മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. എന്നാൽ ഇരുവരും ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിലെ ഇരുവർക്കുമെതിരെ അന്വേഷണം പുരോഗമിച്ചു വരുകയാണ്. എന്നാൽ ഇപ്പോൾ ദിലീപിനും കാവ്യ മാധവനുമിടയിലെ പല കാര്യങ്ങളും വിശദീകരിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍. ആക്രമിക്കപ്പെട്ട നടിയോട് കൂടുതല്‍ പക കാവ്യ മാധവനായിരുന്നു എന്നും അതുകൊണ്ട് ദിലീപിന് കാവ്യയെ ഭയമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ദിലീപും കാവ്യമാധവനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടി പറഞ്ഞിട്ടല്ല മഞ്ജുവാര്യര്‍ ആദ്യമായി അറിയുന്നത്. നേരത്തെ മഞ്ജുവിന് കാര്യങ്ങള്‍ അറിയാമായിരുന്നു. മീശമാധവന്‍ സിനിമയുടെ 125ാം ദിവസത്തിന്റെ ആഘോഷം കൊച്ചിയിലെ ഹോട്ടലില്‍ നടന്നപ്പോള്‍ ഒരു സംഭവമുണ്ടായി. കുഞ്ഞു മീനാക്ഷിയെ മടിയില്‍ വച്ച് അന്ന് രാത്രി മഞ്ജുവാര്യര്‍ കരഞ്ഞിരിക്കുന്നത് കണ്ടുവെന്നും ദിലീപും കാവ്യയും മറ്റൊരിടത്ത് വച്ച് സംസാരിക്കുകയായിരുന്നുവെന്നും താന്‍ അവരോട് ദേഷ്യപ്പെട്ടു.-ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് കാവ്യയ്ക്ക് അറിയാം. ആക്രമിക്കപ്പെട്ട നടി പറഞ്ഞിട്ടാണ് എല്ലാ പ്രശ്നങ്ങളുമുണ്ടായത് എന്നാണ് കാവ്യയുടെ ധാരണ. അതുകൊണ്ടുതന്നെ പക മൊത്തം കാവ്യയ്ക്കാണ്. കാവ്യയ്ക്ക് പെണ്‍പകയാണ്. പെണ്‍പക പുരുഷന്‍മാരുടെ പകയേക്കാള്‍ കൂടുതലാണ്. ദിലീപിന് കാവ്യയെ ഭയമാണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്. ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ വേണ്ടിയാണ് ചെയ്തത്. സുനിയും നടിയും തമ്മില്‍ ബന്ധമുണ്ട് എന്ന് വരുത്താനായിരുന്നു ശ്രമം. കാവ്യയ്ക്കും ദിലീപിനും ഈ പദ്ധതിയുണ്ടായിരുന്നു. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സുനി ചെയ്തു. പിന്നീട് എല്ലാം കൈവിട്ടുപോയി. സുനിക്ക് സിനിമാ മേഖലയിലുള്ളവരെ എല്ലാവരെയും അറിയാം.-ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.