Latest News

ആരുമറിയാതെ കിടന്ന കുപ്പയിലെ മാണിക്യം; ആ കൂട്ടുകാരന്റെ വരവ് തലവര തന്നെ മാറ്റിയെഴുതി; 'ഉപ്പും മുളകി'ലെ പടവലം കുട്ടന്‍ പിള്ള; കെപിഎസി രാജേന്ദ്രന്റെ യഥാര്‍ത്ഥജീവിതകഥ..

Malayalilife
ആരുമറിയാതെ കിടന്ന കുപ്പയിലെ മാണിക്യം; ആ കൂട്ടുകാരന്റെ വരവ് തലവര തന്നെ മാറ്റിയെഴുതി; 'ഉപ്പും മുളകി'ലെ പടവലം കുട്ടന്‍ പിള്ള; കെപിഎസി രാജേന്ദ്രന്റെ യഥാര്‍ത്ഥജീവിതകഥ..

രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലൂടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും ഉപ്പും മുളകിലെ പ്രശസ്തമായ കഥാപാത്രമായ പടവലത്ത് അപ്പൂപ്പന്‍ മരിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്ന നിരവധിപേര്‍ ആ വാര്‍ത്ത ശരിയാകരുതേ എന്നു പ്രാര്‍ത്ഥിക്കുകയും അതിന് ഉറപ്പ് വരുത്താന്‍ കാത്തിരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമില്ലായ്മ അതിവേഗം വ്യാജവാര്‍ത്തകള്‍ കൂടുതല്‍ പ്രചരിക്കാന്‍ വഴിയൊരുക്കുകയും ചെയ്തു.

ഇതിന്റെ നടുവിലായാണ് ഏറെ ആശങ്കയോടെ ഇരിക്കുകയായിരുന്ന ആരാധകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും തീര്‍ച്ചയായ ദുഃഖവാര്‍ത്ത ഒടുവില്‍ ലഭിച്ചത്. പ്രിയപ്പെട്ട പടവലത്ത് അപ്പൂപ്പന്‍ എന്ന് കെപിഎസ് സി രാജേന്ദ്രന്‍ ഇനി നമ്മുടെയൊപ്പമില്ലെന്ന വിവരം മിനിറ്റുകള്‍ക്കകം തന്നെ എല്ലാവരിലേക്കും വ്യാപിച്ചു. വീണ്ടും സംശയിക്കാനോ പ്രതീക്ഷിക്കാനോ പോലും അവസരമില്ലാതെയാണ് മരണവാര്‍ത്ത എത്തിയത്. എല്ലാവരുടെയും കൂട്ടമായ പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനും ഒടുവിലാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി കാത്തിരിരുന്ന എല്ലാവര്‍ക്കും ഉള്ള് ഉലക്കുന്നതാണ് ഈ വാര്‍ത്ത. 

നാടകത്തില്‍ അഭിനയിച്ചിരുന്നുവെങ്കിലും ചില സിനിമകളിലും അഭിനയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു. കുപ്പയില്‍ കടിന്ന മാണിക്യം എന്ന് തന്നെ വേണം പറയാന്‍. പക്ഷേ അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ വീണ്ടും ജീവിതത്തിലേക്ക് കടന്ന് വന്നപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി. ഉപ്പും മുളകിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണനും രാജേന്ദ്രനും വര്‍ഷങ്ങളായി പരിചയമുള്ളവരും സുഹൃത്തുക്കളുമായിരുന്നു. തൊണ്ണൂറിലാണ് ഇവരുടെ സൗഹൃദം ആരംഭിക്കുന്നത്. ഉണ്ണികൃഷ്ണനും കെപിഎസിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സീരിയലിലും രാജേന്ദ്രനുണ്ടായിരുന്നു. അമൃത ടിവിക്ക് വേണ്ടിയുള്ള സീരിയലായിരുന്നു അത്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഒരു സുപ്രഭാതത്തില്‍ ഉണ്ണികൃഷ്ണന്‍ വിളിച്ച് ഉപ്പും മുളകിലേക്ക് രാജേന്ദ്രനെ ക്ഷണിക്കുകയായിരുന്നു. പടവലം കുട്ടന്‍പിള്ള എന്ന കഥാപാത്രം എഴുതിയപ്പോള്‍ മുതല്‍ ഉണ്ണികൃഷ്ണന്റെ മനസില്‍ രാജേന്ദ്രന്‍പിള്ള തന്നെയാായിരുന്നു. അങ്ങനെ പടവളം കുട്ടന്‍പിള്ളയായ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. 

സ്‌കൂള്‍ നാടകങ്ങളിലൂടെ കലാരംഗത്ത് ആദ്യകാലം മുതല്‍ സജീവമായി പങ്കെടുത്ത് ആരംഭിച്ചയാളാണ് അദ്ദേഹം. കുട്ടിക്കാലം മുതല്‍ തന്നെ അഭിനയത്തിലേയ്ക്കുള്ള ആകാംക്ഷയും താത്പര്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സ്‌കൂളില്‍ നടത്തിയ ചെറിയ നാടകങ്ങളിലൂടെയാണ് അദ്ദേഹം ആദ്യമായി വേദിയിലേക്ക് കാലെടുത്തു വെച്ചത്. ഇതോടെയാണ് നാടകത്തെ കുറിച്ചുള്ള ആത്മാര്‍ഥതയും അഭിനയം പ്രതിരോധിച്ചെടുക്കുന്ന സ്ഥാനമെന്ന വിശ്വാസവും അദ്ദേഹത്തില്‍ വളരാന്‍ തുടങ്ങിയത്.

പിന്നീട്, മലയാള നാടകനാടക രംഗത്ത് വലിയ നിലപാട് കൈവരിച്ച വിവിധ പ്രൊഫഷണല്‍ നാടക ട്രൂപ്പുകളിലൂടെയാണ് അദ്ദേഹത്തിന്റെ നാടകയാത്ര മുന്നോട്ട് പോയത്. കെ.പി.എ.സി (കേരളാ പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്) എന്ന പ്രശസ്ത സംഘടനയുടെ ഭാഗമായിട്ടു അദ്ദേഹം നിരവധി പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീതാ ആര്‍ട്സ് ക്ലബ്ബ് എന്നിവയുള്‍പ്പെടെ വിവിധ കലയുടെയും രാഷ്ട്രീയതയുടെ കരുത്തും ഒത്തുചേരുന്ന നാടകസംഘടനകളില്‍ അദ്ദേഹം സജീവമായി അഭിനയിച്ചു. ഓരോ ട്രൂപ്പിലെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ആത്മാര്‍ഥമായി പങ്കാളിയായിരുന്നു. ഇങ്ങനെ നിരവധി നാടകങ്ങളിലൂടെ ജനങ്ങളോടടുത്തവനും കലാരംഗത്ത് വിലപ്പെട്ട ഒരു പേരുമാണ് അദ്ദേഹം സ്വന്തമാക്കിയത്.


ഇപ്പോള്‍ ഏഷ്യാനെറ്റിലെ പവിത്രം എന്ന സീരിയലിലും രാജേന്ദ്രന്‍ അഭിനയിക്കുന്നുണ്ട്. ഉപ്പും മുളകിലെ നീലുവിന്റെയും കുട്ടുമാമന്റെയും അച്ഛനായി അഭിനയിച്ചിരുന്ന രാജേന്ദ്രന്‍ പരമ്പരയ്ക്ക് ബ്രേക്ക് വന്നപ്പോഴെല്ലാം ഒപ്പം നിന്ന താരമാണ്. നാടകങ്ങളില്‍ അന്നൊന്നും കിട്ടാത്ത റീച്ചായിരുന്നു രാജേന്ദ്രന് ഉപ്പും മുളകും സമ്മാനിച്ചത്. വര്‍ഷങ്ങള്‍ ആയി സ്വീകരണ മുറിയില്‍ നിറഞ്ഞുനിന്ന കുട്ടന്പിള്ള എന്ന രാജേന്ദ്രന്‍ ഓര്‍മ്മ ആകുമ്പോള്‍ ഇനിയാര് എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. പുറത്തേക്ക് ഇറങ്ങിയാല്‍ കുട്ടന്‍ പിള്ളേ എന്ന വിളിയും ആയി തന്റെ അടുക്കലേക്ക് എത്തുന്ന ആരാധകരെ കുറിച്ചൊക്കെയും രാജേന്ദ്രന്‍ വാചാലനായിട്ടുണ്ട്. 

അമ്പത് വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന രാജേന്ദ്രന് ഉപ്പും മുളകില്‍ എത്തിയതോടെയാണ് കരിയര്‍ ബ്രേക്ക് ലഭിച്ചത്. സീരിയലുകള്‍ക്ക് പുറമെ മിന്നാമിനുങ്ങ്, ഇന്നുമുതല്‍ തുടങ്ങിയ സിനിമകളിലും നല്ല കഥാപാത്രങ്ങള്‍ രാജേന്ദ്രന്‍ അവതരിപ്പിച്ചിട്ടുണ്ട്. 50 വര്‍ഷത്തില്‍ 40 വര്‍ഷത്തോളം കെപിഎസിയില്‍ തന്നെയായിരുന്നു. 25 വര്‍ഷത്തോളം നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് നാടകത്തില്‍ അഭിനയിച്ചിട്ടും ഉണ്ട്. ആ നാടകത്തില്‍ ഒരു ശ്രദ്ധേയ വേഷമാണ് രാജേന്ദ്രന്‍ ചെയ്തത്. അഞ്ചര പതിറ്റാണ്ടായി നാടക രംഗത്ത് നിറഞ്ഞു നിന്ന രാജേന്ദ്രന്‍ 'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഉപ്പും മുളകിലെ പടവലം കുട്ടന്‍പിള്ള എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ഇന്നത്തെ തലമുറയ്ക്കിടയില്‍ പ്രശസ്തനാക്കിയത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെവെയാണ് മരണം.

kpac rajendran kuttan pilla real life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES