Latest News

ഒരിക്കലും ഒരു സ്ത്രീവിരുദ്ധത അവിടെ കാണരുത്; ആ സ്‌നേഹമാണ് അവിടെ കൊടുക്കുന്നത്: ഷാജി കൈലാസ്

Malayalilife
 ഒരിക്കലും ഒരു സ്ത്രീവിരുദ്ധത അവിടെ കാണരുത്; ആ സ്‌നേഹമാണ് അവിടെ കൊടുക്കുന്നത്: ഷാജി കൈലാസ്

ലയാള സിനിമയിലെ ഒരു സം‌വിധായകനാണ് ഷാജി കൈലാസ്. മികവുറ്റ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനാണ് ഇദ്ദേഹം. കമ്മീഷണർ, മാഫിയ, നരസിംഹം, വല്യേട്ടൻ തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത എക്കാലത്തെയും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളാണ്. അടുത്തിടെയായി താരത്തിന്റെ പുറത്തിറങ്ങിയ ചിത്രമാണ് കടുവ. എന്നാൽ ഇപ്പോൾ  പൊളിറ്റിക്കൽ കറക്റ്റ്‌നെസ് ചർച്ചകളിൽ ഇടം പിടിച്ച് നരസിംഹത്തിലെ പിഴവുകളും ഉയർത്തി കാട്ടിയ പ്രേക്ഷകർക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഷാജി കെെലാസ്. ‘വെള്ളമടിച്ച് കോൺതിരിഞ്ഞ് പാതിരാക്ക് വീട്ടിൽ വന്ന് കയറുമ്പോൾ..’ എന്ന ഡയലോഗാണ് ഇപ്പോൾ ചർച്ചചെയ്യപെടുന്നത്.

അത് സ്‌നേഹത്തോടെ പറയുന്നതാണെന്നും അതിൽ സ്ത്രീവിരുദ്ധത കാണണ്ടെന്നും ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞു ‘2000ത്തിൽ പുറത്തുവന്ന ചിത്രമാണത്. അന്നൊന്നും ഒരു പൊളിറ്റിക്കൽ കറക്റ്റ്‌നെസും ആരും പറഞ്ഞിട്ടില്ല. കാരണം നമുക്ക് ഇഷ്ടമാണത്. ഒരു പെൺകുട്ടിയെ അത്രയും സ്‌നേഹിക്കുമ്പോഴാണ് ആ കുട്ടിയോട് എന്തും പറയുന്നത്. അവിടെ ഒരു മറവില്ല.

രണ്ട് മതിലിനപ്പുറം നിന്നാണെങ്കിൽ ആണും പെണ്ണും സംസാരിക്കരുത്. ഒരു പെൺകുട്ടിയോട് തുറന്ന് സംസാരിക്കാൻ പറ്റണം. അപ്പോഴേ ആ പെൺകുട്ടിയും തുറന്ന് സംസാരിക്കു. ഇല്ലെങ്കിൽ ഒരിക്കലും ഒരു പെൺകുട്ടി ഒപ്പണാവില്ല. പെൺവർഗമല്ല, ‘പെൺകുട്ടികൾ’. അവരെ പഠിക്കാനും പറ്റില്ല. അവർ അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. നരസിംഹത്തിൽ അത്രയും സ്‌നേഹത്തോടെയാണ് ആ ഡയലോഗ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും ഒരു സ്ത്രീവിരുദ്ധത അവിടെ കാണരുത്. ആ സ്‌നേഹമാണ് അവിടെ കൊടുക്കുന്നത്. എനിക്കൊരു പെണ്ണിനെ വേണം എന്ന് പറയുമ്പോൾ ഞാൻ ഉണ്ടെടാ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന സംഗതിയാണ്. ഇഷ്ടപ്പെട്ട കുട്ടിയോടല്ലേ പറയാൻ പറ്റുകയുള്ളൂ. ഒരിക്കലും ഉപദ്രവിക്കാൻ പറയുന്നതല്ല. ജീവിതത്തിലോട്ട് കേറുകയാണ്. ഇങ്ങനത്തെ ഒരുത്തനാണ് ജീവിതത്തിലേക്ക് വരാൻ പോകുന്നത്. അങ്ങനെ ജോളിയായിട്ടുള്ള ആളാണ് നരസിംഹത്തിലെ നായകൻ. അത്രത്തോളം സന്തോഷത്തോടെ ജീവിതം കൊണ്ടുപോകാമെന്നാണ് പറയുന്നത്. അല്ലാതെ വേറൊരു ആങ്കിളിൽ അത് കാണരുതെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു

 

Director shaji kailas words about narasimham movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES