നടി മാല പാർവതിയുടെ 'അമ്മ കെ ലളിത വിടവാങ്ങി. പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കയിഴവെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ജൂലൈ 12 മുതൽ കരളിലെ അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം മാലാ പാർവതി തന്നെയാണ് അറിയിച്ചത്.
അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവർത്തക കൂടിയാണ് പ്രശസ്ത നാടക നടി കൂടിയായ മാലാ പാർവതി. താരം തന്റെ പഠനം പൂർത്തീകരിച്ചത് തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജ്,വിമൻസ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ്,തിരുവന്തപുരം ലോ കോളോജ് തുടങ്ങിയ കോളേജുകളിലാണ് . സൈക്കോളജിയിൽ എംഫിൽ താരം കരസ്ഥമാക്കിയിട്ടുണ്ട്. ടെലിവിഷൻ അവതാരകയായി താരം എത്തുന്നത് സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നതിനിടയിലാണ്. ദൂരദര്ശൻ, ഏഷ്യാനെറ്റ്,സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ പ്രശസ്തമായ ചാനലുകളിൽ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിൽ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്.പിന്നീട് നിരവധി ചിതങ്ങളിൽ അഭിനയിച്ചു. ചലച്ചിത്രരംഗത്ത് നീലത്താമരയിലെ സീനിയർ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.തുടർന്ന് പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ,മുന്നറിയിപ്പ്,ഗോദ,വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.