ശനിയാഴ്ച രാത്രിയിലാണ് നിലമ്പൂരിനെ നടുക്കിയ സംഭവം നടക്കുന്നത്. പന്നിക്കെണിയില്‍ നിന്നും അനന്തു എന്ന പത്താം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളികഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് ആ ദാരുണ സംഭവം നടക്കുന്നത്. കളി കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം എന്നും വെള്ളക്കട്ടയിലെ തോട്ടില്‍ പോയി മീന്‍ പിടിക്കുന്ന ശീലം അനന്തുവിന് ഉണ്ടായിരുന്നു. ശനിയാഴ്ചയും അത് മുടക്കിയില്ല. വെള്ളക്കട്ടയിലെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം നടക്കുന്നത്. കാട്ടുപ്പന്നിയെ പിടിക്കുന്നതിനായി വൈദ്യുതി ലൈനില്‍ നിന്ന് അനധികൃതമായി കേബിള്‍വഴി ബന്ധിപ്പിച്ച കമ്പി വേലിയില്‍ തട്ടിയാണ് അപകടത്തിനിടയാക്കിയത്. അനന്തുവിനൊപ്പം ഉണ്ടായിരുന്ന യദു, ഷാനു എന്നിവര്‍ക്കും പരിക്കേറ്റു. മൂന്ന് പേരെയും ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ അനന്തു മാത്രം മരിക്കുകയായിരുന്നു. മറ്റ് രണ്ടുപേരുടെയും അപകടനില തരണം ചെയ്തു. കൂട്ടാരന്‍ മരിച്ചെന്ന വിവരം ഇതുവരെ ഇവര്‍ രണ്ട് പേരും അറിഞ്ഞിട്ടില്ല.
അനന്തുവിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതിയെ പിടികൂടിയിട്ടുണ്ട്. അവിടെ താമസിക്കുന്ന വിനീഷ് എന്നയാളെയാണ് പിടികൂടിയത്. അനന്തുവിനും കൂട്ടുകാര്‍ക്കും ഷോക്കേല്‍ക്കുമ്പോള്‍ ഇയാള്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ കുട്ടികളെ രക്ഷിക്കാന്‍ തയ്യാറായില്ല. ആളുകള്‍ കൂടിയപ്പോള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പണവും ഡ്രെസ്സുകളും എടുത്ത് വെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒളിവില്‍ പോകാനായിരുന്നു ഇയാളുടെ ഉദ്ദേശ്യം. എന്നാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
'സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് നിലമ്പൂര്‍ വഴിക്കടവില്‍ 3 കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരു മരണമടയുകയും ചെയ്ത ദാരുണ അപകടമുണ്ടായത്. കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നു. തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും മിന്‍പിടിക്കുന്ന കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവത്കരണം നടത്താറുള്ളതാണ്.
വഴിക്കടവ് വെള്ളക്കെട്ടയിലെ വീട്ടിലെ പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം കുട്ടിക്കുന്ന് ശ്മശാനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്‌കാരം നടത്തിയത്. ഒരു നാടിന്റെ മുഴുവന്‍ യാത്രാ മൊഴി ഏറ്റുവാങ്ങി അനന്തു വിടപറഞ്ഞു. അവന്‍ യാത്ര പറയുമ്പോള്‍ ആ നാടാകെ വിങ്ങലോടെ നോക്കി നിന്നു. അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയവരാര്‍ക്കും കണ്ണീര്‍ ഉതിര്‍ക്കാതെ മടങ്ങാനായില്ല. മകന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഉള്ളുലഞ്ഞ ആ കുടുംബത്തിനെ ആശ്വസിപ്പിച്ചും ദുഖത്തില്‍ പങ്കു ചേര്‍ന്നും നൂറുകണക്കിന് മനുഷ്യരാണ് വെള്ളക്കെട്ടയിലെ വീട്ടിലേക്ക് എത്തിയത്. വീണ്ടും കാണാം എന്ന് പറഞ്ഞ് മടങ്ങിയ സുഹൃത്തിനെ അവസാനമായി കണാനെത്തിയ സഹപാഠികള്‍ക്കും കണ്ണീരടക്കാനായില്ല.
ഒരിക്കലും മറക്കാന്‍ പറ്റില്ല. നല്ല മോനായിരുന്നു. എട്ടാം ക്ലാസിലാണ് അനന്തു ആ സ്‌കൂളില്‍ എത്തച്ചേര്‍ന്നത്. നല്ല പാട്ടുക്കാരന്‍. സ്‌കൂളിലെ എല്ലാ കാര്യത്തിലും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന. ഇത് പറയുമ്പോള്‍ ആ അധ്യാപികയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ആ കണ്ണീരില്‍ നിന്് തന്നെ മനസ്സിലാക്കാം അനന്തു ആ സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് പൊതുദര്‍ശനത്തിന് സ്‌കൂളില്‍ അനന്തുവിനെ എത്തിക്കുന്നത്. 10 മിനിറ്റ് മാത്രമാണ് സ്‌കൂളില്‍ വച്ചത്. പിന്നീട് വീട്ടിലെത്തിച്ചതോടെ സങ്കടക്കലായി മാറി നാട്. അവന്റെ മൃതശരീരം വീട്ടിലേക്ക് വക്കുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും കരച്ചില്‍ അവിടെ കൂടി നിന്നവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വീടിന് താങ്ങാകേണ്ട മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കാന്‍ കഴിയുന്നത്്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍ എന്നിങ്ങനെ അനന്തുവിന് അന്ത്യോപചാരമെത്തിക്കാന്‍ നിരവധിയാളുകളാണ് വെള്ളക്കെട്ടയിലെ വീട്ടിലേക്കെത്തിയത്. വീടിന്റെ സമീപത്തെ സ്മശാനത്തില്‍ അവനുറങ്ങുമ്പോള്‍ ഒരു നാടിന്റെ മുഴുവന്‍ നോവായി, വിങ്ങലായി ബാക്കിയാവുകയാണ് അനന്തു.