ഗോഡ്ഫാദര്‍ ഇല്ലാതെ തുടക്കം; ഇന്ന് മലയാള സിനിമയുടെ യുവരാജാവ് പദവിയിലേക്കുള്ള യാത്രയില്‍; മലര്‍വാടി ആര്‍ട്‌സ് ക്ലബ് ഇറങ്ങി 13 വര്‍ഷം തികയുമ്പോള്‍ നിവിന്‍ പോളിയും തിളക്കത്തില്‍

Malayalilife
topbanner
 ഗോഡ്ഫാദര്‍ ഇല്ലാതെ തുടക്കം; ഇന്ന് മലയാള സിനിമയുടെ യുവരാജാവ് പദവിയിലേക്കുള്ള യാത്രയില്‍; മലര്‍വാടി ആര്‍ട്‌സ് ക്ലബ് ഇറങ്ങി 13 വര്‍ഷം തികയുമ്പോള്‍ നിവിന്‍ പോളിയും തിളക്കത്തില്‍

ജൂലൈ 16..മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം റിലീസ് ചെയ്തിട്ട് 13 വര്‍ഷം. അതോടൊപ്പം നിവിന്‍ എന്ന സാധാരണക്കാരനില്‍ നിന്ന് താരത്തിലേക്കുള്ള യാത്രയുടെ ആദ്യ വലിയ ചുവടുവയ്പ്പ്. 'താരം' എന്ന ചിത്രത്തിന്റെ റിലീസ് വരാനിരിക്കെ സൂപ്പര്‍താരം നിവിന്റെ ചിത്രങ്ങള്‍ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഹനീഫ് അദേനി - നിവിന്‍ പോളി ചിത്രം 'രാമചന്ദ്ര ബോസ് & കോ' യ്ക്കായി ഇപ്പോള്‍ തന്നെ അഡ്വാന്‍സ് ബുക്കിങ്ങുകള്‍ ആരംഭിച്ചത് തന്നെ നിവിന്‍ എന്ന താരത്തിന്റെ വളര്‍ച്ചയുടെ ഉദാഹരണം.

പ്രകാശനില്‍ നിന്ന് മൊയ്തുവിലേക്കുള്ള യാത്ര ചെറുതായിരുന്നില്ല. മലര്‍വാടിയുടെ ഓഡിഷന് കാല്‍ ഒടിഞ്ഞാണ് നിവിന്‍ എത്തിയതെന്ന് വിനീത് ശ്രീനിവാസന്‍ പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് രണ്ട് കാല്‍ ഉറച്ച് വെച്ച് തല ഉയര്‍ത്തി മലയാള സിനിമയുടെ യുവരാജാവായി മാറിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ ഉണ്ട്. 

ആദ്യ ചിത്രം സമ്മാനിച്ച വിനീത് ശ്രീനിവസാനില്‍ നിന്ന് തന്നെയാണ് നിവിന്റെ സിനിമ കരിയറില്‍ ബ്രേക്ക് ത്രൂ ആയി 'തട്ടത്തിന്‍ മറയത്ത് ' എത്തുന്നത്. വിനോദ് ഇന്നും കമിതാക്കള്‍ കോപ്പി അടിക്കുന്ന കഥാപാത്രമാണ്. 2013ല്‍ നേരം എത്തുന്നു. അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ നേരം 2015ല്‍ റിലീസായ 'പ്രേമം' എന്ന ചിത്രത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് മാത്രമായിരുന്നെന്ന് അന്ന് ആരും കരുതിയിരുന്നില്ല. 2014ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് 2 ചിത്രങ്ങള്‍ക്കായി നേടി. 1983 & ബാംഗ്ലൂര്‍ ഡെയ്‌സ്. രമേഷനെയും 'ക്യൂട്ട് കുട്ടനെയും' പ്രേക്ഷകര്‍ ആഘോഷിച്ചു. കോളേജ് യുവാക്കള്‍ ഓം ശാന്തി ഓശാനയിലെ 'ഗിരി'യെയും പ്രേമത്തിലെ 'ജോര്‍ജിനെയും അനുകരിച്ചു. 2015 കോളേജില്‍ എന്ത് പരിപാടി നടന്നാലും വെള്ള മുണ്ട്, കറുത്ത ഷര്‍ട്ട്.. അത് നിര്‍ബന്ധമായിരുന്നു. ജോര്‍ജിന്റെ വഴിയേ പോയി കേരളത്തിലെ കലാലയങ്ങള്‍.

1983 ല്‍ എബ്രിഡ് ഷൈന്‍ നേടിയെടുത്ത വിശ്വാസം ചെറുതായിരുന്നില്ല. 'പോളി ജൂനിയര്‍' പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മാതാവായി. ആക്ഷന്‍ ഹീറോ ബിജുവിലൂടെ. എസ് ഐ ബിജു പൗലോസിനെ പോലെ ഇന്നത്തെ കേരളത്തിലെ പൊലീസുകാര്‍ മാറിയിരുന്നെങ്കില്‍ എന്ന് കേരളത്തില്‍ ഉള്ള ഓരോ മനുഷ്യരെയും ചിന്തിപ്പിച്ചു. രണ്ടാം ഭാഗം ഉടനുണ്ടാവുമ്പോള്‍ എസ് ഐ ബിജു പൗലോസ് രണ്ടിരട്ടി ശക്തിയോടെ തന്നെ തിരിച്ചെത്തുമെന്ന വലിയ പ്രതീക്ഷ ആരാധകര്‍ക്ക് മാത്രമല്ല സമൂഹത്തിലെ ഓരോ വ്യക്തിക്കും ഉണ്ടെന്ന അത്ഭുത കാഴ്ച. 

മൂത്തോനിലൂടെ 2020ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (സ്പെഷ്യല്‍ മെന്‍ഷന്‍) വീണ്ടും നിവിനെ തേടിയെത്തി. അക്ബര്‍ ആയി നിറഞ്ഞാടിയ നിവിനെ കണ്ട് സിനിമ കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രേക്ഷകരുടെ വീഡിയോകള്‍ ഇന്നും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചവിഷയമാണ്. ഐതിഹാസിക കഥാപാത്രമായ 'കായംകുളം കൊച്ചുണ്ണിയെ' അവതരിപ്പിച്ച നിവിന്‍ കള്ളനെ പോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. 

വ്യത്യസ്തമായ ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നത് നിവിന്റെ ഹൈലൈറ്റ് ഫാക്ടറാണ്. 2020ല്‍ ക്ലാസ്സിക് മൂത്തോന്‍ സമ്മാനിച്ചെങ്കില്‍ 2021ല്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ തീര്‍ത്തും വ്യത്യസ്തമായ കോമഡി ജോണര്‍ ചിത്രം 'കനകം കാമിനി കലഹം' നിവിന്‍ നിര്‍മിക്കുകയും ചെയ്തു. 

2022ല്‍ റിലീസായ എബ്രിഡ് ഷൈന്‍ ചിത്രം 'മഹാവീര്യര്‍', മലയാളി പ്രേക്ഷകര്‍ ഇന്നുവരെ കാണാത്ത ജോണര്‍ സമ്മാനിച്ച ചിത്രം പുതിയ തലങ്ങളിലേക്കാണ് പ്രേക്ഷകരുടെ ചിന്താഗതിയെ മാറ്റിയത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം പടവെട്ടും കോമഡി എന്റര്‍ടെയിനര്‍ ചിത്രം സാറ്റര്‍ഡേ നൈറ്റ് ഒരു നടന്‍ എന്ന നിലയിലും എത്രമാത്രം വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങള്‍. 

തമിഴില്‍ 'റിച്ചി' എന്ന ചിത്രം നിവിന്റെ ഫാന്‍സ് റീച്ച് വര്‍ധിപ്പിച്ചു. രാം സംവിധാനം ചെയ്യുന്ന ഏഴ് കടല്‍ ഏഴ് മലയ് വളരെയധികം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. രാമചന്ദ്ര ബോസ് & കോ, താരം, ആര്യന്‍ ഗിരിജ വല്ലഭന്‍ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി അന്നൗന്‍സ് ചെയ്തതും ചെയ്യാത്തതുമായ ഒരുപാട് ചിത്രങ്ങള്‍ നിവിന്റേതായി പുറത്ത് വരാനിരിക്കുന്നു. 

ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് നിവിന്റെ ജീവിതം. സിനിമയില്‍ ഗോഡ്ഫാദര്‍ ഉണ്ടെങ്കില്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളു എന്ന് പറഞ്ഞവരുടെ മുഖത്ത് അടിച്ച അടിയാണ് നിവിന്റെ ജീവിതം. നിവിന്‍ പോളിയില്‍ നിന്ന് മലയാളികളുടെ അച്ചായനിലേക്കുള്ള ജീവിതം

Read more topics: # നിവിന്‍
nivin pauly FIRST movie malarvadi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES