Latest News

ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക്; ഉയരും കൂടും തോറും അന്തരീക്ഷത്തില്‍ മാറ്റം; ശാരീരകമായി തളര്‍ന്നതോടെ തിരിച്ചിറങ്ങാന്‍ ആഗ്രഹിച്ചു; ആത്മവിശ്വാസം നല്‍കിയത് ഭര്‍ത്താവ്; കേരളത്തില്‍ നിന്നും എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിത; കണ്ണൂരുകാരി സഫ്രീന എവറസ്റ്റ് കീഴടക്കിയ കഥ

Malayalilife
ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക്; ഉയരും കൂടും തോറും അന്തരീക്ഷത്തില്‍ മാറ്റം; ശാരീരകമായി തളര്‍ന്നതോടെ തിരിച്ചിറങ്ങാന്‍ ആഗ്രഹിച്ചു; ആത്മവിശ്വാസം നല്‍കിയത് ഭര്‍ത്താവ്; കേരളത്തില്‍ നിന്നും എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിത; കണ്ണൂരുകാരി സഫ്രീന എവറസ്റ്റ് കീഴടക്കിയ കഥ

ലോകത്തിന്റെ ഏറ്റവും മുകളില്‍, ആകാശം തൊട്ടുതൊട്ടില്ലെന്ന പോലെ നില്‍ക്കുമ്പോള്‍ സഫ്രീന ലത്തീഫ് എന്ന മലയാളിയുടെ കാഴ്ച മങ്ങിയിരുന്നു - പക്ഷേ, ലക്ഷ്യം മുമ്പൊരിക്കലും ഇത്രത്തോളം വ്യക്തമായിരുന്നില്ല. മധുരം പുരണ്ട കൈകളും മാതൃഹൃദയവുമുള്ള ഒരു ഹോം ബേക്കറിക്കാരിയായ സഫ്രീന, ഒരു ദിവസം തന്റെ കേക്ക് ഉപകരണങ്ങള്‍ ക്രാമ്പണുകള്‍ക്കായും തുളച്ചുകയറുന്ന ഹിമാലയന്‍ കാറ്റില്‍ ഉലയുന്നതിനായി ഫോണ്ടന്റിന്റില്‍ നിന്ന് കൈകള്‍ മാറ്റുമെന്ന് ഒരുകാലത്ത് ചിന്തിച്ചിരുന്നില്ല. പക്ഷേ, ചരിത്രം കാത്തുവച്ചത് മറ്റൊരു നിമിഷമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള വെങ്ങാട് സ്വദേശിനിയും ഖത്തറില്‍ താമസിക്കുന്ന സഫ്രീന, അഞ്ച് ദിവസം മുമ്പ് നടന്നുകയറിയത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു. 2025 മെയ് 18 ന്, കേരളത്തില്‍ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കിയതു മാത്രമല്ല അവരുടെ കഥയെ അസാധാരണമാക്കുന്നത്.

ആത്മവിശ്വാസത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് സഫ്രീന എവറസ്റ്റിന് മുകളിലെത്തിയത്. മരണമേഖലയില്‍ ( ഡെത്ത് സോണ്‍) സ്‌നോ ബ്ലൈന്‍ഡ്‌നെസ്സിനെ (മഞ്ഞിലെ പ്രകാശപ്രതിഫലനം കൊണ്ട് നേരിടുന്ന കാഴ്ചക്കുറവ്) നേരിടുന്നത് മുതല്‍ രുചികരവും മനോഹരവുമായ കേക്കുകള്‍ ഉണ്ടാക്കുന്നത് വരെ, സഫ്രീന സ്ത്രീകള്‍ക്ക് ഒരു പ്രചോദനമായി മാറി. ലോകമെമ്പാടുമുള്ള പലരെയും പോലെ, കോവിഡ്-19 മഹാമാരി കാലത്ത് ഖത്തറിലെ ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ സര്‍ജനായ ഭര്‍ത്താവ് ഡോ. ഷമീല്‍ മുസ്തഫയെയും സഫ്രീനയെയും ഇടവേളയെടുത്തു. 'ലോകം ബേക്കിങ്ങിലേക്കും ബിഞ്ച് വാച്ചിങ്ങിലേക്കും തിരിഞ്ഞപ്പോള്‍, അവര്‍ ഫിറ്റ്‌നസിലേക്ക് തിരിഞ്ഞു.

പിന്നീട് സ്വപ്‌നങ്ങളിലേക്ക് പറക്കാനുള്ള ആത്മവിശ്വാസം നേടിയെടുത്തത് അതിലൂടെയാണ്. വെറും നാല് വര്‍ഷത്തിനുള്ളില്‍, സഫ്രീന, ടാന്‍സാനിയയിലെ കിളിമഞ്ചാരോ (5,895 മീറ്റര്‍), അര്‍ജന്റീനയിലെ അക്കോണ്‍കാഗ്വ (6,961 മീറ്റര്‍), റഷ്യയിലെ എല്‍ബ്രസ് (5,642 മീറ്റര്‍) എന്നീ മലനിരകള്‍ കീഴടക്കി. കസാക്കിസ്ഥാനിലെ മഞ്ഞുമൂടിയ ഹിമാനികളില്‍ പോലും പരിശീലനം നേടി. ഓരോ കയറ്റവും എവറസ്റ്റിന് ഒരു പടി അടുത്തേക്ക് എത്തുകയായിരുന്നു.

ഉയരത്തേക്കാള്‍ ഉയര്‍ന്ന വില, അതായിരുന്നു എവറസ്റ്റ് കീഴടക്കുക എന്നതിലെ ആദ്യ വെല്ലുവിളി. ഫിറ്റ്നസിനെക്കുറിച്ചോ ഉയരത്തിലേക്കെത്താനുള്ള അധ്വാനത്തിനും അതിനായുള്ള ക്ഷമയ്ക്കും മാത്രമല്ല. സാമ്പത്തികവും വൈകാരികവുമായ ഒന്നുകൂടിയാണത്. എവറസ്റ്റില്‍ കയറുന്നതിനായി പണം നല്‍കുന്നതിനായി നല്‍കുന്നതിനായി സഫ്രീനയ്ക്കും ഭര്‍ത്താവിനും, ബാംഗ്ലൂരിലെ അവരുടെ അപ്പാര്‍ട്ട്‌മെന്റ് വില്‍ക്കേണ്ടി വന്നു, എവറസ്റ്റ് കയറ്റത്തിന് ആകെ 80,000 യുഎസ് ഡോളറിലധികം ചെലവായി. 'തീരുമാനം എളുപ്പമായിരുന്നില്ല. എന്നാല്‍ എവറസ്റ്റ് കയറാന്‍ സഹായിക്കുന്ന സ്ഥാപനത്തിന് ആദ്യത്തെ 68,000 യുഎസ് ഡോളര്‍ നല്‍കിക്കഴിഞ്ഞപ്പോള്‍ അവര്‍ തീരുമാനിച്ചു ഇനി പിന്നോട്ട് ഇല്ല എന്ന്. ഇനി മലയും സഫ്രീനയും മാത്രം.

'2025 ജനുവരി ആയപ്പോഴേക്കും തയ്യാറെടുപ്പുകള്‍ കൂടുതല്‍ കര്‍ശനമായി. ഭര്‍ത്താവിന് പരിക്കേറ്റതിനാല്‍, സഫ്രീന ദോഹയിലെ ഒരു പ്രത്യേക പരിശീലകന്റെ കീഴില്‍ തനിച്ച് പരിശീലനം ആരംഭിച്ചു.
'ജീവിതത്തിലെ ആ കയറ്റം ഏപ്രില്‍ 12-ന് ആരംഭിച്ചു. അന്ന് സഫ്രീന എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചു. ഏപ്രില്‍ 28-ഓടെ, ക്യാമ്പ് 1-ലേക്കുള്ള യാത്ര ആരംഭിച്ചു - മഞ്ഞുമൂടിയ ദുര്‍ഘടമായ പാതയിലൂടെ 16 മണിക്കൂര്‍ ഇഴഞ്ഞുനീങ്ങല്‍. ഓരോ കയറ്റവും കഠിനമായിരുന്നു: ക്യാമ്പ് 1 മുതല്‍ ക്യാമ്പ് 2 വരെ, ക്യാമ്പ് 3-ല്‍ ഒരു ഇടവേള, ശരീരം പതുക്കെ ക്രൂരമായ താപനിലയോടും അന്തരീക്ഷത്തോടും പൊരുത്തപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥ പരീക്ഷണം അപ്പോഴും മുന്നിലായിരുന്നു. മെയ് 14-ന്, കൊടുമുടിയിലേക്ക് കയറാന്‍ കാലാവസ്ഥാ നോക്കിയപ്പോള്‍ ആശയക്കുഴപ്പത്തിലായി. ഭര്‍ത്താവിനെ വിളിച്ച് തിരികെ പേരുവാണെന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം സഫ്രീനയെ മുന്നോട്ട് നയിക്കാന്‍ ആത്മവിശ്വാസം നല്‍കി.

ക്യാമ്പ് 3-ല്‍ 7,100 മീറ്റര്‍ ഉയരത്തില്‍, ഓക്‌സിജന്‍ അത്യാവശ്യമായി. മരണ മേഖല എന്നറിയപ്പെടുന്ന ക്യാമ്പ് 4-ലേക്കുള്ള കയറ്റം ഒരിക്കലും മറക്കാനാവില്ല. 'രണ്ട് ദിവസം മുമ്പ് മരിച്ച ഒരു ഫിലിപ്പിനോ പര്‍വതാരോഹകന്റെ മൃതദേഹവും മറ്റ് നിരവധി മൃതദേഹങ്ങളും ഞാന്‍ കണ്ടു. എന്റെ ഹൃദയമിടിപ്പ് ഉയര്‍ന്നു. ഞാന്‍ ഭയന്നു. പക്ഷേ എന്റെ ഗൈഡ് എന്നെ മുന്നോട്ട് നയിച്ചു. മെയ് 17-ന് രാത്രി എട്ട് മണിക്ക്, ഗൈഡിനൊപ്പം അവസാന ലാപ്പിലേക്ക് കയറ്റം ആരംഭിച്ചു. പാതയില്‍ തിരക്ക് അനുഭവപ്പെട്ടു, തണുപ്പ് അസ്ഥിയെ മരവിപ്പിച്ചു, മഞ്ഞുവീഴ്ച ഇഴഞ്ഞു കയറാന്‍ തുടങ്ങി. എന്നിട്ടും, മെയ് 18-ന് നേപ്പാള്‍ സമയം രാവിലെ 10:25 ന്, സഫ്രീന ലോകത്തിന് മുകളില്‍ നിന്നു.ഇന്ത്യയുടെയും ഖത്തറിന്റെയും പതാക അവിടെ ഉയര്‍ത്തി. 45 മിനിറ്റോളം അവിടെ ചിലവഴിച്ചു. സ്വന്തം കണ്ണ് കൊണ്ട് കാണണം എന്ന ആഗ്രഹം മൂലം കണ്ണാടി അഴിച്ച് മാറ്റി. പക്ഷേ ആ നിമിഷത്തിന് സഫ്രീനയ്ക്ക് നല്‍കേണ്ടി വന്നത് വലിയ വിലയാണ്. സ്‌നോ ബൈ്‌ളന്‍ഡ്‌നെസ്സ് ബാധിച്ചു. ഒന്നും കാണാന്‍ കഴിഞ്ഞില്ല. ഇറക്കം പേടിപ്പെടുത്തുന്നതായി. പിന്നീട് ഗൈഡാണ് ഒരു കയര്‍ കെട്ടി മുന്നോട്ട് നയിച്ചത്. ശരീരം വേദനിച്ചു. കൈകള്‍ വിയര്‍ത്തു. കണ്ണുകള്‍ നീറി. പത്ത് മണിക്കൂര്‍ കഴിഞ്ഞാണ് ക്യാമ്പ് നാലില്‍ എത്തിയത്.

കാഠ്മണ്ഡുവിലേക്ക് ഹെലികോപ്റ്ററില്‍ എത്തിയ ശേഷം, അമിതമായ തണുപ്പ് കൊണ്ടുണ്ടാകുന്ന ശാരീരിക പ്രശ്‌നത്തിനും കാഴ്ചയ്ക്ക് നേരിട്ട പ്രശ്‌നത്തിനും സഫ്രീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫ്രീനയുടെ വിജയഗാഥ ഇതുമാത്രമല്ല. സഫ്രിന്‍ - ബെസ്പോക്ക് ഷുഗര്‍ടെയില്‍സ് എന്ന ബ്രാന്‍ഡിന് കീഴില്‍, അവാര്‍ഡ് നേടിയ ഒരു കേക്ക് ആര്‍ട്ടിസ്റ്റാണ് അവര്‍. കോവിഡ്-19 മുന്‍നിര പ്രവര്‍ത്തകരെ ആദരിക്കുന്ന കേക്കിന് 2020 ലെ കേക്കോളജിയില്‍ അവര്‍ അംഗീകാരങ്ങള്‍ നേടി.

safreena latheef mount everest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES