പല കാരണങ്ങളാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു; പക്ഷേ എനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല', പ്രഭുദേവയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് മുന്‍ ഭാര്യ റംലത്ത് പറയുന്നു 

Malayalilife
 പല കാരണങ്ങളാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു; പക്ഷേ എനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല', പ്രഭുദേവയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് മുന്‍ ഭാര്യ റംലത്ത് പറയുന്നു 

നടനും സംവിധായകനുമായ പ്രഭുദേവയുമായി വേര്‍പിരിഞ്ഞ് 14 വര്‍ഷത്തിന് ശേഷം മൗനം വെടിഞ്ഞിരിക്കുകയാണ് മുന്‍ഭാര്യ റംലത്ത്. ഒരു തമിഴ് മാധ്യമത്തിലാണ് പ്രഭുദേവയെക്കുറിച്ച് റംലത്ത് മനസ് തുറന്നത്. നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അത് സ്വീകരിക്കാനുള്ള പക്വത നമുക്ക് ഉണ്ടായിരിക്കണം. പല കാരണങ്ങളാല്‍ തങ്ങള്‍ വേര്‍പിരിഞ്ഞു, പക്ഷേ തനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല എന്നും റംലത്ത് പറഞ്ഞു. 

വിവാഹമോചിതരാണെങ്കിലും മക്കളെ വളര്‍ത്തുന്നതില്‍ പ്രഭുദേവയുടെ പിന്തുണ വളരെ വലുതായിരുന്നുവെന്നും റംലത്ത് കൂട്ടിച്ചേര്‍ത്തു. പിരിഞ്ഞതിനുശേഷം തന്നേക്കുറിച്ച് മോശമായി ഒന്നും പ്രഭുദേവ പറഞ്ഞിട്ടില്ല. അങ്ങനെയൊരാളെക്കുറിച്ച് താനും മോശമായി പറയില്ലെന്നും റംലത്ത് പറഞ്ഞു. പ്രഭുദേവ നല്ലൊരു അച്ഛനാണ്. 'മക്കളെന്നാല്‍ അദ്ദേഹത്തിന് ജീവനാണ്. ഇരുവരുമായി അദ്ദേഹം വളരെയധികം അറ്റാച്ച്ഡ് ആണ്. 

എന്തുണ്ടെങ്കിലും പരസ്പരം പറയുന്ന അച്ഛനും മക്കളുമാണ് അവര്‍. കുട്ടികളെ ഭക്ഷണമൂട്ടുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നയാളാണ്. മക്കള്‍ക്ക് എന്താണ് ഇഷ്ടം അതു മാത്രമേ അദ്ദേഹം ചെയ്യൂ, 
അവര്‍ക്കിഷ്ടമില്ലാത്തതൊന്നും ചെയ്യാറില്ല', -റംലത്ത് വ്യക്തമാക്കി. 'ജീവിതത്തില്‍ ഒരു ഘട്ടമായപ്പോള്‍ മക്കളെ ഒറ്റയ്ക്ക് നോക്കേണ്ട ഘട്ടം വന്നു. വിവാഹമോചിതരായെങ്കിലും പ്രഭുദേവയുടെ പിന്തുണ നന്നായുണ്ടായിരുന്നു. അത് ഈ നിമിഷം വരെയുമുണ്ട്. കുട്ടികളേക്കുറിച്ചുള്ള എന്തു വിഷയവും പരസ്പരം ചര്‍ച്ച ചെയ്തതിനു ശേഷമാണ് അവരോട് പറയുകയെന്നും' റംലത്ത് കൂട്ടിച്ചേര്‍ത്തു. 

1995 ലാണ് പ്രഭുദേവയും റംലത്തും തമ്മില്‍ വിവാഹിതരായത്. ഇരുവര്‍ക്കും മൂന്ന് ആണ്‍മക്കളാണുള്ളത്. മൂത്തമകന്‍ 2008 ല്‍ അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചു. പ്രഭുദേവ നയന്‍താരയുമായി പ്രണയത്തിലായതിനു ശേഷമാണ് റംലത്ത് വിവാഹമോചനം നേടിയത്. 2011 ലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. 2012 ല്‍ നയന്‍താരയുമായും പ്രഭുദേവ വേര്‍പിരിഞ്ഞു. പിന്നീട് ഡോക്ടര്‍ ഹിമാനി സിങ്ങിനെ പ്രഭുദേവ വിവാഹം ചെയ്യുകയും ചെയ്തു. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടിയുമുണ്ട്.

prabhudeva ex wife ramlath

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES