Latest News

പ്രിയങ്കയോട് വിധികര്‍ത്താക്കള്‍ക്ക് പ്രത്യേക ചായവ് ഉണ്ടായിരുന്നു; മറ്റു മത്സരാര്‍ഥികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ നടിക്ക് ലഭിച്ചു;മത്സരത്തില്‍ ധരിക്കാന്‍ ഏറ്റവും മികച്ച ഗൗണ്‍ സംഘാടകര്‍ പ്രിയങ്കയ്ക്ക് നല്‍കി; പ്രിയങ്കാ ചോപ്ര മിസ് വേള്‍ഡ് പട്ടം സ്വന്തമാക്കിയത് തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി സഹ മത്സരാര്‍ത്ഥി

Malayalilife
topbanner
പ്രിയങ്കയോട് വിധികര്‍ത്താക്കള്‍ക്ക് പ്രത്യേക ചായവ് ഉണ്ടായിരുന്നു; മറ്റു മത്സരാര്‍ഥികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ നടിക്ക് ലഭിച്ചു;മത്സരത്തില്‍ ധരിക്കാന്‍ ഏറ്റവും മികച്ച ഗൗണ്‍ സംഘാടകര്‍ പ്രിയങ്കയ്ക്ക് നല്‍കി; പ്രിയങ്കാ ചോപ്ര മിസ് വേള്‍ഡ് പട്ടം സ്വന്തമാക്കിയത് തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി സഹ മത്സരാര്‍ത്ഥി

ലോക സുന്ദരി പട്ടം സ്വന്തമാക്കി ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. 2000-ത്തില്‍ മിസ് വേള്‍ഡ് ആയതിന് പിന്നാലെ സിനിമാ മേഖലയിലേക്ക് തിരിഞ്ഞ പ്രിയങ്ക ചോപ്ര ബോളിവുഡിലും ഹോളിവുഡിലും തന്റേതായ ഇടം ഉറപ്പിച്ച താരമാണ്.2000-ല്‍ സ്വന്തമാക്കിയ ലോക സുന്ദരി പട്ടത്തിനെതിരെ ആരോപണവു മായെത്തിയിരിക്കുകയാണ് സഹമത്സരാര്‍ത്ഥി. താരം മിസ് വേള്‍ഡായത് തട്ടിപ്പിലൂടെയാണെന്നാണ് ആരോപണം. കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിനെ പ്രതിനിധീകരിച്ചാണ് അന്ന് ലെയ്ലാനി മത്സരിച്ചത്.

വിധികര്‍ത്താക്കള്‍ക്ക് പ്രിയങ്കയോട് പ്രത്യേക ചായ്വ് ഉണ്ടെന്നും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കാത്ത പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയെന്നും അവര്‍ ആരോപിച്ചു. '1999 ലും 2000 ലും ഇന്ത്യ മിസ്സ് വേള്‍ഡ് കിരീടം നേടി, കാരണം മത്സരത്തിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നുള്ള ആളായിരുന്നു,'' ലൈലാനി വീഡിയോയില്‍ പറഞ്ഞു.മത്സരത്തില്‍ ധരിക്കാന്‍ ഏറ്റവും മികച്ച ഗൗണാണ് സംഘാടകര്‍ പ്രിയങ്കയ്ക്ക് നല്‍കിയതെന്നും പ്രിയങ്കയ്ക്കു മാത്രം ഭക്ഷണം മുറിയിലെത്തിച്ചുവെന്നും അവര്‍ പറയുന്നു.

പ്രിയങ്കയുടെ മാത്രം വലിയ ചിത്രങ്ങള്‍ പത്രങ്ങളില്‍ അച്ചടിച്ചു വന്നുവെന്നും ലെയ്ലാനി ആരോപിക്കുന്നു. ബ്രിട്ടീഷ് രാജകുടുംബാംഗം മേഗന്‍ മെര്‍ക്കലിന്റെ സുഹൃത്തായതും മത്സരത്തില്‍ പ്രിയങ്കയ്ക്ക് ഗുണം ചെയ്തുവെന്നാണ് ലെയ്‌ലാനി പറയുന്നത്. ലോകസുന്ദരിയാകാന്‍ തക്ക ആകര്‍ഷകതയൊന്നും പ്രിയങ്കയ്ക്കില്ലെന്നാണ് അവരുടെ വാദം.

2000ലെ മത്സരത്തില്‍ പ്രിയങ്കയ്ക്കൊപ്പം ലെയ്ലാനിയും മത്സരിച്ചിരുന്നു.2022 ലെ മിസ് യു എസ് എ മത്സരത്തെക്കുറിച്ചുളള വാര്‍ത്തകള്‍ പുറത്തു വന്നപ്പോഴാണ് തനിക്കു എല്ലാം ഓര്‍മ്മ വരുന്നതെന്നു പറയുകയാണ് ലെയ്ലാനി മക്കോണി.ഷോയുടെ സ്പോണ്‍സറും മത്സര വിജയിയും മിസ് ടെക്സസുമായ ആര്‍ ബോണി ഗബ്രിയേലും തമ്മിലുളള ബന്ധമാണ് അവരുടെ വിജത്തിലേയ്ക്കു നയിച്ചതെന്നാണ് മിസ് യു എസ് എയില്‍ പങ്കെടുത്ത മറ്റു മത്സരാര്‍ത്ഥികള്‍ ആരോപിച്ചത്.

ഇതേ സ്പോണ്‍സര്‍ തന്നെ മിസ് ടെക്സാസ് മത്സരത്തിലും പങ്കെടുത്തിരുന്നുവെന്നും മിസ് ടെക്സാസിനെ പിന്തുണക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും മത്സരാര്‍ത്ഥികള്‍ പറയുന്നു.അടുത്ത ദിവസം തന്നെ വിജയിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ന്നു,കാരണം ആ വിജയം അവര്‍ നേരത്തെ തീരുമാനിച്ച് ചിത്രങ്ങള്‍ ഷൂട്ട് ചെയ്തതാണെന്നു മത്സരാര്‍ത്ഥികള്‍ ആരോപിച്ചു
ഇതെ അവസ്ഥയില്‍ കൂടി ഞാനും കടന്നു പോയിട്ടുണ്ട് ലെയ്ലാനി പങ്കുവച്ച യൂട്യൂബ് വീഡിയോയില്‍ പറയുന്നത്.

എന്തുകൊണ്ട് പ്രിയങ്കയോടു അങ്ങനെയൊരു ഇഷ്ട കൂടുതല്‍ ഉണ്ടെന്നു തോന്നാന്‍ കാരണമെന്നും, പ്രിയങ്ക വ്യക്തി എന്ന നിലയില്‍ അത്ര നല്ലയാളല്ലെന്നും ലെയ്ലാനി പറഞ്ഞു.പ്രിയങ്ക ലോക മുഴുവന്‍ അറിയപ്പെടുന്ന സെലിബ്രിറ്റിയാണെങ്കില്‍ ലെയ്ലാനി യൂട്യൂബര്‍, പോഡ്കാസ്റ്റര്‍ എന്നീ നിലകളിലാണ് പേരെടുത്തത്.മിസ് ബാര്‍ബഡോസ് വിജയിച്ചാണ് ഞാന്‍ മിസ് വേള്‍ഡ് മത്സരത്തിലെത്തുന്നത്. 

പ്രിയങ്കയെ സ്വിമിങ്ങ് സ്യൂട്ടിനൊപ്പം സരോഗ് വസ്ത്രമണിയാന്‍ അനുവദിച്ചപ്പോള്‍ തന്നെ എല്ലാവരും അവരോടുളള ആ പ്രത്യേക താത്പര്യം ശ്രദ്ധിച്ചതാണെന്നും ലെയ്ലാനി പറഞ്ഞു.പ്രിയങ്ക അവരുടെ ത്വക്കിന്റെ നിറം സമനിലയിലാക്കാന്‍ വേണ്ടി സ്‌കിന്‍ ക്രീന്‍ ഉപയോഗിച്ചിരുന്നു. പക്ഷെ അതു പിളര്‍ന്നു പോയതു കൊണ്ട് സരോഗ് മാറ്റാന്‍ അവര്‍ തയ്യാറായില്ല. അവസാന റൗണ്ടിലും അതെ വസ്ത്രം തന്നെയാണ് അവര്‍ അണിഞ്ഞത്‌ലയ്ലാനി കൂട്ടിച്ചേര്‍ത്തു.

പ്രിയങ്കയ്ക്കു മാധ്യമങ്ങളില്‍ നിന്നു ഒരുപാട് ഫോണ്‍കോളുകള്‍ വരുമായിരുന്നു, ഏഷ്യയില്‍ നിന്നുളള മറ്റാര്‍ക്കും അങ്ങനെ ഉണ്ടായിരുന്നില്ല. മത്സരത്തില്‍ വിജയിക്കുന്നതിനു മുന്‍പു തന്നെ ബീച്ചില്‍ വച്ച് പകര്‍ത്തിയ പ്രിയങ്കയുടെ ചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെയെല്ലാം ഒരുമിച്ചുളള ചിത്രങ്ങളാണ് പകര്‍ത്തിയത്. പ്രിയങ്കയ്ക്കു ഗൗണ്‍ ഡിസൈന്‍ ചെയ്ത വ്യക്തി തന്നെയാണ് ഞങ്ങളുടെ എല്ലാവരുടെയും ചെയ്തത്. അവരുടെ ഗൗണിന്റെ ഒരു ചെറിയ രൂപമായിരുന്നു ഞങ്ങളുടേത്. മാത്രമല്ല ഒരുപാട് പ്രശ്നങ്ങളും അതിനുണ്ടായിരുന്നു,മറിച്ച് പ്രിയങ്കയുടെ തികച്ചും കുറ്റമറ്റതായിരുന്നു.

വിജയിയെ പ്രഖ്യാപിച്ച സമയത്തു മറ്റു മത്സരാര്‍ത്ഥികള്‍ ഈ അന്യായം മനസ്സിലാക്കി വേദിയില്‍ നിന്നും ഇറങ്ങി പോയി.കാരണം മത്സരം ആരംഭിക്കും മുന്‍പു തന്നെ എല്ലാവര്‍ക്കും ഉറപ്പായിരുന്നു കീരിടം ചൂടുന്നതു പ്രിയങ്ക തന്നെയായിരിക്കുമെന്നത്.

Priyanka Chopra was favoured’to become Miss World 2000

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES