Latest News

മുമ്പൊക്കെ സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്നായിരുന്നു ആഗ്രഹം; സ്ഥിരമായി നായികയുടെ കൂട്ടുകാരി വേഷമായിരുന്നു ചെയ്തിരുന്നത്;  സീന്‍ തുടങ്ങുന്നതിന് മുമ്പ് അല്‍പ്പം ഇറങ്ങി നിന്നേ എന്ന് പറയും: പ്രൊസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാനൊരു ശ്രമം നടന്നു; തെസ്നി ഖാന്‍ മനസ് തുറക്കുമ്പോള്‍

Malayalilife
മുമ്പൊക്കെ സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്നായിരുന്നു ആഗ്രഹം; സ്ഥിരമായി നായികയുടെ കൂട്ടുകാരി വേഷമായിരുന്നു ചെയ്തിരുന്നത്;  സീന്‍ തുടങ്ങുന്നതിന് മുമ്പ് അല്‍പ്പം ഇറങ്ങി നിന്നേ എന്ന് പറയും: പ്രൊസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാനൊരു ശ്രമം നടന്നു; തെസ്നി ഖാന്‍ മനസ് തുറക്കുമ്പോള്‍

ലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് തെസ്‌നി ഖാന്‍. അഭിനേത്രിയായും അവതാരകയായും സ്റ്റേജ് ഷോകളിലൂടേയുമെല്ലാം വര്‍ഷങ്ങളായി തെസ്‌നി ഖാന്‍ എന്ന കലാകാരി മലയാളികളുടെ വീട്ടിലെ അംഗമായി തുടരുകയാണ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ സജീവമാണ് തെസ്‌നി ഖാന്‍.

1988 ലായിരുന്നു തെസ്‌നിയുടെ സിനിമാ അരങ്ങേറ്റം. അന്ന് മുതല്‍ ഇന്നു വരെ മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരാളെ പോലെ പരിചിതയാണ് തെസ്‌നി ഖാന്‍. ഇപ്പോഴിതാ തുടക്കകലാത്ത് തനിക്ക് സിനിമയില്‍ നേരിടേണ്ടി വന്ന വിവേചനത്തെ പറ്റിയും കഥാപാത്രങ്ങളെ ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെ പറ്റിയുമൊക്കെ തെസ്‌നി ഖാന്‍ തുറന്ന് പറയുന്നുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തെസ്‌നി ഖാന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,
 

മുമ്പൊക്കെ സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്ന ആഗ്രഹമായിരുന്നു തനിക്കെന്നും . എങ്ങനെയെങ്കിലും ഒന്നു മുഖം കാണിച്ചാല്‍ മതി എന്നായിരുന്നു ആഗ്രഹമെന്നും തെസ്‌നി പറയുന്നു സ്ഥിരമായി നായികയുടെ കൂട്ടുകാരി വേഷമായിരുന്നു ചെയ്തിരുന്നതെന്നും തെസ്‌നി ഓര്‍ക്കുന്നു.എന്നാല്‍ സീന്‍ തുടങ്ങുന്നതിന് മുന്‍പ് തെസ്‌നി കുറച്ച് പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും. അന്നൊക്കെ അങ്ങനെയാണല്ലോ എന്നും തെസ്‌നി പറയുന്നുണ്ട്. അതേസമയം തനിക്ക് ടൈപ്പ് കാസ്റ്റിംഗും അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും തെസ്‌നി പറയുന്നുണ്ട്.

പ്രൊസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാനൊരു ശ്രമം നടന്നു. ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രം വളരെ വേറിട്ടതായിരുന്നു. സിനിമയിലൊക്കെ അങ്ങനെയൊരു കുഴപ്പമുണ്ടല്ലോ എന്നാണ് തെസ്നി ഖാന്‍ ടൈപ്പ് കാസ്റ്റിംഗിനെക്കുറിച്ച് പറയുന്നത്.

ആ സിനിമയിലെ തന്റെ ക്യാരക്ടറിന് നല്ലൊരു മാസ് എന്‍ട്രി സീനായിരുന്നു. ഒരു കഥാപാത്രം ഹിറ്റായാല്‍ അത്തരം കഥാപാത്രങ്ങളിലേക്ക് വീണ്ടും വീണ്ടും കുറച്ച് സിനിമകളിലേക്ക് വിളി വന്നുകൊണ്ടിരിക്കുമെന്നും തെസ്‌നി പറയുന്നു. അതേസമയം ആ കഥാപാത്രം ജീവനുള്ളതായിരുന്നുവെന്നും തെസ്‌നി ഖാന്‍ പറയുന്നു.

thesni khan life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES