Latest News

എല്ലാ മാതാപിതാക്കളും കിട്ടാന്‍ ആഗ്രഹിച്ച മകന്‍; മെട്രോ സ്റ്റേഷനില്‍ സ്വന്തം പേര് ഉണ്ടാകണം എന്ന് ആഗ്രഹിച്ചവന്‍; സംഭവിച്ചത് മറ്റൊന്ന്; ദുഃഖം താങ്ങാനാകാതെ കുടുംബവും സുഹൃത്തുക്കളും; വൈഷ്ണവിന്റെ മരണം ഞെട്ടി പ്രവാസി ലോകവും

Malayalilife
എല്ലാ മാതാപിതാക്കളും കിട്ടാന്‍ ആഗ്രഹിച്ച മകന്‍; മെട്രോ സ്റ്റേഷനില്‍ സ്വന്തം പേര് ഉണ്ടാകണം എന്ന് ആഗ്രഹിച്ചവന്‍; സംഭവിച്ചത് മറ്റൊന്ന്; ദുഃഖം താങ്ങാനാകാതെ കുടുംബവും സുഹൃത്തുക്കളും; വൈഷ്ണവിന്റെ മരണം ഞെട്ടി പ്രവാസി ലോകവും

ദുബായിലെ ദീപാവലി ആഘോഷവേദിയില്‍ അപ്രതീക്ഷിതമായി അവസാനിച്ച ഒരു ചെറുപ്പത്തിന്റെ യാത്ര മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാറിന്റെ മരണം സുഹൃത്തുക്കളെയും അധ്യാപകരെയും കുടുംബത്തെയും വളരെ അധികം ദുഃഖത്തിലാക്കിയിരിക്കുകയാണ്. പഠനത്തിലും വ്യക്തിത്വത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയായ ഈ 18 കാരന്‍, സ്വപ്‌നങ്ങളാലും ഉത്സാഹത്താലും നിറഞ്ഞ ഭാവിയിലേക്കാണ് മുന്നേറിക്കൊണ്ടിരുന്നത്. ഒറ്റ നിമിഷത്തെ അപകടം കൊണ്ടാണ് ഈ വിയോഗം സംഭവിച്ചിരിക്കുന്നത്. വൈഷ്ണവിന്റെ വിയോഗം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 

മാതാപിതാക്കളും അനിയത്തിയും പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. വൈഷ്ണവ് അവര്‍ക്ക് എല്ലാമായിരുന്നു. എല്ലാം അവനെ ചുറ്റിപ്പറ്റിയാണ് അവര്‍ ജീവിച്ചിരുന്നത്. അവന്റെ ഭാവിയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു  നല്ലൊരു വിദ്യാഭ്യാസം നേടി മികച്ച ജീവിതം നയിക്കുമെന്ന സ്വപ്‌നം. ഇപ്പോഴിതാ, ആ സ്വപ്‌നങ്ങള്‍ എല്ലാം ഇല്ലാതായിരിക്കുകയാണ്. അമ്മയുടെ കണ്ണുനീരിന് ഒരു നിമിഷം പോലും ഇടവേളയില്ല. മകന്റെ ഓര്‍മ്മകള്‍ വീട് മുഴുവന്‍ നിറഞ്ഞിരിക്കുന്നു  അവന്റെ പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, ചിരിയുടെ മുഴക്കം... എല്ലാം വേദനയായി മാറിയിരിക്കുന്നു. അച്ഛന്‍ വാക്കുകളില്ലാതെ ദുഃഖത്തില്‍ ഇരിക്കുകയാണ്. സഹോദരനെ നഷ്ടമായത് അവന്റെ സഹോദരിയെയും നന്നായി ബാധിച്ചിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്കും ഈ ദുരന്തം സഹിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോരുത്തരുടെയും മനസില്‍ ഇപ്പോഴും വൈഷ്ണവിന്റെ ചിരിയും സ്‌നേഹപൂര്‍വ്വമായ പെരുമാറ്റവും ഉണ്ട്.

വളര്‍ന്ന് വന്നിരുന്ന ഒരു ബിസിനസ്സ്‌കാരനായിരുന്നു വൈഷ്ണവ്. മികച്ച ഒരു സംരംഭകനാകാന്‍ അവന്റെ വലിയ ആഗ്രഹമായിരുന്നു. ദുബായില്‍ അവന്റെ പേരില്‍ ഒരു മെട്രോ സ്റ്റേഷന്‍ വരുമെന്ന് പോലും സ്വപ്‌നം കണ്ടിരുന്ന കുട്ടിയായിരുന്നു വൈഷ്ണവ്. മാതാപിതാക്കള്‍ക്ക് ഭാരമാകാതെ ഇരിക്കാന്‍ സ്‌കോളര്‍ഷിപ്പിലും മറ്റ് ജോലികള്‍ ചെയ്ത് സ്വന്തമായി സമ്പാദിച്ചുമാണ് വൈഷ്ണവ് പഠിച്ചിരുന്നത്. സാമ്പത്തിക ഉപദേശം, വ്യായാമ മുറകള്‍, ലൈഫ്സ്‌റ്റൈല്‍ മോട്ടിവേഷന്‍ എന്നിവ നല്‍കിക്കൊണ്ട് സമൂഹമാധ്യമത്തില്‍ വൈഷ്ണവ് ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ 14 വര്‍ഷം വൈഷ്ണവ് പഠിച്ച ജെംസ് ഔവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സമൂഹ മാധ്യമ പേജുകളിലെല്ലാം ഈ മിടുക്കന്‍ വിദ്യാര്‍ഥിക്ക് ലഭിച്ച അംഗീകാരങ്ങളുടെ വിവരങ്ങള്‍ പറയുന്നുണ്ട്.  

സ്‌കൂളില്‍ ബോയ്‌സ് വിഭാഗം കൗണ്‍സില്‍ തലവനായിരുന്ന വൈഷ്ണവിന്റെ അമ്മ അതേ സ്‌കൂളിലെ സ്റ്റീം ടീച്ചറാണ്. സഹപാഠികളെ വ്യായാമം ചെയ്യാനും നല്ല ഭക്ഷണം കഴിക്കാനും മാനസികമായും ശാരീരികമായും ആരോഗ്യം നിലനിര്‍ത്താനും പ്രോത്സാഹിപ്പിച്ച വിദ്യാര്‍ഥി നേതാവായിരുന്നു അവന്‍. പുകവലി, ഭീഷണിപ്പെടുത്തല്‍, സോഷ്യല്‍ മീഡിയ ആസക്തി തുടങ്ങിയവക്കെതിരെ അവന്‍ ബോധവല്‍ക്കരണ ക്യാംപെയിനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.വെറും 18 വര്‍ഷത്തിനിടയില്‍ നിരവധി പേരുടെ ജീവിതത്തില്‍ വെളിച്ചം പകരാന്‍ വൈഷ്ണവിന് സാധിച്ചു എന്നാണ് വൈഷ്ണവിന്റെ അധ്യാപകര്‍ പറയുന്നത്. 

ഒട്ടും ആരോഗ്യപ്രശ്നങ്ങളില്ലാതിരുന്ന ഒരു ചെറുപ്പക്കാരനാണ് ദീപാവലി ആഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ത്യന്‍ പ്രവാസി സമൂഹം ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. ഇത് ദുബായിലെ പ്രവാസി സമൂഹത്തിന് തീരാവേദനയായി മാറിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് കുടുംബം തീരുമാനിച്ചിട്ടുള്ളത്. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി ഫോറന്‍സിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.

vaishnav unexpected death dubai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES