ആദ്യ പ്രണയം പരാജയപ്പെട്ടതോടെ ആത്മഹത്യാശ്രമം; കിഷോര്‍ സത്യയുമായുള്ള വിവാഹബന്ധവും പരാജയം; സഹോദരിയുടെ കൂട്ടുകാരന്‍ കൂടിയായ രാജേഷിനൊപ്പമുള്ള ദാമ്പത്യത്തില്‍ മകനും; ആര്‍ഭാട ജീവിതം അവസാനിച്ചത് ദാരിദ്രത്തില്‍; നടി ചാര്‍മിളയുടെ ജീവിതക്കെ കുറിച്ച് ആലപ്പി അഷ്‌റഫ് പങ്കിട്ടത്

Malayalilife
ആദ്യ പ്രണയം പരാജയപ്പെട്ടതോടെ ആത്മഹത്യാശ്രമം; കിഷോര്‍ സത്യയുമായുള്ള വിവാഹബന്ധവും പരാജയം; സഹോദരിയുടെ കൂട്ടുകാരന്‍ കൂടിയായ രാജേഷിനൊപ്പമുള്ള ദാമ്പത്യത്തില്‍ മകനും; ആര്‍ഭാട ജീവിതം അവസാനിച്ചത് ദാരിദ്രത്തില്‍; നടി ചാര്‍മിളയുടെ ജീവിതക്കെ കുറിച്ച് ആലപ്പി അഷ്‌റഫ് പങ്കിട്ടത്

സിനിമാ മേഖലയില്‍നിന്നും നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി ചാര്‍മിള രംഗത്ത് വന്നത് ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. മലയാളം സിനിമ മേഖലയില്‍ പ്രായം പോലും നോക്കാതെ നടികളെ പിന്നാലെ നടന്നു ഉപദ്രവിക്കുന്ന പ്രവണത ഉണ്ടെന്നതടക്കം വലിയ വെളിപ്പെടുത്തല്‍ നടത്തിയതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഒന്നാണ്. സംവിധായകന്‍ ഹരിഹരനെതിരെ വരെ നടി ആരോപണം ഉന്നയിച്ച് എത്തിയിരുന്നു. ഇപ്പോള്‍ നടിയുടെ ജീവിതത്തെ കുറിച്ച് ആലപ്പി അഷ്‌റഫ് തന്റെ ചാനലിലൂടെ പങ്ക് വച്ച വാക്കുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ചാര്‍മിളയുടെ തകര്‍ന്ന ജീവിതത്തിന് ഒരു പരിധിവരെ മലയാള സിനിമക്കാരും കാരണമായിട്ടുണ്ടെന്ന് പറയുകയാണിപ്പോള്‍ ആലപ്പി അഷ്‌റഫ്. ചെറിയ പ്രായത്തില്‍ തന്നെ പല ദുരനുഭവങ്ങളും നടിക്കുണ്ടായിട്ടുണ്ടെന്നും പുതിയ വീഡിയോയില്‍ സംസാരിക്കവെ ആലപ്പി അഷ്‌റഫ് പറഞ്ഞു.ഒരു സമയത്ത് സമ്പന്നയായി ജീവിച്ചിരുന്ന നടി ഇന്ന് ചെന്നൈയില്‍ സാധാരണക്കാരില്‍ സാധാരണക്കാരിയായാണ് ജീവിക്കുന്നത്. താരത്തിന്റെ മകന്റെ പഠനം പോലും സുമനുസുകളുടെ സഹായത്തോടെയാണ് നടക്കുന്നത്. 

വാക്കിലായാലും എഴുത്തിലായാലും പ്രവൃത്തിയിലായാലും ഏറ്റവും കൂടുതല്‍ രസമുള്ള സംഭവമാണ് പ്രണയം. പക്ഷെ ജീവിതത്തില്‍ അത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. പ്രണയിക്കുന്നത് പോലെയല്ല ഒരുമിച്ച് ജീവിക്കുന്നത്. കാരണം ജീവിതത്തില്‍ അഭിനയിച്ചുകൊണ്ട് അധികനാള്‍ പിടിച്ച് നില്‍ക്കാന്‍ പറ്റില്ലല്ലോ. ജീവിതത്തിന്റെ താളം പ്രണയമൊക്കെ കൈവിട്ട് പോയശേഷം രണ്ട് വിവാഹം കഴിച്ച് രണ്ടും വേര്‍പിരിയലില്‍ കലാശിച്ച ജീവിതത്തിലെ ദുരിതപര്‍വം.

വൈകാരിക ഇടങ്ങളെ ഓരോ മനുഷ്യനും എങ്ങനെ തുലനം ചെയ്യണമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടി ചാര്‍മിളയുടെ താളം തെറ്റിയ ജീവിതത്തിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ആലപ്പി അഷ്‌റഫിന്റെ വീഡിയോ ആരംഭിക്കുന്നത്. വേര്‍പിരിയലില്‍ കലാശിച്ച ഒരു ബന്ധത്തിന്റെ ശരി തെറ്റുകളെ കുറിച്ച് പറയുന്നത് ന്യായമല്ലെന്ന് അറിയാം. എന്നാല്‍ ചാര്‍മിള തന്നെ പലകുറി ചാനലുകളിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത് കൊണ്ടാണ് ഞാന്‍ ഇത് ഇവിടെ പറയുന്നത്. ഒത്തിരി സ്വപ്നങ്ങളും മോഹങ്ങളുമായി തമിഴ്‌നാട്ടിലേക്ക് പറന്നിറങ്ങിയ ഒരു സുന്ദര ശലഭമായിരുന്നു ചാര്‍മിള എന്ന നടി.

വിടര്‍ന്ന് ശോഭയാര്‍ന്ന കണ്ണുകള്‍, പ്രകാശം പടര്‍ത്തുന്ന പുഞ്ചിരി, കുട്ടിത്തം നിറഞ്ഞ പ്രകൃതം. ധനത്തിലും കാബൂളിവാലയിലും കേളിയിലും മലയാളികള്‍ക്ക് മറക്കാനാവാത്ത സുന്ദര ?ഗാനങ്ങളിലൂടെ ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്ന മുഖശ്രീ. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച അവര്‍ക്ക് മലയാള സിനിമ തിരിച്ച് സമ്മാനിച്ചത് ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതും വേദന നിറഞ്ഞതുമായ അനുഭവങ്ങള്‍ മാത്രമാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നശേഷം അവര്‍ തമിഴിലെ സണ്‍ ടിവി ഉള്‍പ്പടെയുള്ള നിരവധി ചാനലുകള്‍ക്ക് കൊടുത്ത അഭിമുഖം കണ്ടാല്‍ മലയാളികളായ നാം ലജ്ജിച്ച് തല താഴ്‌ത്തേണ്ടി വരും. പയ്യന്മാരായ മൂന്ന് നിര്‍മാതാക്കള്‍ ചേര്‍ന്ന് ഒരു സിനിമ എടുക്കുന്നു. അവര്‍ മൂന്നുപേരും ചാര്‍മിളയുടെ കാലുതൊട്ട് അനു?ഗ്രഹം വാങ്ങുന്നു. ഷൂട്ടിങ് തുടങ്ങി മൂന്നാം നാള്‍ അവര്‍ ആവശ്യപ്പെടുന്നു ഞങ്ങളില്‍ ഒരാളുടെ കൂടെ ചേച്ചി സഹകരിക്കണമെന്ന്. അത് ആരെ വേണമെന്ന് ചേച്ചിക്ക് തന്നെ തീരുമാനിക്കാം. പണം ഒരു പ്രശ്‌നമേയല്ല. ഈ കാര്യങ്ങള്‍ തന്നോട് അവതരിപ്പിച്ച പയ്യന്റെ ഭാര്യയെ താന്‍ കണ്ടിരുന്നുവെന്ന് ചാര്‍മിള പറയുന്നു.

തമിഴ് നടി സ്‌നേഹയെപ്പോലെ അതി സുന്ദരി അതേ രൂപം. ഇത്രയും സുന്ദരിയായ ഭാര്യയുള്ള നിങ്ങളാണോ ചേച്ചിയുടെ പ്രായമുള്ള തന്നോട് ഇങ്ങനെ പറയുന്നതെന്ന് ചാര്‍മിള ചോ?ദിച്ചു. ആപ്പിള്‍ തോട്ടമുള്ളവന്‍ മുന്തിരിയും ഓറഞ്ചും ഒന്നും കഴിക്കേണ്ടെന്നാണോ ചേച്ചി പറയുന്നത് എന്നായിരുന്നു ചാര്‍മിളയ്ക്ക് അയാള്‍ തിരിച്ച് നല്‍കിയ മറുപടി. ഒടുവില്‍ അതുവരെ അഭിനയിച്ചതിന്റെ പണം പോലും വാങ്ങാതെ ചാര്‍മിള ആ സെറ്റില്‍ നിന്നും തിരികെ പോയി.

കാലം മാറി പോച്ച് എന്ന സിനിമയുടെ മലയാളം റീമേക്കിന്റെ ഷൂട്ട് പൊള്ളാച്ചിയില്‍ നടക്കുമ്പോള്‍ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാന്‍ ചാര്‍മിള തുടങ്ങിയപ്പോള്‍ നിര്‍മ്മാതാവിനോട് യാത്ര പറഞ്ഞിട്ട് പോകാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു. സഹായികളായ സ്ത്രീകള്‍ക്കൊപ്പം ചാര്‍മിള നിര്‍മാതാവിന്റെ റൂമിലെത്തി. എട്ട് പേര്‍ മദ്യപിച്ച് ഇരിക്കുന്ന രം?ഗമാണ് ചാര്‍മിള അവിടെ കണ്ടത്. ഉടനെ ഇവരെ അവരില്‍ പലരും കടന്നുപിടിച്ചു. ചാര്‍മിളയുടെ ഒപ്പം ഉണ്ടായിരുന്ന മേക്കപ്പ് ചെയ്ത് കൊടുക്കുന്ന സ്ത്രീയുടെ സാരി അവരില്‍ പലരും വലിച്ച് അഴിച്ചു.

തന്നെ കടന്ന് പിടിച്ചയാളുടെ കയ്യില്‍ കടിച്ച് പിടി വീടുവിപ്പിച്ച് ഇറങ്ങിയോടി. എന്നാല്‍ ആ ഹോട്ടല്‍ ഉടമകള്‍ പോലും ചാര്‍മിളയുടെ പരാതി ചെവി കൊണ്ടില്ല. പിന്നീട് അതേ ഹോട്ടലിന് മുമ്പിലുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളാണ് ചാര്‍മിളയ്ക്ക് രക്ഷകരായി എത്തിയത്. ശേഷം പോലീസ് വന്ന് എല്ലാവരേയും അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് ആ കേസിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ചാര്‍മിള പറയുന്നു. മലയാള സിനിമയില്‍ നിന്നും ഇതുപോലെ നിരവധി ദുരനുഭവങ്ങള്‍ ചാര്‍മിളയ്ക്കുണ്ടായി.

തമിഴ് സിനിമയില്‍ നിന്നും താന്‍ മലയാള സിനിമയിലേക്ക് മാറാനുള്ള കാരണം മലയാള സിനിമയിലെ മാന്യമായ വസ്ത്രധാരണമാണെന്നാണ് ചാര്‍മിള പറഞ്ഞത്. തമിഴിലാകുമ്പോള്‍ ?ഗ്ലാമര്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരും. തമിഴ് സിനിമയില്‍ ബിക്കിനിയും സ്വിമ്മിങ് ഷൂട്ടുമൊക്കെ നായിക തന്നെ ധരിക്കണം. അതുകൊണ്ട് കൂടിയാണ് ചാര്‍മിള മലയാള സിനിമയില്‍ നിന്നും വരുന്ന ഓഫറുകള്‍ കൂടുതലായും സ്വീകരിച്ചത്. എന്നാല്‍ മലയാളത്തില്‍ വന്ന് പെട്ട തനിക്ക് ഒരു ജീവിതം തന്നെ ബലിയര്‍പ്പിക്കേണ്ടി വന്നുവെന്നും അഷ്‌റഫ് പറഞ്ഞു.

കാത്തോലിക്കാ കുടുംബാം?ഗമാണ് ചാര്‍മിള. പ്രതിസന്ധികളില്‍ പ്രാര്‍ത്ഥനയേ മുറുകെ പിടിക്കുന്ന കുടുംബം. അതിനാല്‍ തന്നെ സത്യസദ്ധതയ്ക്കും ആത്മാര്‍ത്ഥതയ്ക്കും ചാര്‍മിള വലിയ പ്രാധാന്യം കൊടുത്തു. നടിയുടെ ആ?ദ്യ പ്രണയത്തില്‍ തന്നെ ആത്മാര്‍ത്ഥത പ്രതിഫലിച്ചു. ആ പ്രണയത്തിനുവേണ്ടി തന്റെ ജീവന്‍ തന്നെ ബലിയര്‍പ്പിക്കാന്‍ നടി ശ്രമിച്ചതില്‍ നിന്ന് തന്നെ ആത്മാര്‍ത്ഥത നമുക്ക് വായിച്ചെടുക്കാം. പ്രണയിച്ചയാളെ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോള്‍ കൈകളിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഒരു ക്രിസമസിന് നിര്‍മാതാവ് ബൈജു കൊട്ടാരക്കര ചാര്‍മിളയെ കാണാന്‍ ചെന്നപ്പോള്‍ കാമുകനുള്ള സമ്മാനങ്ങളുമായി റെഡിയായി ഇരിക്കുകയായിരുന്നു നടി. സമ്മാനങ്ങള്‍ ബൈജുവിന് ചാര്‍മിള കാണിച്ച് കൊടുക്കുകയും ചെയ്തു. അന്ന് വൈകീട്ട് വീണ്ടും ബൈജുവിന് ചാര്‍മിളയുടെ കോള്‍ വന്നു. കാമുകന്‍ ചതിച്ചുവെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ബൈജുവിനോട് ചാര്‍മിള പറഞ്ഞത്.

ബൈജു റൂമിലെത്തി നോക്കിയപ്പോള്‍ വലിച്ചെറിഞ്ഞ സമ്മാനങ്ങള്‍ക്കിടയില്‍ ഇരുന്ന് ഭ്രാന്തിയെപ്പോലെ കരയുന്ന ചാര്‍മിളയെയാണ് ബൈജു കണ്ടത്. അന്ന് ജീവിതം അവസാനിപ്പിക്കാനും നടി ശ്രമിച്ചു. പിന്നീട് എവിടെയും ആ കാമുകനെ കുറിച്ച് ചാര്‍മിള മോശമായി പറഞ്ഞിട്ടില്ല. ഇരുവരും ഏറെക്കാലം ലിവിങ് ടു?ഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീടാണ് അയാള്‍ ചാര്‍മിളയെ നിഷ്‌കരുണം തള്ളി പറഞ്ഞത്. 

പിന്നിട് അടിവാരം സിനിമയുടെ സെറ്റില്‍ വെച്ച് അസോസിയേറ്റ് ഡയറക്ടറായ കിഷോര്‍ സത്യയെ നടി പരിചയപ്പെട്ടു. ഇരുവരുടേയും പരിചയം പ്രണയമായതോടെ വിവാഹം എന്ന ആവശ്യം കിഷോര്‍ സത്യ മുന്നോട്ട് വെച്ചു. ഇരുവരുടേയും കുടുംബാം??ഗങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹിതരുമായി. ആ ബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. തളര്‍ന്ന് പോയ ചാര്‍മിള ആ ഇടയ്ക്കാണ് സഹോദരിയുടെ കൂട്ടുകാരനായ രാജേഷിനെ പരിചയപ്പെടുന്നത്.

പക്ഷെ രാജേഷിന് തന്നെക്കാള്‍ പ്രായം കുറവായതിനാല്‍ ആ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ രാജേഷിനോട് ചാര്‍മിള ആവശ്യപ്പെട്ടു. പക്ഷെ രാജേഷ് തയ്യാറായില്ല. ഒടുവില്‍ അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചാര്‍മിള വിവാഹത്തിന് സമ്മതം പറഞ്ഞു. അവര്‍ ആ ദാമ്പത്യം ആര്‍ഭാടത്തോടെ ആഘോഷിച്ചു. പണം തീര്‍ന്നപ്പോള്‍ ഇരുവരുടേയും ബന്ധത്തില്‍ ഉലച്ചിലുണ്ടായി തുടങ്ങി. ഇതിനിടയില്‍ ചികിത്സയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഒരു മകനും പിറന്നു. കഷ്ടിച്ച് രണ്ട്, മൂന്ന് മുറികളുള്ള ഒരു വീട്. കുറച്ച് പ്ലാസ്റ്റിക്ക് കസേരകളും പ്രവര്‍ത്തിക്കാത്ത ടിവിയും മാത്രമാണ് ആ വീട്ടിലെ ആഢംബരം.

നടനും വിശാലും സിനിമാ സംഘടനയുമാണ് മകന്റെ പഠനം ഏറ്റെടുത്തത്. കൂടാതെ വിഷാദരോ?ഗവും ചാര്‍മിളയ്ക്ക് പിടിപ്പെട്ടു. വൈകാരിക ചാപല്യങ്ങള്‍ കാരണവും സാമ്പത്തിക അച്ചടക്കമില്ലായ്മ കാരണവും ബുദ്ധിമുട്ടി ഒറ്റപ്പെട്ട് പോയ ഒരു സുന്ദരിയാണ് നടിയെന്നും അവരുടെ സന്തോഷകരമായ ജീവിതത്തിന് വേണ്ടത് ചെയ്ത് കൊടുക്കേണ്ട കടമ മലയാള സിനിമയ്ക്കുണ്ടെന്നും പറഞ്ഞാണ് ആലപ്പി അഷ്‌റഫ് വീഡിയോ അവസാനിപ്പിച്ചത്.

alleppey ashraf about charmila life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES