Latest News

ആ ക്ലാസ്മുറിയില്‍ ഇനി അനന്തുവിന്റെ പാട്ടില്ല; പാട്ടില്‍ മാത്രമല്ല പഠനത്തിലും മിടുക്കന്‍; വിങ്ങലായി അനന്തു; കണ്ണീരോടെ വിട നല്‍കി നാട്; വേര്‍പാട് താങ്ങാനാകാതെ ഉറ്റവരും ഉടയവരും

Malayalilife
ആ ക്ലാസ്മുറിയില്‍ ഇനി അനന്തുവിന്റെ പാട്ടില്ല; പാട്ടില്‍ മാത്രമല്ല പഠനത്തിലും മിടുക്കന്‍; വിങ്ങലായി അനന്തു; കണ്ണീരോടെ വിട നല്‍കി നാട്; വേര്‍പാട് താങ്ങാനാകാതെ ഉറ്റവരും ഉടയവരും

ഒരു നാടിന്റെ മുഴുവന്‍ യാത്രാ മൊഴി ഏറ്റുവാങ്ങി അനന്തു വിടപറഞ്ഞു. അവന്‍ യാത്ര പറയുമ്പോള്‍ ആ നാടാകെ വിങ്ങലോടെ നോക്കി നിന്നു. അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയവരാര്‍ക്കും കണ്ണീര്‍ ഉതിര്‍ക്കാതെ മടങ്ങാനായില്ല. മകന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഉള്ളുലഞ്ഞ ആ കുടുംബത്തിനെ ആശ്വസിപ്പിച്ചും ദുഖത്തില്‍ പങ്കു ചേര്‍ന്നും നൂറുകണക്കിന് മനുഷ്യരാണ് വെള്ളക്കെട്ടയിലെ വീട്ടിലേക്ക് എത്തിയത്. വീണ്ടും കാണാം എന്ന് പറഞ്ഞ് മടങ്ങിയ സുഹൃത്തിനെ അവസാനമായി കണാനെത്തിയ സഹപാഠികള്‍ക്കും കണ്ണീരടക്കാനായില്ല.

'ന്യാപകം മോദിതെ മനം ഏങ്കുതെ, ന്യാപകം വരക്ക്തെ ഉള്‍ തവിക്കുതെ...', മലപ്പുറം വഴിക്കടവ് മണിമൂളി ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ്മുറിയില്‍നിന്ന് അനന്തു പാട്ടുപാടുമ്പോള്‍ സഹപാഠികളും അധ്യാപകരും കാതോര്‍ത്തിരിക്കും. പാട്ടുപാടാന്‍ മാത്രമല്ല, പഠിക്കാനും മിടുക്കന്‍. സഹപാഠികളുടെയും അധ്യാപകരുടെയും പ്രിയപ്പെട്ടവന്‍. എപ്പോഴും സന്തോഷത്തോടെ വര്‍ത്തമാനം പറയുന്നവന്‍. പാട്ടും പ്രിയപ്പെട്ടവരും ഇല്ലാത്ത ലോകത്തേക്ക് അനന്തുവിന് വിട നല്‍കാന്‍ എത്തിയ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും താങ്ങാനാകുന്നില്ല ആ വിയോഗം. അധ്യാപകരും സഹപാഠികളും ഒരുപോലെ കണ്ണീരോടെ പറയുന്നു, 'ഞങ്ങള്‍ക്കിത് തീരാനഷ്ടം...'

ഒരിക്കലും മറക്കാന്‍ പറ്റില്ല. നല്ല മോനായിരുന്നു. എട്ടാം ക്ലാസിലാണ് അനന്തു ആ സ്‌കൂളില്‍ എത്തച്ചേര്‍ന്നത്. നല്ല പാട്ടുക്കാരന്‍. സ്‌കൂളിലെ എല്ലാ കാര്യത്തിലും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന. ഇത് പറയുമ്പോള്‍ ആ അധ്യാപികയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ആ കണ്ണീരില്‍ നിന്് തന്നെ മനസ്സിലാക്കാം അനന്തു ആ സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് പൊതുദര്‍ശനത്തിന് സ്‌കൂളില്‍ അനന്തുവിനെ എത്തിക്കുന്നത്. 10 മിനിറ്റ് മാത്രമാണ് സ്‌കൂളില്‍ വച്ചത്. പിന്നീട് വീട്ടിലെത്തിച്ചതോടെ സങ്കടക്കലായി മാറി നാട്. അവന്റെ മൃതശരീരം വീട്ടിലേക്ക് വക്കുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും കരച്ചില്‍ അവിടെ കൂടി നിന്നവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വീടിന് താങ്ങാകേണ്ട മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കാന്‍ കഴിയുന്നത്്. ഇന്നലെ ഉച്ചയോടെയാണ് അനന്തുവിന്റെ സംസ്‌കാരം നടത്തിയത്.

ശനിയാഴ്ച കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങിവരുമ്പോഴായിരുന്നു അനന്തുവിന് ഷോക്കേറ്റത്. വൈകുന്നേരം ആറുമണിയോടെ വെള്ളക്കട്ടയിലെ തോട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കാട്ടുപന്നിയെ പിടിക്കാനായി വൈദ്യുതി ലൈനില്‍നിന്ന് അനധികൃതമായി കേബിള്‍വഴി ബന്ധിപ്പിച്ച കമ്പി വേലിയില്‍ തട്ടിയതാണ് അപകടത്തിനിടയാക്കിയത്. ഒപ്പമുണ്ടായിരുന്ന യദു, ഷാനു എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ അപകടനില തരണം ചെയ്തു. സംഭവത്തില്‍ പ്രദേശവാസിയായ വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. അനന്തു ഷോക്കേറ്റ് മരണപ്പെട്ടപ്പോള്‍ വിനീഷ് സമീപത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷോക്കേറ്റ കുട്ടികളെ രക്ഷിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ആളുകള്‍ കൂടിയപ്പോള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പണവും വസ്ത്രവും എടുത്തുവെക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍ പോകാന്‍ ശ്രമിക്കവെയാണ് വിനീഷ് പിടിയിലായത്.

anathu funeral nilambur

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES