മലയാള സിനിമ മേഖലയിൽ തന്റെതായ കൈയൊപ്പ് പതിപ്പിച്ച ഒരു താരമായിരുന്നു നടൻ സുകുമാരൻ. 1973ൽ പുറത്തിറങ്ങിയ നിര്മലയാളം എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് ചുവട് വച്ചത്. തുടർന്ന് ചെറുതും വലതുമായി നിരവധി കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി എത്തിയത്. മലയാള സിനിമക്ക് നാല്പതുകളുടെ ഇടനാഴിയിൽ നഷ്‌ടമായ അഭിനേതാക്കളിൽ ഒരാളാണ് സുകുമാരൻ. എന്നാൽ ഇപ്പോൾ സുകുമാരനെപ്പറ്റി സംവിധായകനായ കെ.പി കുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം സുകുമാരന്റെ അഭിനയ ജീവിതത്തെപ്പറ്റി സംസാരിച്ചത്.
അഭിനയ ജീവിതം മതിയാക്കി ഉഗാണ്ടയിലേക്ക് പോകാനിരുന്ന വ്യക്തിയാണ് സുകുമാരൻ അദ്ദേഹത്തെ ലക്ഷ്മി വിജയം എന്ന തന്റെ സിനിമയിലൂടെയാണ് വീണ്ടും സിനിമയിലേയ്ക്ക് തിരികെ കൊണ്ടുവന്നത്.ആ ചിത്രത്തിന് അവാർഡ് വരെ ലഭിച്ചിരുന്നു. ആ സിനിമ വിജയിച്ചതോടെ സുകുമാരന്റെ തലവര മാറുകയായിരുന്നു. പിന്നീട് അദ്ദേഹം ഒരുപാട് സിനിമകളിൽ നായകനായി. മല്ലികയ്ക്ക് അത് ഒക്കെ അറിയാം താനും സുകുമാരനും നല്ല സുഹൃത്തുക്കളായിരുന്നെന്നും അദ്ദേഹത്തിന്റെ മരണശേഷം ആ ബന്ധം അവസാനിച്ചെന്നും കുമാരൻ പറഞ്ഞു.
പണത്തിന് പ്രധാന്യം നൽകാത്ത എന്നാൽ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സുകുമാരൻ. തന്റെ നിർമാതാവ് ജീവിതത്തിൽ തന്നോട് പണത്തെപ്പറ്റി സംസാരിക്കാത്ത രണ്ട് പേരാണ് ഉള്ളത്. ഒന്ന് സുകുമാരനും മറ്റേത് ഗണേഷനുമാണെന്ന് മുൻപ് നിർമ്മാതാവ് കെ.ജി നായർ പറഞ്ഞിരുന്നു.’