ജിസം ചെയ്യരുതെന്ന് പലരും ഉപദേശിച്ചു; എനിക്ക് ഭ്രാന്താണെന്ന് മാനേജര്‍ പോലും കരുതി; ചിത്രം തനിക്ക് വഴിത്തിരിവായിരുന്നു; ബിപാഷ ബസു

Malayalilife
ജിസം ചെയ്യരുതെന്ന് പലരും ഉപദേശിച്ചു; എനിക്ക് ഭ്രാന്താണെന്ന് മാനേജര്‍ പോലും കരുതി; ചിത്രം തനിക്ക് വഴിത്തിരിവായിരുന്നു; ബിപാഷ ബസു

ജോണ്‍ അബ്രഹാം, ബിപാഷ ബസു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമിത് സക്സേന സംവിധാനം ചെയ്ത ചിത്രമാണ് ജിസം. ഒരു ഇറോട്ടിക് ത്രില്ലറായി ഒരുങ്ങിയ സിനിമ മികച്ച പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. 

എന്നാല്‍ എന്നാല്‍, പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള ഉള്ളടക്കം കാരണം പലരും ഈ സിനിമ ചെയ്യരുതെന്ന് തന്നെ ഉപദേശിച്ചിരുന്നുവെന്ന് നടി ബിപാഷ ബസു പറഞ്ഞു. തനിക്ക് ഭ്രാന്താണെന്ന് മാനേജര്‍ പോലും കരുതിയെന്നും ബിപാഷ പറഞ്ഞു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് ബിപാഷ ഇക്കാര്യം പറഞ്ഞത്.

കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ 'ജിസം' ചെയ്യുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രമുള്ള ഉള്ളടക്കം നിറഞ്ഞ ചിത്രത്തില്‍ വേഷമിടുന്നതിനെ പലരും എതിര്‍ത്തു. ആളുകളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നടി എന്ന നിലയില്‍ അങ്ങനെയൊരു ചിത്രം ചെയ്യാനാവില്ലെന്നും അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ സിനിമയുടെ കഥ ഒരുപാട് ഇഷ്ടമായെന്നും സിനിമ ചെയ്യാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നുമാണ് ഞാന്‍ മറുപടി പറഞ്ഞത്.'

എനിക്ക് ഭ്രാന്താണെന്ന് മാനേജര്‍ പോലും കരുതി. എന്നാല്‍ അത് എനിക്ക് ഗുണം ചെയ്തു, കാര്യങ്ങള്‍ മാറിമറിഞ്ഞു. സ്ത്രീകള്‍ പെട്ടെന്ന് മുടി ടോംഗ് ചെയ്യാന്‍ തുടങ്ങി. സ്ത്രീകള്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അതുവരെയുണ്ടായിരുന്ന മുന്‍ധാരണകള്‍ എല്ലാം മാറി. അതിനാല്‍ എനിക്ക് അതൊരു വഴിത്തിരിവായിരുന്നു. അതൊരു വളരെ പ്രധാനപ്പെട്ട സിനിമയായിരുന്നു', ബിപാഷ ബസു പറഞ്ഞു.

2003-ല്‍ പുറത്തിറങ്ങിയ 'ജിസം' ഒരു അപ്രതീക്ഷിത ബോക്‌സ് ഓഫീസ് വിജയമായിരുന്നു. ജോണ്‍ എബ്രഹാം വെള്ളിത്തിരയിലേക്ക് അരങ്ങേറ്റംകുറിച്ച സിനിമകൂടിയായിരുന്നു ഇത്. പൂജ ഭട്ട്, സുജിത് കുമാര്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സിനിമയുടെ തിരക്കഥയൊരുക്കിയത് മഹേഷ് ഭട്ട് ആയിരുന്നു. ഗുല്‍ഷന്‍ ഗ്രോവര്‍, രണ്‍വീര്‍ ഷോറി, അനഹിത ഉബ്‌റോയി, ആയിഷ കപൂര്‍ എന്നിവരാണ് സിനിമയില്‍ മറ്റു വേഷങ്ങളില്‍ എത്തിയത്. 2015-ലാണ് ബിപാഷ ബസു അവസാനമായി സിനിമയില്‍ അഭിനയിച്ചത്. കരണ്‍ സിംഗ് ഗ്രോവറുമായുള്ള വിവാഹത്തിനുശേഷം അഭിനയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അവര്‍.

bipasha basu about jism

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES