കുട്ടേട്ടൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് സുമ ജയറാം. തുറന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ബാല്യ കല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം 2018 ലാണ് നടക്കുന്നത്. ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും സുമയുടെ വിവാഹത്തിനു പങ്കെടുത്തിരുന്നു. ഇവരുടെ ജീവിതത്തിലേക്ക് അടുത്തിടെയാണ് ഇരട്ട കണ്മണികൾ എത്തിയത്. എന്നാൽ ഇപ്പോൾ ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുത്തപ്പോൾ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്.
വിവാഹം വേണ്ടെന്ന് തീരുമാനിച്ചയാളാണെങ്കിലും യാദൃശ്ചികമായി അത് സംഭവിക്കുകയായിരുന്നു. ഭർത്താവായ ലല്ലുവിനെ തനിക്ക് നേരത്തെ പരിചയമുണ്ട്. 10ാമത്തെ വയസിലായിരുന്നു ആ കൂടിക്കാഴ്ച. പള്ളിയിൽ വെച്ചായിരുന്നു കണ്ടത്. ഒരേ പ്രായമായിരുന്നു ഞങ്ങൾക്ക്. നല്ല കുടുംബമാണ്, നല്ല കുടുംബത്തിലെ ചെറുക്കനെ കിട്ടുന്നതിന് പ്രാർത്ഥിക്കണം എന്നായിരുന്നു അമ്മ പറഞ്ഞത്. എന്നെ നേരത്തെ കല്യാണം കഴിപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് എന്റെ കല്യാണം വൈകിയത്.
മാതാവേ ഈ ചെറുക്കനെ കിട്ടണേയെന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു. അത് ഞാൻ മറന്നുപോയി. സിനിമയിലൊക്കെ വന്നതിന് ശേഷം ഇതൊന്നും ഓർക്കുന്നില്ലായിരുന്നു. ചങ്ങനാശ്ശേരി വഴി പോവുമ്പോഴെല്ലാം അവരുടെ വീട്ടിൽ കയറുമായിരുന്നു. 37ാമത്തെ വയസിൽ പ്രൊപ്പോസലുമായി വരികയായിരുന്നു. അദ്ദേഹത്തിനൊരു ലവ് അഫയറുണ്ടായിരുന്നു, അതിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് കല്യാണം വൈകിയത്.
ബ്രദർ കല്യാണം കഴിച്ചതിന് ശേഷമായാണ് സിസ്റ്ററിന്റെ കല്യാണം നടത്തിയത്. സംവിധായകൻ അൻവർ റഷീദിനെയാണ് സഹോദരി വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു അവരുടേത്. കോളേജ് കാലത്തായിരുന്നു അവർ പരിചയത്തിലായത്. 8 വർഷത്തോളമുള്ള പ്രണയത്തിനൊടുവിലായാണ് അവർ വിവാഹിതരായത്. കുടുംബ പ്രാരാബ്ധത്തെ തുടർന്നായിരുന്നു പഠനം ഇടയ്ക്കുവെച്ച് നിർത്തേണ്ടി വന്നത്.
കുട്ടികളായില്ലേ എന്ന തരത്തിലുള്ള ചോദ്യം നിരവധി തവണ കേട്ടിരുന്നു. ഞാനും ഭർത്താവും വിദേശത്തേക്ക് പോവുന്നതിനിടയിലായിരുന്നു മമ്മൂട്ടിയെ കണ്ടുമുട്ടിയത്. കുട്ടികളായില്ലേ, എന്താ വൈകുന്നത്, ഇനി വൈകല്ലേ, ട്രീറ്റ്‌മെന്റൊക്കെ എടുക്കൂ കേട്ടോയെന്നായിരുന്നു മമ്മൂക്ക അന്ന് കണ്ടപ്പോൾ പറഞ്ഞത്. നല്ല മനസോടെയാണ് അദ്ദേഹം അതുപറഞ്ഞത്. അതുകഴിഞ്ഞ് അധികം വൈകാതെ തന്നെ താൻ ഗർഭിണിയായി.