Latest News

ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിത്വം;  കെജിഎഫി'ലെ 'കാസിം ചാച്ച'യെ അറിയാത്തവര്‍ ചുരുക്കം; ഒടുവില്‍ അര്‍ബുദം ബാധിച്ച് അന്ത്യം; നടന്‍ ഹരീഷ് റായ് വിടവാങ്ങുമ്പോള്‍

Malayalilife
 ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിത്വം;  കെജിഎഫി'ലെ 'കാസിം ചാച്ച'യെ അറിയാത്തവര്‍ ചുരുക്കം; ഒടുവില്‍ അര്‍ബുദം ബാധിച്ച് അന്ത്യം; നടന്‍ ഹരീഷ് റായ് വിടവാങ്ങുമ്പോള്‍

കന്നഡ സിനിമാലോകത്തെ പ്രമുഖ നടനും 'കെജിഎഫ്' ചിത്രങ്ങളില്‍ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹരീഷ് റായ് (55) അന്തരിച്ചു. ഒരു വര്‍ഷത്തിലേറെയായി തൈറോയ്ഡ് അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ചയാണ് അദ്ദേഹം വിടവാങ്ങിയത്. നിരവധി കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഹരീഷ് റായ്, 'ഓം', 'സമര', 'ബാംഗ്ലൂര്‍ അണ്ടര്‍വേള്‍ഡ്', 'ജോഡിഹക്കി', 'രാജ് ബഹാദൂര്‍', 'സഞ്ജു വെഡ്സ് ഗീത', 'സ്വയംവര', 'നല്ല', എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. എന്നാല്‍, 2018-ല്‍ പുറത്തിറങ്ങിയ 'കെജിഎഫ്: ചാപ്റ്റര്‍ 1'ലും തുടര്‍ന്ന് 2022-ല്‍ പുറത്തിറങ്ങിയ 'കെജിഎഫ്: ചാപ്റ്റര്‍ 2'വിലും അദ്ദേഹം അവതരിപ്പിച്ച കാസിം ചാച്ച എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

കാന്‍സര്‍ രോഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നതായി അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. രോഗത്തെക്കുറിച്ചും ചികിത്സയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ചും ഹരീഷ് റായ് മുന്‍പ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. തന്റെ ചികിത്സയ്ക്കായി വലിയ തുക ആവശ്യമായി വരുന്നുണ്ടെന്നും, ഒരു പ്രത്യേക കുത്തിവയ്പ്പിന് 3.55 ലക്ഷം രൂപ ചിലവുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

63 ദിവസത്തെ ഒരു ചികിത്സാ ചക്രത്തില്‍ മൂന്ന് കുത്തിവയ്പ്പുകള്‍ ആവശ്യമാണെന്നും, ഒരു ചക്രത്തിന് ഏകദേശം 10.5 ലക്ഷം രൂപയോളം ചിലവു വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമാന രോഗികള്‍ക്ക് 20 കുത്തിവയ്പ്പുകള്‍ വരെ വേണ്ടിവരുമെന്നും, മൊത്തം ചികിത്സാ ചെലവ് 70 ലക്ഷം രൂപയോളം എത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 

'കെജിഎഫ്' നായകന്‍ യാഷ് താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും, മുന്‍പ് പലതവണ സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് എപ്പോഴും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്നും ഹരീഷ് റായ് മുന്‍പ് പറഞ്ഞിരുന്നു. 'യാഷ് എന്നെ മുന്‍പ് സഹായിച്ചിട്ടുണ്ട്. എനിക്ക് എപ്പോഴും അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരിക്കാന്‍ കഴിയില്ല. ഒരാള്‍ക്ക് എന്തുമാത്രം സഹായം ചെയ്യാന്‍ കഴിയും? അദ്ദേഹമിതറിഞ്ഞാല്‍ തീര്‍ച്ചയായും എന്റെ കൂടെ നില്‍ക്കുമെന്ന് എനിക്കറിയാം. ഒരു കോള്‍ മാത്രം അകലെയാണ് അദ്ദേഹം,' എന്ന് ഹരീഷ് റായ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തന്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളെക്കുറിച്ചും ചികിത്സാ ചെലവുകളെക്കുറിച്ചും തുറന്നുപറഞ്ഞ നടന്‍, സഹായം അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കന്നഡ സിനിമാ ലോകത്തിന് വലിയ നഷ്ടമാണ്. നാടകങ്ങളില്‍ നിന്ന് അഭിനയ രംഗത്തേക്ക് കടന്നുവന്ന ഹരീഷ് റായ്, കാലങ്ങളായി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. 

Read more topics: # ഹരീഷ് റായ്
harish rai obit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES