Latest News

2018 ല്‍ എന്റെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ ബാബുരാജിനെ പണം ഏല്‍പ്പിച്ചു; ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരില്‍ ഉണ്ടായിരുന്ന കെഎഫ് സയുടെ ലോണ്‍ കുടിശ്ശിക അടച്ച് തീര്‍ത്തു ജപ്തി ഒഴിവാക്കി; നടന്‍ ബാബുരാജിനെതിരെ ആരോപണം ഉന്നയിച്ച് സരിത നായര്‍ 

Malayalilife
2018 ല്‍ എന്റെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ ബാബുരാജിനെ പണം ഏല്‍പ്പിച്ചു; ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരില്‍ ഉണ്ടായിരുന്ന കെഎഫ് സയുടെ ലോണ്‍ കുടിശ്ശിക അടച്ച് തീര്‍ത്തു ജപ്തി ഒഴിവാക്കി; നടന്‍ ബാബുരാജിനെതിരെ ആരോപണം ഉന്നയിച്ച് സരിത നായര്‍ 

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന്‍ ബാബുരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സരിത എസ് നായര്‍ രംഗത്ത് വന്നപ്പോള്‍ ചര്‍ച്ചയായത് മോഹന്‍ലാലിന്റെ പേരും. ബാബുരാജ് ഒരു ചതിയന്‍ ആണെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് യോഗ്യനല്ലെന്നും സരിത നായര്‍ ആരോപിച്ചിരുന്നു. സരിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. തന്റെ ചികിത്സാ സഹായത്തിനായി നടന്‍ മോഹന്‍ലാല്‍ നല്‍കിയ പണം ബാബുരാജ് വക മാറ്റി സ്വന്തം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ലോണ്‍ കുടിശ്ശിക തീര്‍ത്ത് ജപ്തി ഒഴിവാക്കിയ എന്നാണ് സരിതയുടെ പ്രധാന ആരോപണം. ഇതിനോട് ബാബുരാജ് പ്രതികരിച്ചിട്ടില്ല. മോഹന്‍ലാലും വിവാദത്തില്‍ മൗനം പാലിക്കുകയാണ്. 

സരിതയുടെ കുറിപ്പ് ഇങ്ങനെ:

അമ്മ (എ എം എം എ) സിനിമാതാരങ്ങളുടെ 'അമ്മ' എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതില്‍ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോള്‍ ചോദ്യം വരുന്നതെന്നറിയാം. ആ സംഘടനയില്‍ എനിക്ക് യാതൊരു റോളും ഇല്ല .ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്.

പക്ഷേ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ ഒരാള്‍ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണെന്ന് കണ്ടപ്പോള്‍ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്. ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന... ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാന്‍ ഉള്ളത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാള്‍ ചതിയന്‍ ബാബുരാജ് @ ബാബുരാജ് ജേക്കബ് ആണല്ലോ എന്നത് കൊണ്ട് മാത്രമാണ്, ഇനി അതേപ്പറ്റി പറയാതിരിക്കാന്‍ ആകില്ല എന്ന് തോന്നിപ്പോയി.

2018 ല്‍ അതായത് എനിക്ക് അസുഖങ്ങളുടെ പ്രാരംഭഘട്ടത്തില്‍ നല്ലൊരു ചികിത്സ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു. 2018 ല്‍ എന്റെ ചികിത്സയ്ക്കായി ശ്രീ .മോഹന്‍ലാല്‍ ബാബുരാജിനെ പണം ഏല്‍പ്പിച്ചു. ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരില്‍ ഉണ്ടായിരുന്ന ഗഎഇ ( ഗലൃമഹമ എശിമിരശമഹ ഇീൃുീൃമശേീി)  യുടെ ലോണ്‍ കുടിശ്ശിക തുക അടച്ച് തീര്‍ത്തൂ ജപ്തി ഒഴിവാക്കി.

എന്നോട് മാത്രമാണോ എന്ന് ഞാന്‍ അന്വേഷിച്ചു. അല്ല.ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകള്‍ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നില്‍ക്കുന്നത്. ദുബായിലെ ഒരു വന്‍ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്‌പോര്‍ട്ട്, റസിഡന്റ് കാര്‍ഡ് കോപ്പി ഞാനിവിടെ നല്‍കുന്നുണ്ട് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.

ഇദ്ദേഹം അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാന്‍ അറിയില്ല. സ്ത്രീ അഭിനേതാക്കള്‍ കൂടെ ഉള്‍പ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആര്‍ക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാന്‍ പറ്റുകയുള്ളൂ... സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്‌നമല്ല. ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയര്‍ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്?

ഞാന്‍ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു. പിന്നീട് പലര്‍ക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു. ആ പരാതി അങ്ങനെ തന്നെ നില നിലനില്‍ക്കുന്നുണ്ട്. 'അമ്മ' യുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ഒരാളല്ല ഈ ബാബുരാജ്....'' എന്നാണ് സരിത നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം കെ.എഫ്.സിയ്ക്ക് ബാബുരാജ് നല്‍കിയ കത്ത്, പാസ്‌പോര്‍ട്ട്, റസിഡന്റ് കാര്‍ഡ് കോപ്പി എന്നിവയും സരിത പങ്കുവച്ചിട്ടുണ്ട്

മോഹന്‍ലാലിന് സരിതയെ അറിയാമെന്ന വസ്തുത നേരത്തേയും മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതിന് പിന്നിലെ കാരണം സരിത തന്നെ പറയുകയും ചെയ്തിട്ടുണ്ട്.  കൂടാതെ ബാബുരാജ് കേരളത്തിന് ദുബായിലും ആയി സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ദുബായിലെ ഒരു വലിയ സാമ്പത്തിക തട്ടിപ്പ് കാരണമാണ് അയാള്‍ അവിടേക്ക് തിരികെ പോകാത്തത് എന്നും സരിത പറയുന്നു. 

നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ബാബുരാജിനെതിരെയും സരിതക്കെതിരെയും നിരവധിപേര്‍ കമന്റ് ബോക്സില്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിവാദത്തോടൊപ്പം എന്തിനാണ് മോഹന്‍ലാല്‍ സരിതയ്ക്ക് ചികില്‍സാ സഹായം നല്‍കിയതെന്ന ചോദ്യവും ഉയര്‍ന്നു. 

സരിതയുടെ പോസ്റ്റില്‍ ചില അഭിപ്രായ പ്രകടനങ്ങള്‍ എത്തുന്നുണ്ട്. 40 ലക്ഷം ഒക്കെ തരാന്‍ മാത്രം താനും ലാലും തമ്മില്‍ ന്താ ഇത്ര ബന്ധം... അമ്മ സംഘടനയില്‍ വയ്യാതിരുന്ന ഒരുപാട് പേരുണ്ട് അവരെ പോലും സംഘടനയോ വ്യക്തികളോ തിരിഞ്ഞു പോലും നോക്കാത്ത ആള്‍ക്കാര്‍ ഒരു സിനിമയില്‍ പോലും നല്ല വേഷം ചെയ്യാത്ത താങ്കളെ ഇത്രേം എമൗണ്ട് തന്നു സഹായിക്കാന്‍ ന്താ കാരണം... ലാലിന്റ wife അറിഞ്ഞിട്ടുണ്ടോ ഇത്.. ആന്റണി അറിഞ്ഞിട്ടുണ്ടോ ഇത്.. ആന്റണി അറിയാതെ ഒരു കാര്യവും ചെയ്താ ലാല്‍ ബാബുരാജിനെ ന്തിന് ഏല്‍പ്പിച്ചു ഇങ്ങനെ നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്.
 

saritha nair about baburaj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES