തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യയില്‍ സജീവയാകുകയായിരുന്നു. മലയാളത്തില്‍ അടക്കം ഒത്തിരി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. എന്നാൽ ഇപ്പോൾ താരം സിനിമയിലെത്തിയതിനെ കുറിച്ച് നേരത്തെ പറഞ്ഞ വാക്കുകളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
വീട്ടുകാര്‍ക്ക് എന്നെ ഡോക്ടര്‍ ആയി കാണാനായിരുന്നു ഇഷ്ടം. പ്ലസ് ടു സയന്‍സ് എടുത്തു. പക്ഷേ തവളയേയും പാറ്റയേയും കീറുന്നതൊക്കെ എനിക്ക് ആലോചിക്കാനേ വയ്യ. ഒരു വിധത്തിലാണ് ഞാന്‍ അതൊക്കെ പഠിച്ചത്. സയന്‍സ് എനിക്ക് ഇഷ്ടമില്ലാത്ത വിഷയമാണെന്ന് അവര്‍ക്ക് അങ്ങനെ മനസ്സിലായി. എന്റെ പപ്പ മനോഹര്‍ ഗല്‍റാണി, അമ്മ അനിത രേഷ്മ ഗല്‍റണി. സഹോദരി സഞ്ജന. പപ്പ വസ്ത്ര വ്യാപാര രംഗത്താണ്. അതിനാല്‍ എനിക്കും ചേച്ചിക്കും ട്രെന്‍ഡി വസ്ത്രങ്ങള്‍ ഒക്കെ ആദ്യം കിട്ടും. അതിനാല്‍ കോളേജിലൊക്കെ ഞങ്ങള്‍ ഫാഷന്‍ മേക്കേഴ്‌സ് ആയിരുന്നു.
ഡിഗ്രിക്ക് ഞാന്‍ ഫാഷന്‍ ഡിസൈനിങിന് ചേര്‍ന്നു. ഫാഷന്‍ ഡിസൈനിംഗ് പാഷനായിരുന്നു. കന്നഡയിലും തെലുങ്കിലുമൊക്കെ സിനിമകളില്‍ ഇതിനിടയില്‍ ചേച്ചി സഞ്ജന അഭിനയിച്ചു. സഞ്ജനയോടൊപ്പം ലൊക്കേഷനുകളില്‍ ഞാന്‍ പോകാറുണ്ട്. ഒരിക്കല്‍ പരസ്യം ചെയ്യാന്‍ അങ്ങനെ അവസരം വന്നു. പിന്നീട് പയ്യാ റീമേക്ക്, പന്നാലെ തമിഴ്, പിന്നെ 1983 മലയാളത്തില്‍ അങ്ങനെ ഒറ്റ വര്‍ഷം തന്നെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ എനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഫാഷന്‍ ഡിസൈനിംഗ് പഠിച്ചതിനാല്‍ തന്നെ വസ്ത്രങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധ നല്‍കാറുണ്ട്. അധികം ലൗഡ് ആയല്ലാത്ത വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയാണ് പ്രിയം. ചെരുപ്പും വാച്ചുമൊക്കെ ഭയങ്കര ക്രേസാണ്. 20 വാച്ചുകളും 80 ജോഡി ഷൂവും ബാഗുകളുടെ വലിയൊരു കളക്ഷനും എനിക്കുണ്ട്.