ജിബു ജേക്കബിന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് മേം ഹൂം മൂസ. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രമുഖ താരങ്ങളാണ് സൈജു കുറുപ്പ്, സലിം കുമാര്‍, സുധീര്‍ കരമന, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശ്രിന്ദ, പൂനം ബജ്‍വ, വീണ നായര്‍, അശ്വനി, സാവിത്രി, ജിജിന എന്നിവർ. സെപ്റ്റംബര്‍ 30ന് 'മേ ഹൂം മൂസ' പ്രദര്‍ശനത്തിനെത്തും.
എന്നാൽ ഇപ്പോൾ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഒരു പട്ടാളക്കാരന്‍ എന്ന നിലയല്‍ ജാതി - മത പ്രശ്നങ്ങള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല എന്നും, എന്നാല്‍ നാട്ടില്‍ വന്നതിന് ശേഷം തന്റെ തലയില്‍ ഇത് കയറ്റിയിട്ടു എന്നുമാണ് മേജര്‍ രവി പറയുന്നത്.
മേജര്‍ രവിയുടെ വാക്കുകള്‍:
ഇവിടെ വന്നതിന് ശേഷമാണ് ഞാന്‍ ഹിന്ദുവാണെന്നും എന്റെ കൂടെ നടക്കുന്നയാള്‍ മുസ്ലീമാണെന്നുമൊക്കെ എന്റെ തലയില്‍ കയറ്റിയത്. ഇവിടെ ഞാന്‍ സംഘിയായി. രാഷ്ട്രത്തിന് വേണ്ടി പറഞ്ഞ പല കാര്യങ്ങള്‍ കൊണ്ട് നിങ്ങളെന്നെ സംഘിയാക്കി. ഞാന്‍ പട്ടാളത്തിലുണ്ടായിരുന്ന കാലത്ത്, പോരാടിക്കൊണ്ട് ബോര്‍ഡറില്‍ ഉണ്ടായിരുന്ന സമയത്ത് ഇവിടുത്തെ ജാതി - മത പ്രശ്നങ്ങള്‍ ഞാന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല. കാരണം തിരികെ നോക്കുമ്ബോള്‍ എനിക്ക് കാണുന്നത് 110, 120 കോടി ജനങ്ങളാണ്. അപ്പോള്‍ ജാതി, മതം ഒന്നുമില്ല. ഇന്ത്യക്കാരുണ്ട് എന്റെ പിന്നില്‍ എന്ന തോന്നല്‍ മാത്രം. ഇതായിരുന്നു പട്ടാളക്കാരന്റെ ഫീല്‍.