മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സിന്ധു മനു വർമ്മ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ബാലതാരമായാണ് സിന്ധു സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. ഭാഗ്യജാതകം, പൂക്കാലം വരവായി’ എന്നീ സൂപ്പർഹിറ്റ് ടെലിവിഷൻ പരമ്പരകളിലെ മുഖ്യ കഥാപാത്രങ്ങളിലൂടെ കുടുംബപ്രക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയിൽ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഇളയ മകൾ ഗൗരി ജനിച്ച സമയത്ത് ചെറി അസാധാരണത്വം ഉണ്ടായിരുന്നു. തലച്ചോറിയിൽ കുറച്ച് ഫ്‌ളൂയ്ഡ് ശേഖരണം വന്നു. രണ്ട് ശസ്ത്രക്രിയ നടത്തി. അവളുടെ ജനന ശേഷമാണ് ജീവിതത്തിൽ താളപ്പിഴ വന്ന് തുടങ്ങിയത്. അതുവരെ സന്തോഷകരമായ സാധാരണ ജീവിതമായിരുന്നു.
പെട്ടന്ന് മകൾ ഇങ്ങനെയാണ് എന്ന് അറിഞ്ഞപ്പോൾ എല്ലാവരും തകർന്നു പോയി. മകൾ ഇപ്പോഴും ബെഡ്ഡിലും വീൽ ചെയറിലും തന്നെയാണ്. 14 വയസ്സ് ആയി. സംസാരിക്കുകയൊന്നും ഇല്ല. ഇന്ത്യയിൽ ഒട്ടുമിക്ക എല്ലായിടത്തും കൊണ്ടുപോയി അവളെ ചികിത്സിച്ചു. ഇപ്പോഴും തുടരുന്നു. ഒരു ദിവസം അവൾക്ക് വേണ്ടി മാത്രം 1500 രൂപ വരെ വേണം. മകളുടെ കാര്യത്തിൽ എന്തെങ്കിലും അത്ഭുതം സംഭവിയ്ക്കാനുള്ള സാധ്യതയുണ്ട് എന്ന് ഡോക്ടർമാർ പറഞ്ഞതാണ് ഞങ്ങളുടെ പ്രതീക്ഷ.
എന്തിനാണ് ഇതിനെയും കൊണ്ട് ഇങ്ങനെ നടക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. എന്തിനാണ് വെറുതേ കാശ് കളയുന്നത്. ഇത് നേരെയാവുകയൊന്നും ഇല്ല എന്നൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ വലിയ വിഷമം തോന്നുമായിരുന്നു. മകൾ കൈക്കുഞ്ഞ് ആയിരുന്ന സമയത്ത് അവളെയും എടുത്ത് ചില ഫങ്ഷന് ഒക്കെ പോയിരുന്നു. അപ്പോൾ ചിലർ പറയും, കുറച്ച് കൂടെ കഴിഞ്ഞാൽ പിന്നെ സിന്ധുവിന് പുറത്തേക്ക് ഇറങ്ങാൻ തീരെ സാധിയ്ക്കില്ലല്ലോ. പെൺകുട്ടിയല്ലേ, എടുത്ത് നടക്കാൻ പറ്റുമോ എന്നൊക്കെ ചോദിച്ചവരുണ്ട്-