Latest News

കാന്‍ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പഴയകാല നടി ജലജയും മകളും; നാല്പ്പത്തിനാല് വര്‍ഷത്തിന് ശേഷം മലയാള ചലച്ചിത്രം തമ്പ് കാനില്‍ പ്രദര്‍ശിപ്പിച്ചു

Malayalilife
കാന്‍ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പഴയകാല നടി ജലജയും മകളും; നാല്പ്പത്തിനാല് വര്‍ഷത്തിന് ശേഷം മലയാള ചലച്ചിത്രം തമ്പ് കാനില്‍ പ്രദര്‍ശിപ്പിച്ചു

നാല്‍പ്പത്തിനാലു വര്‍ഷത്തിന് ശേഷം സംവിധായകന്‍ ജി അരവിന്ദന്റെ 'തമ്പ്' കാന്‍ ചലച്ചിത്രമേളയിലൂടെ ലോക സിനിമ ആസ്വാദകര്‍ക്ക് മുന്നിലേക്കെത്തി. സാലെ ബുനുവലില്‍ 75ാമത് കാന്‍ ഫിലിംഫെസ്റ്റിവലില്‍ ഇന്നലെ ചിത്രം പ്രദര്‍ശിപ്പിച്ചു. 1978ല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍  ഫിലിമില്‍ തീര്‍ത്ത തമ്പിന്റെ നവീകരിച്ച 4കെ ഡിജിറ്റല്‍ പതിപ്പാണ് മേളയിലെ ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. 

ചിത്രത്തിലെ നായിക ജലജ, മകള്‍ ദേവി, നിര്‍മ്മാതാവ് രവീന്ദ്രന്‍നാഥന്‍ നായരുടെ മകന്‍ പ്രകാശ് നായര്‍, ശിവേന്ദ്ര സിംഗ് ദുംഗാര്‍ തുടങ്ങിയവര്‍ പ്രേക്ഷകരായി എത്തിയിരുന്നു. തമ്പിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് റെഡ് കാര്‍പ്പറ്റ് വെല്‍ക്കമാണ് ലഭിച്ചത്. കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ തീയറി ഫെര്‍മൗക്സ് ഏവരേയും സ്വാഗതം ചെയ്തു.15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാനില്‍ ഒരു മലയാള ചിത്രമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ജലജയുമെത്തുമെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. കാന്‍ ചലച്ചിത്ര മേളയുടെ ഡയറക്ടര്‍ തിയറി ഫ്രമോക്‌സാണ് അണിയറപ്രവര്‍ത്തകരെ റെഡ് കാര്‍പ്പെറ്റില്‍ സ്വീകരിച്ചത്.
പ്രദര്‍ശനത്തിന് ശേഷം തമ്പിന്റെ പുനര്‍നിര്‍മാണം നിര്‍വഹിച്ച ശിവേന്ദ്ര സിങ് സ്വീകരണത്തിന് തിയറിക്ക് നന്ദി പറഞ്ഞു. തമ്പിന്റെ സംവിധായകന്‍ ജി. അരവിന്ദന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായും ശിവേന്ദ്ര തന്റെ ട്വീറ്റില്‍ പറയുന്നു.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യയിലും വിദേശത്തുമായി എട്ടുമാസത്തോളമെടുത്ത് നടത്തിയ കഠിന ശ്രമങ്ങള്‍ക്കൊടുവിലാണ് പുതുക്കിയ പതിപ്പ് ഒരുങ്ങിയത്.  പ്രസാദ് കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് , ഇറ്റലിയിലെ ദി ഫിലിം ഫൗണ്ടേഷന്‍സ് വേള്‍ഡ് സിനിമ പ്രോജക്ട് എന്നിവരുമായി സഹകരിച്ചാണ്  ഫിലിം ഹെറ്റിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശിവേന്ദ്ര സിംഗ് ദുംഗാര്‍പുരിന്റെ നേതൃത്വത്തില്‍ ഡിജിറ്റലില്‍ പുതിജീവന്‍ നല്‍കിയത്. ഒറിജിനല്‍ നെഗറ്റീവിന്റെ ഭാഗങ്ങളില്‍ മികതും നഷ്ടമായിരുന്നതിനാല്‍  പൂനയിലെ നാഷണല്‍ ഫിലിം ആര്‍ക്കൈവിലുണ്ടായിരുന്ന 35 എംഎം ഡ്യൂപ്പ് നെഗറ്റീവാണ് ഉപയോഗിച്ചത്.

ജനറല്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ കെ രവീന്ദ്രനാഥന്‍ നായരാണ് സര്‍ക്കസ് ജീവിതം പറഞ്ഞ് ദേശീയ പുരസ്‌കാരം നേടിയ ചിത്രം നിര്‍മ്മിച്ചത്. മുംബൈ ആസ്ഥാനമായ ഫിലിം ഹെറ്റിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ആധുനിക സാങ്കേതിക വിദ്യയോടെ ചിത്രം പുതുക്കി വീണ്ടെടുത്തത്.  4കെ യില്‍ നവീകരിച്ച അരവിന്ദന്റെ കുമ്മാട്ടി (1979) ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അരവിന്ദന്റെ എസ്തപ്പാനും (1980) പുതുക്കിയ പതിപ്പ് ഒരുങ്ങുന്നുണ്ട്.

Read more topics: # ജലജ
Mollywood actor Jalaja is attending the Cannes Film Festival

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES