Latest News

സംഗീതം തന്നെയാണ് ഇനിയുള്ള ജീവിതം; ഓൺലൈനായി പാട്ടുപഠിപ്പിക്കുന്നുമുണ്ട്; ലോക്ക് ഡൗൺ വിശേഷം പങ്കുവച്ച് ശ്വേത അശോക്

Malayalilife
topbanner
സംഗീതം തന്നെയാണ് ഇനിയുള്ള ജീവിതം; ഓൺലൈനായി  പാട്ടുപഠിപ്പിക്കുന്നുമുണ്ട്; ലോക്ക്  ഡൗൺ വിശേഷം പങ്കുവച്ച്  ശ്വേത അശോക്

സീ കേരളം ചാനലിലെ സരിഗമപ സംഗീത റിയാലിറ്റി ഷോയിലെ മുതിർന്നതും ഏറ്റവും പക്വത  ഉള്ള മത്സരാർഥിയാണ് ശ്വേത അശോക്.  കോളേജ് അധ്യാപനം ഉപേക്ഷിച്ചാണ് ഈ ഗായിക സരിഗമപയിൽ എത്തിയത്. ഒരു തിരിച്ചു  പോക്ക്  താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല, സംഗീതം തന്നെയാണ് ഇനിയുള്ള ജീവിതമെന്നും പറയുകയാണ് ശ്വേത അശോക്.

കോഴിക്കോടാണ്  എന്റെ സ്വദേശം. സരിഗമപയുടെ ഷൂട്ടിങ്ങിനു വേണ്ടി ഇപ്പോൾ കുറച്ചുനാളായി കൊച്ചിയിലാണ് താമസം. നാട്ടിലേക്കു പോവാൻ തയ്യാറായി നിന്നപ്പോഴാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.അതുകൊണ്ട് ഇപ്പോൾ രണ്ടു മാസമായിട്ട് കൊച്ചിയിൽ തന്നയാണ് ഉള്ളത്. കുറച്ചു കവർ സോങ്സ് ഞാൻ നേരത്തെ ചെയ്തിട്ടുണ്ടാരുന്നു. ലോക്കഡൗണിൽ വീട്ടിലിരുന്ന് തന്നെ അവയൊക്കെ റിലീസ് ചെയ്തു. പ്രാക്ടിസിനാണ് കൂടുതൽ സമയവും ഇപ്പോൾ ചെലവിടുന്നത്. ഈ അടുത്ത് ഞാൻ ഒരു യൂകലേല വാങ്ങിയിരുന്നു. പാട്ടിനോടൊപ്പം അത് കൂടി പഠിക്കുന്ന തിരക്കിലാണിപ്പോൾ.

മാർച്ചിലായിരുന്നു സരിഗമപ കേരളത്തിന്റെ ഫിനാലെ നടക്കേണ്ടിയിരുന്നത്. ഇപ്പോൾ ജൂണിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈനൽ കഴിഞ്ഞിട്ട് ചെയ്യാൻ വേണ്ടി കുറെ പ്ലാനുകൾ ഒകെ ഉണ്ടായിരുന്നു. ക്രീയേറ്റീവായി എന്തെങ്കിലും ഒക്കെ  ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു. കൊച്ചിയിലേക്ക് എന്റെ  ജീവിതം എങ്ങനെ ഷിഫ്റ്റ് ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് മിക്ക പ്ലാനുകൾ  ഉണ്ടായത്.  നാട്ടിലാവുമ്പോ എല്ലാത്തിനും അതിന്റെതായ പരിമിതികൾ ഉണ്ടാവുമല്ലോ. ഫിനാലെ കഴിയുന്ന വരെ സരിഗമപയിൽ തന്നെ ശ്രദ്ധിക്കാനാണ് ഇപ്പോൾ തീരുമാനം. 

ഗ്രൂമിങ്ങും ഷൂട്ടിംഗുമെല്ലാം വളരെയധികം മിസ്സ് ചെയ്യുന്നുണ്ട്. എല്ലാ മാസത്തിന്റെയും ആദ്യ ആഴ്ചയിലും അവസാന ആഴ്ച്ചയിലും നമുക്ക്  ഷൂട്ട് ഉണ്ടാവാറുണ്ട്. ഷോ തുടങ്ങിയിട്ട് ഒരു വർഷത്തോളമായതിനാൽ  നമ്മുടെ എല്ലാവരുടെയും ജീവിതവും അങ്ങനെ പരുവപ്പെട്ടിരുന്നു. പെട്ടെന്നു വീട്ടിൽ തന്നെ ഇരിക്കേണ്ട ഒരു അവസ്ഥ വന്നപ്പോ കുറച്ച ബുദ്ധിമുട്ടായിരുന്നു. പ്രാക്ടീസ് കറക്റ്റ് ആയി നടക്കുന്നുണ്ടേന്നതാണ് ഒരു ആശ്വാസം.

ജഡ്ജസും ജൂറികളുമൊക്കെയായി   നിരന്തരം സംസാരിക്കാറുണ്ട് .ഓരോ വർക്കും അവരെ അപ്ഡേറ്റ് ചെയ്യാറുണ്ട് .ജൂറിയായ മിഥുനേട്ടൻ  ഓരോ റെക്കോർഡിങ്ങിന്റെ കാര്യത്തിനായി ഇടക്ക്  വിളിക്കാറുണ്ട്. അതെല്ലാം വീട്ടിലിരുന്ന് തന്നെ റെക്കോർഡ് ചെയ്തു അയച്ചു കൊടുക്കാറുമുണ്ട്. മത്സരാർത്ഥികളെല്ലാം സഹോദരങ്ങളെ പോലെയാണ്. വീഡിയോ കോൾളും മറ്റുമായി ദിവസവും എല്ലാവരോടും സംസാരിക്കാറുണ്ട്.

സരിഗമപ ഷോയുടെ ഭാഗമാവാൻ കഴിഞ്ഞത് തന്നെ വലിയ ഒരു ഭാഗ്യമാണ്.  ഇത്രയും സ്ട്രോങ്ങ്  മത്സരാർഥികളുടെ കൂടെ പങ്കെടുത്ത ഫൈനലിൽ എത്തുക എന്നു പറയുന്നത് ഒരു വലിയ അനുഗ്രഹമാണ്. പിന്നണി ഗായികയാവാനും ധാരാളം സ്ഥലങ്ങൾ പോയി പരിപാടികൾ അവതരിപ്പിക്കണമെന്നും വളരെ ആഗ്രമുണ്ടായിരുന്നു. അതെല്ലാം സാധിച്ചത് ഈ പരിപാടിയിലൂടെയാണ്. ശ്രയ ഘോഷാൽ പോലെ ലോകം മുഴുവൻ അറിയപ്പെടുന്ന ഗായകർ  കടന്നു വന്ന സ്റ്റേജിലിലൂടെ ആണ് നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നതെന്നു ഓർക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. സരിഗമപയിൽ എത്തിപ്പെട്ടില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ നാട്ടിൽ തന്നെ ഉണ്ടാകുമായിരുന്നു. ഏതെങ്കിലും കോളേജിൽ ജോലിയും നോക്കി  ജീവിക്കുന്നുണ്ടാകുമായിരുന്നു.

ലോക്ക് ഡൗണിന്റെ ഒരു വലിയ ഭാഗം സമയവും ചിലവഴിച്ചത് ലൈവ്- ഇവന്റിന് വേണ്ടിയിട്ടാണ്. ഞങ്ങൾ ഡ്യൂയറ്റ്  സോങ്സ് ഒകെ ചെയ്യുന്നുണ്ട്. പുതിയ കുറേ പാട്ടുകൾ ഈ ഇവെന്റിനു വേണ്ടി പഠിച്ചിട്ടുണ്ട്. ലൈവ് ഇവന്റ്  ആയതുകൊണ്ട് തന്നെ ഒറ്റ സ്ട്രെച്ചിൽ പാടുകയും വേണമലോ. അതിനു വേണ്ടിയുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണിപ്പോൾ. ഗോപി സുന്ദർ സാറിന്റെ ഒരു ഗാനം ഞാൻ പാടിയിട്ടുണ്ട്. ലോക്കഡോൺ കഴിഞ്ഞു മാത്രമേ അതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ.

ഓൺലൈനായി ഞാൻ പല രാജ്യങ്ങളിൽ ഉള്ള ആളുകൾക്ക് സംഗീതം പഠിപ്പിക്കുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് തിരക്കുകളുടെ ഇടയിൽ അതു  നിന്നു പോയിരുന്നു. ഇപ്പോൾ വീണ്ടും അതു  തുടങ്ങാൻ സാധിച്ചിട്ടുണ്ട്. സരിഗമപ കേരളത്തിന്റെ ഫിനാലെ കഴിഞ്ഞാൽ ഒരു ജോലി എന്ന നിലയ്ക്ക് അത്  തന്നെയാണ് ഞാൻ മനസ്സിൽ കാണുന്നത്.  പാഷൻ എന്ന രീതിയിൽ സ്റ്റേജ് ഷോസും സിനിമ ഗാനങ്ങളും തീർച്ചയായും കൂടെ ഉണ്ടാവും. 

എന്റെ നല്ല സമയങ്ങളിലും മോശം നിമിഷങ്ങളിലും സംഗീതം മാത്രമാണ് എന്റെ കൂടെ ഉണ്ടാവാറുള്ളത്. കോറോണയെ അടിസ്ഥാനമാക്കി ഞങ്ങൾ മത്സരാർഥികളും ജഡ്ജുമാരും  ചേർന്ന്  'ഹൃദയ രാഗം തന്ത്രി മീട്ടി' എന്ന ഒരു വീഡിയോ ഗാനം വീട്ടിൽ ഇരുന്ന്  തന്നെ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ഈ കോറോണ കാലത്ത് എല്ലാവരും സുഖമായിട്ടു  ഇരിക്കുക. ഈ കൊറോണ കാലത്ത്  ആളുകൾക്കു സമാധാനം പകരാനായി സംഗീതം ഉപയോഗിക്കുകയാണ് ഞങ്ങൾ.
 

swetha ashok sharing the lockdown days

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES