Latest News

കെനിയ വാഹനാപകടം; വാത്സല്യനിധിയായ ടീച്ചര്‍ ഗീതയുടെ മരണവാര്‍ത്ത കേട്ട് ഞെട്ടി മലയാളികള്‍; ടീച്ചറെ തിരക്കി സ്‌കൂളിലേക്ക് എത്തി കുട്ടികള്‍; ടീച്ചര്‍ എവിടെ എന്ന ചോദ്യത്തിന് മുന്നില്‍ ഹൃദയം തകര്‍ന്ന് മകന്‍

Malayalilife
കെനിയ വാഹനാപകടം; വാത്സല്യനിധിയായ ടീച്ചര്‍ ഗീതയുടെ മരണവാര്‍ത്ത കേട്ട് ഞെട്ടി മലയാളികള്‍; ടീച്ചറെ തിരക്കി സ്‌കൂളിലേക്ക് എത്തി കുട്ടികള്‍; ടീച്ചര്‍ എവിടെ എന്ന ചോദ്യത്തിന് മുന്നില്‍ ഹൃദയം തകര്‍ന്ന് മകന്‍

ബലിപെരുന്നാള്‍ അവധിയാഘോഷിക്കാനാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഖത്തറില്‍ നിന്ന് കെനിയയിലേക്ക് ഇന്ത്യന്‍ സംഘം വിനോദയാത്രയ്ക്ക് പോയത്. എന്നാല്‍ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും അവര്‍ നടത്തിയ ആ വിനോദയാത്ര മണിക്കൂറുകള്‍ക്കകം അപകടത്തില്‍പ്പെട്ടപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത് അഞ്ചു മലയാളികള്‍ക്കാണ്. അക്കൂട്ടത്തില്‍ ഗീതാ ഷോജി ഐസക് എന്ന നൂറുകണക്കിനു കുട്ടികളുടെ വാത്സല്യനിധിയായ ടീച്ചറമ്മയുടെ മരണ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഖത്തര്‍ മലയാളികള്‍ മുഴുവന്‍ ഞെട്ടിയിരുന്നു. ഇപ്പോഴിതാ, ടീച്ചറമ്മയെ തിരക്കി സ്‌കൂളിലെത്തുന്ന കുട്ടികളുടെ ചോദ്യത്തിനു മുന്നില്‍ ഹൃദയം തകര്‍ന്ന് ഇരിക്കുകയാണ് ഗീതയുടെ മകനും എറണാകുളത്ത് ഡോക്ടറുമായ ജോ. ജോയല്‍ ഐസക്.

ഹോപ്പ് ഖത്തറിലെ നൂറോളം വരുന്ന കുട്ടികള്‍ക്ക് അധ്യാപിക എന്നതിനേക്കാളുപരി വാത്സല്യനിധിയായ അമ്മയായിരുന്നു ഗീത. കഴിഞ്ഞ 15 വര്‍ഷമായി ഖത്തറിലെ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹോപ് ഖത്തറിലെ സ്പെഷല്‍ എജ്യൂക്കേഷന്‍ അധ്യാപികയായിരുന്നു ഗീത. തന്റെ ജീവിതം പൂര്‍ണമായും പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കായി ഉഴിഞ്ഞുവയ്ക്കുകയായിരുന്നു ആ 58കാരി. ഹോപ് ഖത്തറിന്റെ സാമ്പത്തിക പ്രതിസന്ധികളുടെ കാലത്ത് പോലും കൂടപ്പിറപ്പിനെ പോലെ കരുത്തു പകര്‍ന്ന് ഒപ്പം നിന്ന ടീച്ചറുടെ വേര്‍പാട് പകരം വയ്ക്കാനോ നികത്താനോ കഴിയാത്ത നഷ്ടമാണ്. മുതിര്‍ന്ന വിദ്യാര്‍ഥികളുടെയും ഓപ്പണ്‍ സ്‌കൂളിങ്ങിന്റെയും ക്ലാസുകളുടെ ചുമതലയായിരുന്നു ഗീതയ്ക്ക്.

ഓരോ കുട്ടികളുടെയും പാഠ്യ, പാഠ്യതേര കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല സ്നേഹനിധിയായ അമ്മയുടെ കരുതലോടെ ഓരോ കാര്യങ്ങളിലും അവരെ കൈപിടിച്ചു മുന്നോട്ടു നയിച്ചത് ഗീത ടീച്ചറായിരുന്നു. എപ്പോഴും പുഞ്ചിരിയോടെ മാത്രമേ ഗീത ടീച്ചറിനെ എല്ലാവരും കണ്ടിട്ടുള്ളു. വളരെ മൃദുവായ സംസാരം. കുട്ടികള്‍ക്ക് എങ്ങനെ ഊര്‍ജം പകരണമെന്ന് ഇത്ര മികച്ചതായി മാര്‍ഗനിര്‍ദേശം നല്‍കാന്‍ ടീച്ചറെ പോലെ മറ്റൊരാള്‍ക്കും കഴിയില്ല. ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം നിറഞ്ഞ പോസിറ്റീവിറ്റിയാണ് ടീച്ചറുടെ പ്രത്യേകതയെന്ന് സഹപ്രവര്‍ത്തകരും പറയുന്നു.  

ഓരോ കുട്ടികളെയും സ്വന്തം മക്കളെയെന്ന പോലെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് കൈപിടിച്ചു നടത്തിയ സ്നേഹനിധിയായ ടീച്ചറിന്റെ വേര്‍പാട് വിശ്വസിക്കാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. 'ഹോപ് ഖത്തറിന്റെ തുടക്കം മുതല്‍ക്കേ ഗീത ടീച്ചര്‍ കൂടെയുണ്ട്. സ്റ്റാഫ് എന്നതിനേക്കാള്‍ വ്യക്തിപരമായുള്ള ബന്ധത്തിന് വലിയ ആഴമുണ്ട്. അത്രയേറെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. മക്കളെ പോലെയല്ല മക്കളായിട്ടു തന്നെയാണ് ഓരോ കുട്ടികളെയും കണ്ടിരുന്നത്.  വാഹനാപകടത്തിലൂടെ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറിനെ നഷ്ടമായതിന്റെ ഞെട്ടലിലാണ് ഹോപ്പ് ഖത്തറിലെ കുട്ടികളും സഹപ്രവര്‍ത്തകരും മാനേജ്മെന്റും.

1995ല്‍ ഖത്തറിലെത്തിയ ഗീത നാട്ടില്‍ മാവേലിക്കര സ്വദേശിനിയാണ്. ദോഹയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് ഷോജി ഐസക്കിനും ഇളയമകന്‍ ഏബില്‍ ഐസക്കിനുമൊപ്പമായിരുന്നു വിനോദയാത്രയ്ക്ക് പോയത്. വടക്കു കിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വച്ച് സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ മരിച്ച 6 പേരില്‍ ഗീതഷോജി ഐസക്ക് ഉള്‍പ്പെടെ 5 പേരും മലയാളികളാണ്. പാലക്കാട് മണ്ണൂര്‍ സ്വദേശി റിയ (41), മകള്‍ ടൈറ (7), തൃശൂര്‍ ഗുരുവായൂര്‍ തൈക്കടവ് ജസ്ന , മകള്‍ റൂഹി മെഹ്റിന്‍ എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍.

qatar malayali teacher accident death keniya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES