ചിരുന്നുവെന്ന് തോന്നുന്നു. ഒന്നും ശരിയാവാതിരുന്നതിനാലാണ് എനിക്ക് അവസരം കിട്ടിയത്.

പണ്ട് അഭിനയിക്കുന്ന കാലത്ത് സ്വന്തം ശബ്ദത്തിന് ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാലും ആരും അനുവദിക്കില്ലായിരുന്നു. അന്നൊക്കെ കൃഷ്ണ ചന്ദ്രനായിരുന്നു ശബ്ദം നല്‍കിയിരുന്നത്. ഐ.വി ശശി സാറിന്റെ കൈയ്യില്‍ നിന്നാണ് ആദ്യത്തെ പ്രതിഫലം ലഭിച്ചത്. അതൊരു വലിയ അനുഗ്രഹമായിരുന്നു. സീമ ചേച്ചിയും മറ്റ് നിരവധി കലാകാരന്മാരും അന്ന് അവിടെ ഉണ്ടായിരുന്നു. ആയിരത്തൊന്ന് രൂപയായിരുന്നു പ്രതിഫലം. കുട്ടിയായിരുന്ന സമയത്ത് സെറ്റുകളില്‍ ചെല്ലുമ്പോള്‍ താരങ്ങളെല്ലാം വിശ്രമ സമയങ്ങളില്‍ ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നത് ഞാന്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ലാലേട്ടന്‍, മമ്മൂക്ക് എന്നിവരുടെ ഓട്ടോഗ്രാഫും ഞാന്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഓര്‍മയുടെ ചെപ്പില്‍ എനിക്കൊരു അല്‍പം ഇടം എന്നാണ് അന്ന് മമ്മൂക്ക അതില്‍ എഴുതി തന്നത് എന്നും  വിനീത് പറയുന്നു.

Read more topics: # Actor vineeth,# words goes viral
Actor vineeth words goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES