Latest News

വീട്ടിലെ പ്രായമായ സ്ത്രീകളെ ബെഡ്‌റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും; കാര്യം ചോദിച്ചാല്‍ അമ്മയെപ്പോലെ കാണുന്ന ആളുകള്‍ ആണെന്ന് പറയും;തോക്കിന്റെ വിഷയം അന്വേഷിക്കാന്‍ പോലീസുകാര്‍ വീട്ടില്‍ വന്നപ്പോള്‍ റൂമിലിട്ട് ലോക്ക് ചെയ്തു; എലിസബത്ത് അനുഭവങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
 വീട്ടിലെ പ്രായമായ സ്ത്രീകളെ ബെഡ്‌റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും; കാര്യം ചോദിച്ചാല്‍ അമ്മയെപ്പോലെ കാണുന്ന ആളുകള്‍ ആണെന്ന് പറയും;തോക്കിന്റെ വിഷയം അന്വേഷിക്കാന്‍ പോലീസുകാര്‍ വീട്ടില്‍ വന്നപ്പോള്‍ റൂമിലിട്ട് ലോക്ക് ചെയ്തു; എലിസബത്ത് അനുഭവങ്ങള്‍ പങ്ക് വക്കുമ്പോള്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താനും ബാലയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനുള്ള കാരണം എലിസബത്ത് വെളിപ്പെടുത്തിയത്. മാത്രമല്ല നടനെ കുറിച്ച് പൊതു സമൂഹത്തിന് അറിയാത്തതും എന്നാല്‍ താന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളും എലിസബത്ത് സ്വന്തം യുട്യൂബ് ചാനലില്‍ പങ്കിടുന്ന വീഡിയോകളിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

തന്നെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും പറയാന്‍ പറ്റാത്ത തരത്തിലുള്ള പീ ഡനങ്ങളാണ് നേരിട്ടതെന്നാണ് അമൃത പറഞ്ഞിരുന്നു.  സോഷ്യല്‍ മീഡിയയില്‍ ബാലക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുട്യൂബറായ അജു അലക്‌സ് എന്ന ചെകുത്താനെ കുടുക്കാന്‍ തോക്ക് വിഷയത്തില്‍ ബാല ചെയ്ത ചില പ്രവൃത്തികളും നടന്റെ ചില വഴിവെട്ട ബന്ധങ്ങളേയും കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് എലിസബത്ത്.

അജുവിനെ ഡ്രഗ്‌സ് കേസില്‍ പെടുത്താന്‍ ബാലയ്ക്ക് പദ്ധതിയുണ്ടായിരുന്നതായും എലിസബത്ത് പറയുന്നു. തന്നേയും അത്തരത്തിലുള്ള കേസുകളില്‍ പെടുത്തുമോയെന്ന ഭയത്തോടെയാണ് താന്‍ എയര്‍പോട്ടിലൂടെയും മറ്റും യാത്ര ചെയ്യുന്നതെന്നും അത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള ബന്ധങ്ങള്‍ നടനുണ്ടെന്നും എലിസബത്ത് പറയുന്നു. ചെകുത്താന്റെ വീട്ടില്‍ പോയി വരുമ്പോള്‍ ഇയാളുടെ കൈയ്യില്‍ ഒരു കവര്‍ ഉണ്ടായിരുന്നു. എന്താണ് അതിലെന്ന് എനിക്ക് അറിയില്ല, ഇയാള്‍ വക്കീലിനോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കവറിനുള്ളില്‍ വല്ലതും വെച്ചിട്ട് ചെകുത്താന്‍ എന്ന അജു ചേട്ടനെ പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഇത് കേട്ടപ്പോള്‍ തന്നെ ഞാന്‍ എതിര്‍ത്തു. എതിര്‍ത്ത എനിക്ക് ഭ്രാന്താണെന്ന് വക്കീലിനോട് ഇയാള്‍ പറഞ്ഞു. മോളെ റൂമില്‍ പോയി ചെന്നിരിക്ക് ഇവള്‍ ഇന്ന് മരുന്ന് കഴിച്ചില്ല എന്നൊക്കെയാണ് അയാള്‍ പറയുന്നത്.

വീട്ടിലെ പ്രായമായ സ്ത്രീകളെ ബെഡ്‌റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും. കാര്യം ചോദിച്ചാല്‍ താന്‍ അമ്മയെപ്പോലെ കാണുന്ന ആളുകള്‍ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. തോക്കിന്റെ വിഷയത്തില്‍ അന്വേഷിക്കാന്‍ പോലീസുകാര്‍ വീട്ടില്‍ വന്നപ്പോള്‍ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാള്‍. ഞാന്‍ പുറത്തേക്ക് ഇറങ്ങിയാല്‍ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വെച്ചത്. ഈ പ്രശ്‌നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങള്‍ സെപ്പറേറ്റ് ആയത്. ഞങ്ങള്‍ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസില്‍ പെടുത്താന്‍ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ്.

ഇയാളുടെ വീട്ടില്‍ വരുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ ഇടക്ക് പോലീസ് പിടിച്ചിരുന്നു. സത്യത്തില്‍ ഞാന്‍ ഇത് പറഞ്ഞത് എനിക്കും പേടിയുണ്ട് ഇയാള്‍ വല്ല ഡ്രഗ്‌സും വെച്ച് എന്നേയും ഇതുപോലെ പിടിപ്പിക്കുമോയെന്ന്. പുള്ളി ഇപ്പോള്‍ മിണ്ടാതെ ഇരിക്കുന്നതാണ്. അധികം വൈകാതെ അയാള്‍ പകരം വീട്ടും. ആരും ശ്രദ്ധിക്കാതെ ഇരിക്കുമ്പോഴാകും എനിക്ക് നേരെ ഉള്ള അറ്റാക്ക്. ഞാന്‍ വല്ല വണ്ടിയും ഇടിച്ച് മരിച്ചാല്‍ പോലും ആളുകള്‍ അറിയില്ല. പുറകില്‍ ഇയാളാകും എന്നാണ് എലിസബത്ത് പറഞ്ഞത്. 

ഇതിനോടകം ബാലയ്‌ക്കെതിരെ എലിസബത്ത് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുവെങ്കിലും നടന്‍ ഇതുവരെയും ഒന്നിനും കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്റെ പക്കലുള്ള വിലകൂടിയ ആഢംബര വസ്തുക്കളെ കുറിച്ച് എലിസബത്ത് നടത്തിയ വെളിപ്പെടുത്തലുകള്‍ വൈറലായിരുന്നു.

ബാല തന്റേതെന്ന് പറഞ്ഞ് പ്രദര്‍ശിച്ച വെര്‍സാസ് സണ്‍ഗ്ലാസ് പോലും നടന്‍ പണം കൊടുത്ത് വാങ്ങിയതല്ലെന്നും പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നിന്നും എടുത്തതാണെന്നുമാണ് എലിസബത്ത് വെളിപ്പെടുത്തിയത്. 
പിന്നാലെ എലിസബത്തിന് മറുപടിയെന്ന പോലെ ബാലയും ഒരു വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ ഭാര്യ കോകിലയ്‌ക്കൊപ്പം വിവിധ ബ്രാന്റുകളുടെ സണ്‍ ഗ്ലാസുകള്‍ ധരിച്ച് നില്‍ക്കുന്ന വീഡിയോയ്‌ക്കൊപ്പമായിരുന്നു നടന്റെ മറുപടി. 'പൊയ് സൊല്ല കൂടാത് കാതലീ' എന്ന തമിഴ് സോങ്ങും വീഡിയോയ്ക്ക് ബാഗ്രൗണ്ട് മ്യൂസിക്കായി ബാല ചേര്‍ത്തിരുന്നു. 

ഒരിക്കലും നിങ്ങളുടെ മനസ്‌നെ കൈവിടരുത് എന്നാണ് ബാല കുറിച്ചത്. ഒപ്പം താന്‍ നിരന്തരമായി വാക്കുകളാല്‍ പീഡിപ്പിക്കപ്പെടുകയാണെന്നും നടന്‍ കുറിച്ചു. എല്ലാ ദിവസവും രാവിലെ ഞാന്‍ വാക്കുകളാല്‍ പീഡിപ്പിക്കപ്പെടുന്നു. എന്നെ മാത്രമല്ല എന്റെ കുടുംബത്തേയും. ആളുകള്‍ക്ക് പോസിറ്റീവായി ഇരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. ഇന്ന് ഡ്യൂപ്ലിക്കേറ്റ് കൂളറുകളെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു. അത് കുഴപ്പമില്ല. കാരണം ഇതിലും വലിയ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സമയം വരട്ടെ... എന്നാണ് ബാല കുറിച്ചത്.

വിവാഹം ബന്ധം വേര്‍പിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്‌ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ എലിസബത്തിനെ ടാര്‍ഗറ്റ് ചെയ്ത് സൈബര്‍ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളില്‍ താന്‍ അനുഭവിച്ച കാര്യങ്ങള്‍ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇപ്പോഴത്തെ ഭാര്യ കോകിലയ്‌ക്കൊപ്പം തമിഴ്‌നാട്ടിലാണ് ബാല. അവിടെ വെച്ച് പങ്കുവെച്ച വീഡിയോയില്‍ കോകിലയുടെ അമ്മയെയും മുത്തശ്ശിയെയും കാണാമായിരുന്നു. ആദ്യമായാണ് കോകിലയുടെ കുടുംബാംഗങ്ങള്‍ ബാലയുടെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തന്റെയും കോകിലയുടേയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതത്തിനായി കോകിലയുടെ അമ്മ അടുത്തിടെ തിരുപ്പതിയില്‍ പോയി തല മുണ്ഡനം ചെയ്തിരുന്നു.

elizabeth udayan shared new video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES