Latest News

ഉപ്പും മുളകിലെയും കേശു ഇനി കോളജില്‍; പൊളിറ്റക്കല്‍ സയന്‍സിനൊപ്പം ജേണലിസവും; വൈക്കം സെന്റ് സേവിയേഴ്‌സ് കോളജില്‍ അഡ്മിഷന്‍ എടുത്ത് താരം; അമ്മയോടൊപ്പം എത്തി കോളജില്‍ അഡ്മിഷന്‍ എടുത്ത് അല്‍സാബിത്ത്

Malayalilife
ഉപ്പും മുളകിലെയും കേശു ഇനി കോളജില്‍; പൊളിറ്റക്കല്‍ സയന്‍സിനൊപ്പം ജേണലിസവും; വൈക്കം സെന്റ് സേവിയേഴ്‌സ് കോളജില്‍ അഡ്മിഷന്‍ എടുത്ത് താരം; അമ്മയോടൊപ്പം എത്തി കോളജില്‍ അഡ്മിഷന്‍ എടുത്ത് അല്‍സാബിത്ത്

ഉപ്പും മുളകും കുടുംബത്തിലെ ബാലുവിന്റെ മൂന്നാമത്തെ മകനാണ് കേശു. സീരിയലിനുള്ളിലെ കാഥാപാത്രമായിട്ടല്ല കേശുവിനെ പ്രേക്ഷകര്‍ കാണുന്നത്, പകരം കുടുംബത്തിനുള്ളിലെ അംഗമായിട്ട് തന്നെയാണ്. ചെറുപ്രായത്തില്‍ തന്നെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറാന്‍ ഈ കുട്ടി താരത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് അതിനു പിന്നിലുള്ള സത്യം. കേശുവിന്റെ യാതാര്‍ത്ഥ പേര് അല്‍സാബിത്ത് എന്നാണെങ്കിലും എല്ലാവരുടേയും കേശുകുട്ടനാണ് താരമിപ്പോള്‍. ചേച്ചിയോടും ചേട്ടനോടും വഴക്ക് പിടിച്ചും സ്‌നേഹം കൂടിയും, കുഞ്ഞനുജത്തി പാറുകുട്ടിയും തമ്മിലുള്ള സ്‌നേഹനിമിഷങ്ങളും, അമ്മയെ സഹായിക്കുന്ന നല്ല മകനായും, അച്ഛന്റെ ചെല്ലക്കുട്ടിയായും ഒക്കെ കേശു ഓരോ ദിവസം കഴിയുംതോറും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയാണ്. ഇപ്പോഴിതാ അല്‍സാബിത്ത് കോളജില്‍ ചേര്‍ന്ന വിശേഷമാണ് പങ്കുവെച്ചിരിക്കുന്നത്. 

അമ്മയോടൊപ്പം എത്തിയാണ് താരം കോളജില്‍ അഡ്മിഷന്‍ നേടിയിരിക്കുന്നത്. അല്‍സാബിത്ത് തന്നെയാണീ വിശേഷം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. അമ്മയോടൊപ്പം എത്തിയാണ് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും താരം പറഞ്ഞിട്ടുണ്ട്. അമ്മയൊക്കപ്പവും അദ്ധ്യാപകര്‍ക്കൊപ്പമുള്ള സെല്‍ഫിയും താരം ഇന്‍സ്റ്റായില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വൈക്കം സെയിന്റ് സേവിയേഴ്‌സ് കോളജിലാണ് കോളജ് പഠനത്തിനായി തിരഞ്ഞ് എടുത്തിരിക്കുന്നത്. പൊളിറ്റക്കല്‍ സയന്‍സിന് ഒപ്പം ജേണലിസവും ഉള്ള കോഴ്‌സിനാണ് താരം ചേര്‍ന്നിരിക്കുന്നത്. പ്രേക്ഷകരം ആരാധകരും അല്‍സാബിത്തിന് ആശംസകള്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ചെറുപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വന്ന കുട്ടിയാണ് അല്‍ സാബിത്ത്. ഏഴാം വയസ്സിലാണ് അല്‍സാബിത്ത് അഭിനയം തുടങ്ങിയത്. ഈ പ്രായത്തിനിടെ അധ്വാനിച്ചു വീട്ടിലെ കടങ്ങള്‍ എല്ലാം വീട്ടിയ അല്‍ സാബിത്ത് എല്ലാ ചെറുപ്പക്കാര്‍ക്കും ഒരു മാതൃകയാണ്. ഏതാണ്ട് 25 ലക്ഷത്തോളം വരുന്ന കടബാധ്യതയാണ് അല്‍ സാബിത്ത് വീട്ടിയത്.  അടുത്തിടെ ഒരു കാറും അല്‍ സാബിത്ത് സ്വന്തമാക്കിയിരുന്നു. നാലു വയസുള്ളപ്പോള്‍ ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിച്ചു  കൊണ്ടായിരുന്നു അല്‍ സാബിത്ത് അഭിനയത്തില്‍ തുടക്കം കുറിച്ചത്. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപ്പും മുളകും പരമ്പരയുടെ ഭാഗമായി. പ്രേക്ഷകരുടെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയായതു കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട് കേശുവിനോട്.

ചെറിയ പ്രായത്തിലെ ഉണ്ടായിരുന്ന കഷ്ടപ്പാടുകള്‍ താണ്ടിയാണ് വീട്ടിലെ കടങ്ങളൊക്കെ വീട്ടാന്‍ തനിക്ക് സാധിച്ചത്. പണ്ട് വീട്ടുകാര്‍ ഒരു കച്ചവടം നടത്തിയിരുന്നു. അതില്‍ ഉണ്ടായ നഷ്ടവും വീട് പണിയാന്‍ എടുത്ത കടവും പെരുകി. ലക്ഷങ്ങളുടെ കടബാധ്യതയാണ് പിന്നെ ഉണ്ടായിരുന്നത്. 
'ഇവര്‍ക്ക് പ്രായത്തില്‍ കവിഞ്ഞ പക്വതയാണ്, കുട്ടിത്തം ഇല്ല... എന്നൊക്കെ എന്നെപ്പോലെ ചെറിയ പ്രായത്തിലെ ജോലി ചെയ്യുന്ന കുട്ടികള്‍ക്ക് എപ്പോഴും കേള്‍ക്കേണ്ടി വരുന്ന കാര്യമാണ്. ശരിക്കും ഞങ്ങളും കുട്ടികള്‍ തന്നെയാണ്. കുട്ടികളുടേതായ ചിന്തകളും വിചാരങ്ങളുമേ ഞങ്ങള്‍ക്കും ഉള്ളു.

എന്നാല്‍ കുട്ടികളെപ്പോലെ എപ്പോഴും പെരുമാറാന്‍ പറ്റുന്ന ജീവിതം ആയിരിക്കില്ല ഞങ്ങള്‍ക്കുണ്ടാവുക. കാര്യങ്ങള്‍ കൃത്യമായി സംസാരിക്കേണ്ട ഇടത്ത് അങ്ങനെ പറഞ്ഞാലേ മതിയാകൂ. അതുകൊണ്ട് എല്ലായ്പ്പോഴും അല്പം ജാഗ്രതയുമുണ്ടാവും. നില്‍ക്കേണ്ട പോലെ നില്‍ക്കാന്‍ ഇപ്പോള്‍ പഠിച്ചു. അതുകൊണ്ടുതന്നെ സംസാരിക്കുന്ന കാര്യങ്ങളില്‍ അല്പം ഗൗരവം ഉണ്ടാവുമെന്നും,' താരം മുന്‍പ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 

അല്‍സാബിത്ത് കുഞ്ഞായിരിക്കുമ്‌ബോള്‍ ആണ് താരത്തിന്റെ അച്ഛന്‍ ഉപേക്ഷിച്ചു പോകുന്നത്. പിന്നീടങ്ങോട്ട് പ്രതിസന്ധികളുടെ ഘട്ടങ്ങളിലൂടെയാണ് അല്‍സാബിത്തും അമ്മയുംകടന്നുപോയത്. നാലു സെന്റിലെ വീടു പോലും ജപ്തിയാകുമെന്ന അവസ്ഥ വരെയും എത്തിയിട്ടുണ്ട്. വളരെയേറെ സാമ്ബത്തീക ബുദ്ധിമുട്ടുകള്‍ നേരിട്ട സമയത്താണ് അല്‍സാബിത്തിനു മിനിസ്‌ക്രീനിലേക്ക് അവസരം കിട്ടുന്നത്. പിന്നീട് അഭിനയത്തില്‍ നിന്നുളള സമ്ബാദ്യം കൊണ്ട് ആണ് ഈ കുട്ടി താരം കടങ്ങളെല്ലാംവീട്ടിയത്. മിനി സ്‌ക്രീനില്‍ മാത്രമല്ല, കേശു ഇപ്പോള്‍ സിനിമയിലും താരമാണ്.

alsabith taken admission in college

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES