Latest News

എന്തു കാര്യത്തിനും കൂടെയുണ്ടാകണം; സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്;  ഫോണില്‍ക്കൂടി പോലും സംസാരിച്ചിട്ടില്ലാത്ത അദ്ദേഹം രോഗം എങ്ങനെ അറിഞ്ഞു എന്നുമറിയില്ല; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നപ്പോള്‍ ഒപ്പം നിന്ന സുരേഷ് ഗോപിയെക്കുറിച്ച് നടന്‍ സുധിര്‍ സുകുമാരന് പറയാനുള്ളത്

Malayalilife
എന്തു കാര്യത്തിനും കൂടെയുണ്ടാകണം; സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്;  ഫോണില്‍ക്കൂടി പോലും സംസാരിച്ചിട്ടില്ലാത്ത അദ്ദേഹം രോഗം എങ്ങനെ അറിഞ്ഞു എന്നുമറിയില്ല; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നപ്പോള്‍ ഒപ്പം നിന്ന സുരേഷ് ഗോപിയെക്കുറിച്ച് നടന്‍ സുധിര്‍ സുകുമാരന് പറയാനുള്ളത്

ടന്‍ സുധീറിനെ മലയാളി പ്രേക്ഷകര്‍ക്ക് വളരെ പരിചിതമാണ്.  വിനയന്‍ സംവിധാനം ചെയ്ത് ഡ്രാക്കുള എന്ന ചിത്രം സുധീറിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. സിനിമ സീരിയല്‍ രംഗത്ത് തിളങ്ങി നിന്ന സുധീറിന് ക്യാന്‍സര്‍ പിടിപെട്ടതും അദ്ദേഹം അതിനെ അതിജീവിച്ചതും എല്ലാം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.  ഇപ്പോഴിതാ തന്റെ ദുരിത കാലത്ത് ഒപ്പം നിന്നവരെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അമ്മ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സ് അടക്കമുള്ള ഹെല്‍പ് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരുപാട് പേര്‍ വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടനുണ്ട്; പേര് സുരേഷ് ഗോപി.

സുരേഷേട്ടന്റെ നമ്പര്‍ പോലും ആ സമയത്ത് എന്റെ കൈയിലില്ല. ആകെ മൂന്ന് സിനിമയെ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. ഫോണില്‍ക്കൂടി പോലും സംസാരിച്ചിട്ടില്ല. അങ്ങനെയുള്ള അദ്ദേഹം വിളിച്ച് എനിക്ക് എന്തുസഹായം വേണമെങ്കിലും ചെയ്തുകൊടുക്കണമെന്ന് പറയുകയാണ്. എന്റെ രോഗം സുരേഷേട്ടന്‍ എങ്ങിനെ അറിഞ്ഞു എന്നുപോലും എനിക്കറിയില്ല.

ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് അദ്ദേഹം എത്തിയപ്പോള്‍ നന്ദി പറയാന്‍ അടുത്തേക്ക് ചെന്നപ്പോഴേക്കും എന്നെ മൈന്‍ഡ് ചെയ്യാതെ അദ്ദേഹം പോയി. ഒന്നു നോക്കിയതു പോലുമില്ല. ഒരു താങ്ക്‌സ് പോലും കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. എന്തു മനുഷ്യനണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല. അദ്ദേഹം നമുക്ക് അഭിമാനമാണ്'.

Read more topics: # സുരേഷ് ഗോപി
sudhir kumar about suresh gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES