സംവിസ്‌ഥയാകാൻ ഡിജോ ജോസ് ആന്റണി ഒരുക്കി കൊണ്ട് ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘ജന ഗണ മന’. കേരളത്തിന് പുറത്തേക്കും ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ ചർച്ചയിലേക്ക് കൊണ്ടുവന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ വിജയാഘേഷ പരിപാടിയിൽ താൻ ഏറ്റവുമധികം മിസ് ചെയ്യുന്നത് ലിസ്റ്റിനെയാണെന്ന് പറയുകയാണ് പൃഥ്വിരാജ്. ‘ജന ഗണ മനയുടെ സന്തോഷം ഇന്ന് ഇവിടെ പങ്കുവെക്കുമ്പോൾ ഒരു ചെറിയ സങ്കടം ഉള്ളത് തന്റെ പാർട്ണറും സുഹൃത്തുമായ, ഞാൻ നിരന്തരം ചീത്ത വിളിക്കുകയും കളിയാക്കുകയും ചെയ്യുന്ന ലിസ്റ്റിൻ ഇവിടെ ഇല്ല എന്നുള്ളതാണ്.
അദ്ദേഹത്തിന്റെ കോമഡിയുടെ ടൈമിങ് അസ്ഥാനത്തായത് പോലെ കൊവിഡിന്റെ ടൈമിങ്ങും അസ്ഥാനത്തായി പോയി എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എഴുതിവെച്ചിരിക്കുന്ന കോമഡി വല്ലതുമുണ്ടെങ്കിൽ വാട്ട്‌സാപ്പിൽ അയച്ചാൽ താൻ പോയി പറയാമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം അത് തന്നില്ല, കടുവയുടെ വിജയാഘോഷത്തിൽ അതെല്ലാം ഒരുമിച്ച് പറഞ്ഞോളാമെന്നാണ് തന്നോട് പറഞ്ഞതെന്നും പൃഥ്വിരാജ് പറഞ്ഞു.
ഇന്ന് ഇവിടെ പറയാൻ ബാക്കിവെച്ച ഒരുപാട് കോമഡികൾ ഒറ്റക്കിരുന്ന് വായിച്ച് രസിച്ച് അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിൽ ഐസൊലേഷനിലിരിക്കുകയാണ്. ലിസ്റ്റിൻ ഇവിടെ ഇല്ല എന്നതിലൊരു ദു:ഖമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.ഈ സിനിമയുടെ വിജയവും ക്രെഡിറ്റും എന്നെക്കാൾ പോകേണ്ടത് ലിസ്റ്റിനും സുപ്രിയയ്ക്കുമാണ്. ഞാൻ ഇതിൽ അഭിനയിക്കുന്നു, ഇതിലെ രസകരമായ ജോലികൾ ചെയ്യുന്നുവെന്നേയുള്ളൂ. രണ്ട് വർഷം ഈ സിനിമ ഹോൾഡ് ചെയ്തപ്പോൾ ലിസ്റ്റിനാണ് തനിക്ക് ഏറ്റവും കൂടുതൽ ധൈര്യം തന്നത്.
കൊവിഡിന്റെ സമയത്ത് നിരവധി സിനിമകൾ ഡയറക്ട് ഒ.ടി.ടി റിലീസിന് കൊടുത്തിരുന്നു. കുരുതി എന്ന സിനിമ റിലീസ് ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ പൃഥ്വിരാജ് പ്രൊഡക്ഷൻസിനോടും മാജിക് ഫ്രെയിംസിനോടും അഭ്യർത്ഥിച്ചത് ജന ഗണ മന എന്ന സിനിമ ഡയറക്ട് ഒ.ടി.ടി റിലീസിന് താൽപര്യമുണ്ടോ എന്നാണ്. ഈ സിനിമയുടെ ആദ്യഘട്ട ഡിസ്‌കഷൻ മുതൽ തങ്ങൾക്ക് എല്ലാവർക്കും അറിയാമായിരുന്നു ഈ സിനിമ തിയേറ്ററിൽ മാത്രം റിലീസ് ചെയ്യേണ്ട സിനിമയാണെന്ന്.
അന്ന് ഇത് പറയുമ്പോൾ ഇത് എത്ര കാലം കഴിയുമ്പോഴാണ് തിയേറ്ററിൽ റിലീസ് ചെയ്യുക എന്നറിയില്ല. രണ്ട് വർഷം നീണ്ടു. അതിനിടക്ക് അന്വേഷണങ്ങൾ വരുമ്പോൾ ലിസ്റ്റിൻ തന്നോട് പറയും രാജു എത്ര കാത്തിരുന്നാലും കുഴപ്പമില്ല, നമ്മൾ ഇത് തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് അങ്ങനെയാണ് ചിത്രം തിയേറ്ററിലേത്തിയതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.